മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

അതിജീവനങ്ങള്‍

"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത്‌ കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "

ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"

തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ്‌ ബട്ട് .

2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം
കഴിഞ്ഞ വെള്ളി 20 - 08 - 2010 നു കുവൈറ്റിലെ മസ്ജിദുല്‍ കബീരില്‍ വെച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്‌ സംഘടിപ്പിച്ച യുവ സംഗമവും ഇഫ്താരും എന്ത് കൊണ്ടും ഒരു വ്യതസ്ത അനുഭവം ആയിരുന്നു. യുവാക്കളുടെ സര്‍ഗ കായിക ശേഷി ക്രിയാത്മകമായി ഉപയോഗ പെടുത്തി പൊതു സമൂഹത്തിനും അവനു
തന്നെയും ഉപകാര പ്രതമാക്കി തീര്‍ക്കുക
എന്ന ലക്ഷ്യത്തോടെ കഴിഞ ജാനുവരി മുതല്‍ പൊതു രംഗത്തേക്ക് കടന്നു വന്ന യൂത്ത് ഇന്ത്യ എന്ന സംഗം നാളിതു വരെ യുള്ള പ്രവര്‍ത്തങ്ങളില്‍ പൊതു സമൂഹത്തിനു പ്രതീക്ഷ നല്‍കി പോന്നിട്ടുണ്ട്.
ഫെബ്രുവരി 26 നു പ്രഖ്യാപന സമ്മേളനത്തോടെ പൊതു സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങിയ ഈ കൊച്ചു സംഗം ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റി. ഇന്ത്യയിലെ അറിയ പെടുന്ന കോളമിസ്റ്റും അന്താരാഷ്ട്ര വേദികളിലെ ശ്രദ്ധേയ വെക്തിത്വം എം ഡി നാലപ്പാട് ഉത്ഘടനവം കേരളത്തിലെ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷയായ യുവജന പ്രസ്ഥാന
ത്തിന്റെ നായകന്‍ പി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണവും നടത്തിയ വേദിയില്‍
നിന്ന് ആവേശം ഉള്‍ക്കൊണ്ട്‌ പുറപെട്ട ആ കൊച്ചു സംഗം അശണരുടെ അത്തണിയിം യുവജങ്ങളുടെ മാര്‍ഗ ജ്യോതിസ്സായി മുന്നോട്ടു ചലിക്കുന്നു.

പൊതുവില്‍ മത ജാതി വര്‍ഗ രാഷ്ട്രീയത്തില്‍
ഊന്നി പ്രവര്‍ത്തിക്കുന്ന പ്രവാസി
സംഘടനകള്‍ കിടയില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനും എല്ലാവരെയും ചേര്‍ത്തിണക്കി ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു സംഘടന എങ്ങിനെ വര്തിക്കണം എന്ന് പ്രവര്‍ത്തകരുടെ കര്മാങ്ങളിലൂടെ പൊതു സമൂഹത്തെ ബോധ്യപെടുത്താന്‍ ഏറെ കുറെ യൂത്ത് ഇന്ത്യ ക്ക് കഴിഞ്ഞു എന്നതാണ് അവരുടെ പരിപാടികളിലെ യുവജനങ്ങളുടെ സാനിധ്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ , കോമഡി , സിനിമ പ്രോഗ്രാമുകളില്‍ മാത്രം തളക്കപെട്ട ഒരു യുവസമൂഹത്തെ സാംസ്കാരികമായി പരിവര്തിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആണ് ഓരോ പരിപാടികളിലും ആയിരത്തില്‍ പരം യുവാക്കളുടെ സാനിധ്യം വിളി ചോദുന്നു.
വെള്ളിയാഴ്ച നടന്ന യുവസഗമം ക്രത്യം 2.30 നു ആരംഭിക്കും എന്ന് അറിയിച്ചതിന്റെ ഫലമായി ആ സമയത്തിന് മുന്‍പ്പ് തന്നെ മസ്ജിദുല്‍ കബീര്‍ ഓഡിടോറിയം ഏറെ കുറയെ നിറഞ്ഞിരുന്നു.


വിവിത മതങ്ങളിലും വിശ്വാസത്തിലും പെട്ട ഒരു കൂട്ടം യുവാക്കള്‍ തോളോട് തോളുരുമ്മി മണിക്കൂറുകള്‍ ചിലവഴിച്ചത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . എഴ്തുകാരനും പണ്ഡിതനുമായ പി കെ ജമാല്‍ ഉത്ഘാടനം നിര്‍വഹിച്ച യുവസഗമം യൂത്ത് ഇന്ത്യ യു എ ഇ പ്രതിനിധി ശംസുദ്ധീന്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. അക്ഷരങ്ങളിലും തത്ത്വങ്ങളിലും പരിമിതപെടാതെ പ്രയോഗങ്ങളിലൂടെ ഇസ്ലാമിനെ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് ജനങ്ങള്‍ ഇസ്ലാമിനെ സ്വീകരികുന്നത്. കേവല ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങിയ ഇസ്ലാമിനെയല്ല മറിചു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെടുന്ന ഇസ്ലാമിനെയാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നു പ്രവാചക ചരിത്രം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ജാതിമതങ്ങള്‍ക്ക് അപ്പുറം പ്രയാസം അനുഭവിക്കുന്നവന് താങ്ങായി വര്‍ത്തിക്കാന്‍ കഴിയണം എന്നും അത് വിശ്യസതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്.

ഫൈസല്‍ മഞ്ചേരി (കെ ഐ ജി ) , അഷ്‌റഫ്‌ അലി (സോളിഡാരിറ്റി ) അനീസ്‌ അബ്ദുസലാം (യൂത്ത് ഇന്ത്യ കുവൈറ്റ്‌ ), ഷെയ്ഖ് മുഹമ്മദ്‌ അലി (മസ്ജിദുല്‍ കബീര്‍ ) എന്നിവര്‍ സംസാരിച്ചു . യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷതികാരി സകീര്‍ ഹുസൈന്‍ തുവൂര്‍ സമാപന പ്രസംഗം നടത്തി.

2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്

ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.

ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

http://www.vision2016.org.in/


2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.

മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.
അങ്ങിനെ ആ ആറാട്ട്‌ കഴിഞ്ഞു. ഇനി അടുത്ത ഇരകള്‍ക്ക് വേണ്ടി വല വിരിക്കാം. പക്ഷെ ഒന്നുണ്ട് ഇവിടെ ചവിട്ടു നാടകം കളിച്ചവര്കൊന്നും സ്വയം മനസാക്ഷിയെ ബോധ്യപെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അത്രയും ക്രൂരമായി പോയി. ആവശ്യത്തിനും അനാവശ്യത്തിനും വാ തുറന്നു വിസര്‍ജ്യം വിളമ്പിയിരുന്ന രാഷ്രീയ കോമരങ്ങള്‍ പലരും മൌന വ്ര്തതിലായിരുന്നു.. മഅദ്നിയെ കുറ്റിപുറത്ത് വാനോളം പുകഴ്ത്തിയ പിണറാഴി "ശവമായെന്നു" തോനുന്നു. വീണ്ടും ഒരു തവണ കൂടി പിടിച്ചു കൊടുത്തു എന്നാ മാറാപ്പു ഏല്‍ക്കാതിരിക്കാന്‍ കോടിയേരി പോലീസ് കിണഞ്ഞു ശ്രമിച്ചു. വര്‍ഗീയതയുടെ നാവുകൊണ്ട് മുഖ്യമന്ത്രി ആദ്യമേ നാടകത്തിനു കൊഴുപ്പേകി.. എല്ലാം കഴിഞ്ഞപ്പോള്‍ ചെന്നിത്തല തല പുറത്തേക്കിട്ടു.. അറസ്റ്റ് നു കാരണമായ കേസിനെ കുറിച്ച് സര്‍ക്കാര്‍ കാരണം പറയണം പോലും. എല്ലാവരും അവരവരുടെ റോളുകള്‍ ബന്ഗിയായി തീര്‍ത്തു ഇനി പതിയെ കൈ കഴുകണം.
സമുദായത്തിന്‍റെ കുത്തകാവകാശം നേടിയിടുന്ടെന്നു പറയുന്ന ലീഗാണ് കളിയിലെ കേമന്‍. തങ്ങള്‍ക് തീര്കാനുള്ള കണക്കുകള്‍ മുഴുവനും തീര്‍ത്തു എന്ന് ആശ്വസിക്കാം. നിയമം നിയമത്തിന്റെ വഴിക്ക് നടകട്ടെ. അന്ന് റജീന ഇന്ത്യ വിഷന്‍ ഓഫീസില്‍ ഓടി കയറിയപ്പോഴും ഇത് തന്നെ ആയിരിക്കണം പറഞ്ഞത്.. ലക്ഷങ്ങളുടെ കാറും ബംഗ്ലാവും അവള്‍ക്കുണ്ടായപ്പോഴും ഇത് തന്നെ പറഞ്ഞു കാണും.. വ്യഭിചാരം ആരോപിക്കപെട്ട നേതാവ് ഉമ്ര കഴിഞ്ഞു വന്നപ്പോള്‍ നല്‍കിയ സ്വീകരണവും ഈ നിയമത്തിന്‍റെ പരിതിയില്‍ പെടുമായിരിക്കും..സ്വന്തം രാജ്യത്തിന്‍റെ പതാക വലിച്ചു കീറി പകരം പാര്‍ടി കൊടി കേട്ടിയപ്പോഴും ഈ നിയമം തന്നെ ആയിരിക്കും നടപ്പാക്കിയത്. (കോണ്‍ഗ്രസിന്‍റെ കൊടിയല്ല ലീഗിന്‍റെ കൊടിയാണ് ഐര്പോര്‍തിനു മുകളില്‍ പറകെണ്ടാതെന്നു പറഞ്ഞാനെട്ര ആ പതാക വലിച്ചു കീറിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട്. സ്വന്തം രാജ്യത്തിന്‍റെ പതാക പോലും തിരിച്ചറിയാന്‍ കഴിയാത്ത കോമരങ്ങള്‍.) ഇവമ്മാരുടെ കുട്ടികുരങ്ങുകള്‍ക്ക് അദേഹം ഖുറാന്‍ ഉയര്‍ത്തിപിടിച്ചതാണ് പ്രശ്നമായത്‌. താന്‍ സ്നേഹിക്കുന്ന വിശ്യസികുന്ന ഗ്രന്ഥം ഉയര്തിപിടിക്കുന്നതില്‍ പരം ഉത്തമം വേറെന്തുണ്ട്‌ എന്ന് മനസ്സിലാക്കാം മാത്രം ഇവര്‍ക്ക് ബുദ്ധി വേണ്ടേ . അല്ലെങ്കില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ടി മുട്ടില്‍ ഇഴയാന്‍ മാത്രം വിധിക്കപെട്ട ഇവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ മഹത്വം അറിയേണ്ടേ.
മഅദനി ഒരു കാര്യത്തില്‍ നിങ്ങള്ക്ക് അഭിമാനിക്കാം..നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ , അനുസരിക്കാന്‍ തയ്യാറുള്ള അനുയായികളാണ് ഇന്ന് നിങ്ങള്‍ക്കുള്ളത്‌.. പണ്ട് നിങളുടെ പ്രസംഗങ്ങള്‍ കേട്ട് എടുത്തു ചാടിയിരുന്ന അണികള്‍ അല്ല ഇന്നവര്‍. നിങ്ങള്‍ നിയമത്തെ മാനിക്കുന്നു എന്ന് വിളിച്ചു പറയുമ്പോള്‍ അതിന്റെ മഹത്വത്തെ തിരിച്ചറിയാന്‍ അവയ്ക്ക് കഴിയുന്നു. (നിങ്ങളുടെ അഭാവത്തിലും അവര്‍ക്കതിനു കഴിയട്ടെ. ) ഒന്‍പതര വര്‍ഷത്തെ ജയില്‍ ജീവിതംകൊണ്ടു നിങ്ങള്‍ പലതും നേടുകയും അത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.. താങ്കള്‍ പറഞ്ഞത് പോലെ ചിലപ്പോള്‍ ഒരു തിരിച്ചു വരവ് ഉണ്ടാകില്ലയിരിക്കാം. (അങ്ങിനെ സംഭാവിക്കതിരികട്ടെ )..പക്ഷെ, നിങ്ങളിലെ പുതിയ മനുഷ്യനെ തിരിച്ചരിഞ്ഞവരാണ് കേരളീയര്‍. അവരുടെ മനസ്സില്‍ വര്‍ഗീയതയോ തീവ്രവാദമോ ഇല്ല.. ഈ കാണുന്ന രാഷ്രീയ കോമരങ്ങള്‍ ഒഴിച്ച്.. അത് താല്‍കാലികം മാത്രമാണ് ..പരിശുദ്ധമായ ഒരു രാഷ്ട്രീയ കേരളം പുനര്‍ജനിക്കതിരിക്കില്ല..
മഅദനി കുടുംബമേ നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു..

2010 ഏപ്രിൽ 3, ശനിയാഴ്‌ച

ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് വരള്‍ച്ചയും കൊടും ചൂടും. സൂര്യഗാതം എല്‍കുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരികയാണ്. ഈ അടുത്തകാലം മുതലാണ്‌ ഈ പ്രതിഭാസം കേരളത്തില്‍ കണ്ടു തുടങ്ങിയത്. പ്രക്രതിയുടെ സന്തുലിതാവസ്ഥയില് മനുഷ്യന്‍റെ കൈകടതലുകലാണ് ഇതിനു കാരണം. ചെറുതും വലുതുമായ 40 പരം നദികള്‍ കേരളത്തിലൂടെ ഒഴുകുന്നുണ്ട്. പ്രതിവര്‍ഷം 100 മുതല്‍ 110 വരെ മഴദിനങ്ങലാണ് കേരളത്തില്‍ ലഭികുന്നത്‌. എന്നിട്ടും വേനല്‍ കാലത്ത് രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും കേരളം അഭിമുഖീകരിക്കുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?

അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.

വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന്‌ ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

ബച്ചന്റെ മോഡി സ്നേഹം

വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ദുഷ് ചെയ്തികള്‍ തുറന്നുകാട്ടാന്‍ സുപ്രീംകോടതി പരമാവധി പണിപ്പെട്ടുകൊണ്ടിരിക്കെ അദ്ദേഹത്തിന് അപദാനങ്ങള്‍ പാടാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചനും ഉന്നത വ്യവസായികളും മിനക്കെടുന്നതെന്തിനാണെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. എട്ടു വര്‍ഷം മുമ്പ് രണ്ടായിരത്തിലേറെ മുസ്ലിംകളുടെ കൂട്ടക്കൊലക്കിടയാക്കിയ കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയത് മോഡിയത്രെ.
സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതു കഴിഞ്ഞയാഴ്ചയാണ്. കലാപ കേസുകള്‍ ബോധപൂര്‍വം അവസാനിപ്പിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നടപടിയില്‍ സ്തബ്ധരായ സുപ്രീംകോടതി മോഡിയുടെ പിണിയാളുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച വംശഹത്യാ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി.

ഭരണകൂടത്തിന്റെ പങ്കാളിത്തം പരസ്യമായ രഹസ്യമാണെന്നു അറിയാമായിരിക്കെ മോഡി പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ വിസമ്മതിക്കുന്നതെന്തിനാണ്? കൂട്ടക്കൊലക്കു ശേഷം മോഡി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് കിട്ടാന്‍തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് സുപ്രീംകോടതിയുടെ ഇടപെടല്‍ തേടേണ്ടി വന്നു. പ്രസംഗം പ്രസക്തമല്ലെന്ന മോഡിയുടെ അഭിഭാഷകരുടെ വാദം അന്വേഷണത്തിന് തടസ്സം തന്നെയാണ്. തന്റെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ഇഹ്സാന്‍ ജാഫ്രിയെ ജനക്കൂട്ടം ചുട്ടുകൊന്നെന്നു സകിയ ജാഫ്രി പരാതി നല്‍കിയിരിക്കെ പ്രസംഗത്തിന്റെ ഉള്ളടക്കം അറിയേണ്ടത് അത്യാവശ്യമാണ്. മതജാതി ഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണഘടനാപരമായ ബാധ്യത പാലിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊലീസിനും ഉദ്യോഗസ്ഥ മേധാവികള്‍ക്കും കഴിയാതിരുന്നതിനാലാണ് കലാപം അനിയന്ത്രിതമായി തുടര്‍ന്നതെന്നാണ് സകിയയുടെ ആരോപണം.

ആ മോഡി, അന്വേഷണം അട്ടിമറിക്കാനും എല്ലാം നേരാംവണ്ണമാണ് നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനും എല്ലാ ശ്രമവും നടത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, സംശുദ്ധമായ പ്രതിച്ഛായക്ക് ഉടമകളായവര്‍ മോഡിക്ക് പിന്തുണയുമായി എത്തുന്നതെന്തിനാണ്. മോഡിയെ കാണാന്‍ ബച്ചന്‍ അഹ്മദാബാദുവരെ പോയതെന്തിനാണെന്ന് എത്ര ശ്രമിച്ചിട്ടും എനിക്കു മനസ്സിലാക്കാനാവുന്നില്ല. തന്റെ പുതിയ ചിത്രം 'പാ' മുഖ്യമന്ത്രിക്കു വേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നത്രെ ബച്ചന്റെ യാത്ര. എന്നാല്‍, അതിലുമപ്പുറം എന്തോ ഉണ്ടെന്ന് വ്യക്തം.

ചോരക്കറ പുരണ്ട ഒരാള്‍ക്ക് വിശ്വാസ്യത പകരുന്നതാണ് ബച്ചന്റെ സന്ദര്‍ശനം. വര്‍ഗീയതയുടെ കുപ്പായമണിഞ്ഞു നില്‍ക്കുന്ന മോഡിയെ മനുഷ്യാവകാശ പ്രവര്‍ത്തകരും ലിബറലുകളും ഒരിക്കലും അംഗീകരിക്കുന്നില്ല. മോഡിയുടെ ചെയ്തികളും ഇന്ത്യയിലും ലോകമെമ്പാടും അതു സൃഷ്ടിച്ച കോലാഹലവും അറിയാത്ത പച്ചപ്പാവമല്ല ബച്ചന്‍. അമിതാഭിന്റെ മതേതര പ്രതിച്ഛായയില്‍ തെല്ലും സംശയവുമില്ല. പക്ഷേ, ഒരു സിനിമക്കുവേണ്ടി മോഡിയെ സന്ദര്‍ശിക്കുമ്പോള്‍ തന്റെ നല്ല പേര് അദ്ദേഹം വഷളാക്കുകയാണ്. ജീവിതകാലമങ്ങോളം ഈ കളങ്കവും പേറിയാവും ബച്ചന്‍ മുന്നോട്ടുപോകേണ്ടി വരിക. മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഭരണകൂടം ചെയ്ത കൂട്ടക്കൊലകള്‍ക്കു വെള്ളപൂശുന്നതായി ബച്ചന്റെ പ്രവൃത്തി.

രത്തന്‍ ടാറ്റയും സുനില്‍ ഭാരതിയും അടക്കമുള്ള വ്യവസായ പ്രമുഖര്‍ മോഡിക്കു നല്‍കിയ ഒളി പിന്തുണയുടെ നടുക്കം മാറും മുമ്പാണ് ബച്ചന്റെ സന്ദര്‍ശനം. മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് പറയാന്‍ വ്യവസായികള്‍ അഹ്മദാബാദില്‍ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. പണമുണ്ടാക്കുന്നതിനപ്പുറം ചിന്തയില്ലാത്ത അവര്‍ക്കു രാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അറിയില്ല. ബഹുസ്വരത ഒരു നയം മാത്രമല്ല, നമ്മില്‍ രൂഢമായ വിശ്വാസം കൂടിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം അനുഭവിക്കുന്ന അതേ പദവിയും അവസരങ്ങളും ലഭ്യമാകുന്നില്ലെങ്കില്‍ നമുക്ക് ഒരു ശക്തമായ രാഷ്ട്രമായി വികസിക്കാനേ കഴിയില്ല. ഭരണഘടനയും ഈ ആശയമാണ് മുന്നോട്ടുവെക്കുന്നത്. വ്യവസായികള്‍ക്കും ഈ മതേതരത്വത്തില്‍ വിശ്വാസം ഉണ്ടായിരിക്കണം. ആകസ്മികമായേക്കാമെങ്കിലും വിപ്രോ മേധാവിയും മുസ്ലിമുമായ അസീം പ്രേംജി ഈ സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

മോഡിയുടെ സംസ്ഥാനത്താണ് ഏറ്റവും മികച്ച ഭരണം നടക്കുന്നതെന്നാണ് വ്യവസായികളുടെ വാദം. മുസ്ലിംകള്‍ക്കു സുരക്ഷിത ബോധം അനുഭവപ്പെടാത്ത ഗുജറാത്ത് എങ്ങനെ ഈ ഗണത്തില്‍ പെടും. കലാപം അഭയാര്‍ഥികളാക്കിയ ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കാന്‍ ഇനിയും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതബോധം തോന്നാതിരിക്കുകയും അവരുടെ രക്ഷക്ക് ഒരു നിയമ സംവിധാനവുമില്ലാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ എങ്ങനെ സദ്ഭരണത്തിന്റെ മാതൃകയായി എടുക്കാന്‍ കഴിയും?

വാസ്തവത്തില്‍ വ്യവസായികള്‍ മോഡിക്കു നല്‍കിയ പിന്തുണ നന്ദികേടാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്കരണങ്ങളാണ് അവര്‍ക്കു ശതകോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സോഷ്യലിസ്റ്റ് എന്ന പദം സൌകര്യപൂര്‍വം മറന്നുകളഞ്ഞെങ്കിലും മന്‍മോഹന്റെ ആഗോളീകരണ നയങ്ങളാണ് അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക പുരോഗതിയെക്കുറിച്ച് അടിക്കടി ഉറപ്പ് നല്‍കുമ്പോഴും പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായൊതുങ്ങുന്ന വികസനത്തിന്റെ പങ്ക് വ്യവസായികള്‍ക്ക് മന്‍മോഹന്റെ കാലത്തെപ്പോലെ ഒരിക്കലും ലഭിച്ചിട്ടില്ല. ചിന്താശൂന്യമായ പ്രവൃത്തിയിലൂടെ വ്യവസായികള്‍ സ്വന്തം പ്രതിച്ഛായ കളങ്കപ്പെടുത്തുക മാത്രമല്ല മോഡിയുടെ വംശവിച്ഛേദന പരിപാടിക്ക് ന്യായീകരണം നല്‍കുക കൂടിയാണ് ചെയ്തത്.

കലാപം അന്വേഷിക്കുന്ന നാനാവതി കമീഷനെ വിശ്വസിക്കാനായെങ്കിലെന്ന് ഞാന്‍ ആശിച്ചുപോവുകയാണ്. കൂട്ടക്കൊലയെക്കുറിച്ച് കമീഷന്‍ ഇതുവരെ പറഞ്ഞതിലൊന്നും മോഡിയുടെ പങ്കാളിത്തം എന്ന അടിസ്ഥാന പ്രശ്നം പരാമര്‍ശിക്കുന്നതേയില്ല. 1984ലെ സിഖ് വിരുദ്ധ കലാപത്തിലും ജസ്റ്റിസ് നാനാവതി തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. ഭരണസംവിധാനങ്ങളുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്ന് സമ്മതിക്കുമ്പോഴും ആരെയും പേരെടുത്തു പറയാന്‍ കമീഷന്‍ തയാറായിരുന്നില്ല.

പല കേസുകളിലും പുനരന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയാണ് ഇനി ഏക പ്രതീക്ഷ. അവരുടെ നിരീക്ഷണങ്ങള്‍ പലരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനുനേരെ കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നാണ് പുതിയ വിധിയില്‍ കോടതി അഭിപ്രായപ്പെട്ടത്.
ഗുജറാത്ത് പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും പരമോന്നത കോടതി അഭിപ്രായപ്പെടുന്നു. ഏതെങ്കിലും സര്‍ക്കാറിനു കിട്ടാവുന്ന പരമാവധി ശാസനയാണിത്. മോഡിയുടെ ചാക്കില്‍നിന്ന് ഇനിയുമൊട്ടേറെ പൂച്ചകള്‍ പുറത്തുചാടുന്ന ലക്ഷണമാണ് കാണുന്നത്. തന്റെ സംസ്ഥാനം സാധാരണ നിലയിലാണെന്നു തെളിയിക്കാനാണ് മോഡിയുടെ ശ്രമം. ഒരു നിലക്ക് അതു ശരിയുമാണ്. 15 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ്ടു കഴിയണമെന്നല്ലേ ഈ സാധാരണ നിലയുടെ അര്‍ഥം. കേന്ദ്ര സര്‍ക്കാരാണ് ഇതിന് യഥാര്‍ഥ ഉത്തരവാദി. കലാപത്തിലെ പങ്കാളിത്തത്തിന് മോഡിയുടെ നേരെ ചെറുവിരലനക്കാന്‍ പോലും അവര്‍ തയാറായില്ല. ബി.ജെ.പി സര്‍ക്കാറിന്റെ നിഷ്ക്രിയത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യമോ? വോട്ട് രാഷ്ട്രീയം രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളെയാണ് തച്ചു തകര്‍ത്തിരിക്കുന്നത്.

2010 ജനുവരി 2, ശനിയാഴ്‌ച

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!

വിനീത് നാരായണന്‍ നമ്പൂതിരി
മാധ്യമം - 02-01-2010
(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)

2010 ജനുവരി 1, വെള്ളിയാഴ്‌ച

നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ

ഇന്ന് ന്യൂ ഇയര്‍. ഇനി മൂന്ന് നാള്‍ കുവൈറ്റില്‍ ഒഴിവു ദിനങ്ങളാണ്. ക്രിസ്തുമസ് ആഘോഷവും ഈ ഒഴിവു ദിനത്തിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌ എല്ലാവരും. ജോലി സ്ഥലങ്ങളിലും നാലാളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പ്രധാന ചര്‍ച്ച എങ്ങിനെ ആഘോഷിക്കാം എന്നതാണ്. ദുഃഖ വേളയിലും സന്തോഷവേലകളിലും ഒഴിച്ചു കൂടാന്‍ കഴിയാത്തതായി മദ്യം മാറിയിരിക്കുന്നു. മദ്യം നിയമപരമായി നിരോധിക്കപെട്ട ഇവിടെ ഇന്ന് അത് സുലഭമായി ലഭിക്കുന്നു എന്നത് ദുഖകരമായ അവസ്ഥയാണ്. മദ്യം ഉപയോഗിക്കുന്നവരില്‍ നാട്ടില്‍ എന്നപോലെ മലയാളികള്‍ തന്നെയാണ് ഇവിടെയും മുന്‍പന്തിയില്‍. പൊതുസമൂഹത്തില്‍ ഇതിനുള്ള സ്വീകാര്യത വര്‍ധിച്ചു വരികയാണ്. മദ്യം ഉപയോഗിക്കുക മാത്രമല്ല അതിന്റെ ആലസ്യം തെരുവിലേക്കും ഇന്ന് മാറിയിരിക്കുന്നു. മദ്യം കഴിച്ചു തെറിയഭിഷേകം നടത്തുന്നത് ഇന്ന് കുവൈറ്റിന്റെ പലഭാഗങ്ങളിലും കാണാന്‍ കഴിയും. നിത്യേന പിടിക്കപെടുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ. മലയാളികളെ ബഹുമാനത്തോടെ നോക്കികണ്ടിരുന്ന നല്ലരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഈ നാടിന്‍റെ പുരോഗതിയില്‍ മലയാളി സമൂഹം നല്‍കിയ സേവനങ്ങളെ അവര്‍ നന്ദിയോടെ ഓര്‍ക്കുകയും അവരുടെ വാക്കുകളില്‍ പലപ്പോഴും അത് പ്രഘടമാവുകയും ചെയ്തിരുന്നു.
ഇന്ന് കഥമാറി. മലയാളി എന്നാല്‍ തട്ടിപിന്റെയും മദ്യ കച്ചവടത്തിന്റെയും ആളുകളായി വിലയിരുതപെടുന്നു. കുടുംബങ്ങള്‍ കിടയില്‍ പോലും ഇന്ന് ഇവിടെ മദ്യം കലഹങ്ങള്‍ക്ക് ഹേതു ആകുനുണ്ട്. ഒഴിവുദിനങ്ങളില്‍ കമ്പനി ക്യാമ്പുകളില്‍ പോയാല്‍ അറപ്പുളവാക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്തം നമ്മെ ആലോസരപെടുതതിരിക്കില്ല. സൂക്ഷമമായി ഈ മേഖലകളെ ശ്രദ്ധിച്ചാല്‍ പ്ലാസ്റിക്ക് കവറുകളിലും ബോട്ടിലുകളിലും ഇത് വിധരണം ചെയ്യുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. ഒരു സമൂഹത്തോട് അവര്‍ ചെയ്യുന്ന ദ്രോഹത്തെ അവര്‍ അറിയുന്നില്ല. നാട്ടില്‍ അവരെ പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെയും അവര്‍ ഒര്കുന്നില്ല. വരും കാലങ്ങളിലും ഇത് തുടര്‍ന്നാല്‍ മലയാളി സമൂഹം പല ജോലിസ്ഥലങ്ങളില്‍ നിന്നും തഴയപെടുന്ന അവസ്ഥ വിദൂരമല്ല. ഈ മാനുഷിക വിപത്തിനെ പിഴുതെറിയാന്‍ നമ്മള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഇവിടെ ഉള്ള മലയാളി കൂട്ടയിമക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. ഈ പുതുവര്‍ഷം അതിനുള്ള തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.
(ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം പ്രവാസി വിചാര വേദിയില്‍ പ്രസിദ്ധീകരിച്ചത് )

2009 ഡിസംബർ 15, ചൊവ്വാഴ്ച

തീ കൊള്ളികൊണ്ട് പുറം ചൊറിയുന്നവര്‍

ബന്ദുകളും ഹര്‍ത്താലുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഇഷ്ടാനുസരണം കേരളത്തിലും പുറത്തും ആഹ്വോനം ചെയ്യാറുണ്ട്. അന്നേ ദിവസങ്ങളില്‍ പൊതുജനം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപെടുന്നു. പൊതുവേ എല്ലാ ബന്ദും ഹര്‍ത്താലും അക്രമങ്ങലിലാണ് കലാശിക്കുന്നത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപെടുകയും ചെയ്യുന്നു. കെ എസ് ആര്‍ ടി സി പോലുള്ള വാഹങ്ങള്‍ അഗ്നിക്കിരയാകുന്നത് സര്‍വ സാധാരണം. ആരും അതിനെ കുറിച്ച് ചോദ്യം ചെയ്യാറില്ല. അതിന്‍റെ പേരില്‍ ഇന്നേവരെ ഒരു നേതാവും ചോദ്യം ചെയ്യപെട്ടിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അറസ്റ്റ് ചെയ്യേപെടുകയോ നശിപ്പിക്കപെട്ട പൊതുമുതല്‍ തിരച്ചു നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്‍റെ ഭാഗമായി ഇന്ന് സൂഫിയ മദനി പത്താം പ്രതിയാക്കപെട്ടിരിക്കയാണ്. അതിനു കാരണമായി പറയപെടുന്നത് അവര്‍ക്ക് വിളിച്ച ഒരു ഫോണ്‍ കാളും. ഈ ഫോണ്‍ കാള്‍ യു ഡി എഫ് ഭരണ കാലത്ത് തന്നെ വളരെ ചര്‍ച്ച ചെയ്യപെട്ടതാണ്. അന്നത്തെ അന്വഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ അതിന്‍റെ നിജസ്ഥിതി ബോധ്യപെടുതിയതുമാണ്. അന്നൊന്നും ഒരു നടപടിയും ശുപാര്‍ശ ചെയ്യപെട്ടിടില്ല. ഇപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു? അബ്ദുന്നാസര്‍ മദനി നീണ്ട ഒന്‍പതര വര്ഷം ഒരു വിചാരണയും കൂടാതെ തടവില്‍ കഴിഞ്ഞപ്പോള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ് കത്തിക്കലിന് നേത്രത്വം നല്‍കിയിരിക്കാം , പാര്‍ട്ടി നേതാവിന്‍റെ ഭാര്യ എന്നനിലയില്‍ സൂഫിയ മദനിയെ ഫോണും ചെയ്തിരിക്കാം. ബന്ദും ഹര്‍ത്താലും നടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിലിരുന്നു അക്രമ പ്രവര്‍ത്തനത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കുന്നവരാണ് നമ്മുടെ പല രാഷ്ട്രീയക്കാരും. പക്ഷെ , അവരാരും ഇതുപോലെ വേട്ടയാടപെട്ടിടില്ല . ഇത് ഒരു പാവം സ്ത്രീക്കെതിരെ നടക്കുന്ന നീചമായ കടന്നു കയറ്റമാണ് . പത്രങ്ങളും ടിവി മാധ്യമങ്ങളും ചേര്‍ന്ന് തേജോവധം ചെയ്യുകയാണ്. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ പിന്നെ അവര്‍ക്കനുകൂലമായി ശബ്ദിക്കാന്‍ ആരും ഉണ്ടാവില്ല എന്ന ഉറപ്പിലാണ് ഈ തേര്‍വാഴ്ച. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു സ്ത്രീ വിമോചന സംഘടനയോ സാംസ്കാരിക നായകരോ രംഗത്ത് വന്നിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപെടനം പക്ഷെ,ഊഹാങ്ങളിലൂടെയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
കേരളത്തില്‍ വ്യക്തമായ വര്‍ഗീയ ധൃവീകരണം തന്നെ നടകുന്നുണ്ട്. പല കോണില്‍ നിന്നും ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നു. നൈമിഷികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തീ കൊള്ളികൊണ്ട് പുറം ചൊറിയുകയാണ് നേതാക്കള്‍. ലവ് ജിഹാദ് എന്നപേരില്‍ മാധ്യമങ്ങളും ചില സമുദായ സംഘടനകളും അഴിച്ചു വിട്ട കള്ള പ്രചാരണം ഒടുവില്‍ അതിന്‍റെ നിജസ്തിഥി ബോധ്യപെട്ടങ്കിലും അതുണ്ടാക്കിയ വിടവ് വളരെ കൂടുതലാണ്.
ഇപ്പോള്‍ ഇതാ അതിന്‍റെ മറ്റൊരു പതിപ്പുമായി രംഗത്ത്. സുഫിയ മദനിക്ക് നേരെയുള്ള ആരോപണം കേരളത്തിലെ ഇപ്പോള്‍ പൊതു രംഗത്തേക്ക്കടന്നു വരുന്ന മുസ്ലിം സ്ത്രീകള്‍ക്കുള്ള ഒരു തകീത് കൂടിയാണെന്ന് സംഷയികേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് യുഡിഎഫ് ഭരണ കാലത്ത് അനേഷണം നടന്നില്ല. ഇന്ന് ആരോപണം ഉന്നയികുന്നവര്‍ തന്നെയല്ലേ അന്ന് ഭരണം നടത്തിയിരുന്നത്? തങ്ങള്‍ക്കനുകൂലമല്ലാത്ത ആരെയും നശിപ്പിക്കുക എന്ന ഗൂഡ തന്ത്രമാണ് ഇതിനു പിന്നില്‍. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി ഒറ്റെപെടുത്താം എന്ന് രാഷ്ട്ര്ര്യക്കാര്‍ക്ക് നന്നായിട്ടറിയാം. എന്നാല്‍ എത്ര തീവ്ര വാദ കേസുകള്‍ തെളിയിക്കപെട്ടിടുണ്ട് ? മാധ്യമങ്ങള്‍ക്ക് മറ്റൊരു ഇരയെ കിട്ടിയാല്‍ അവര്‍ ഇത് വിട്ടുകളയും. പക്ഷെ , ഇത്തരം പ്രചാരങ്ങള്‍ വഴി സമൂഹത്തിന്റെ മനസ്സില്‍ മുളപൊട്ടുന്ന വിഷത്തിന്റെ വിത്ത് പിഴുതെറിയാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. ഇനിയെങ്കിലും നാം അത് മനസ്സിലാക്കിയാല്‍ ഞാനായിരുന്നു. അങ്ങിനെ വരും തലമുറയെങ്കിലും സ്വസ്ഥമായി ജീവികട്ടെ...

2009 നവംബർ 13, വെള്ളിയാഴ്‌ച

പ്രവാസി സംഘടനകള്‍ അറിയാന്‍

ഇന്നത്തെ (13 Nov വെള്ളി) ഗള്‍ഫ്‌ മാധ്യമം കുവൈറ്റ്‌ എഡിഷനില്‍ പ്രവാസികളെ കുറിച്ചും പ്രവാസി സംഘടനകളുടെ പൊതു രീതിയെ കുറിച്ചും എന്റെ ഒരു "കാഴ്ചപ്പാട്‌" പ്രതികരണമായി കൊടുത്തിട്ടുണ്ട്‌.. സ്കാന്‍ ചെയ്ത കോപ്പി ഇവിടെ കൊടുകുന്നു. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കണം..

അബൂ നഷ്.വ

തിരൂര്കാരന്‍
റിപ്പോര്‍ട്ടിന് മുകളില്‍ ക്ലിക്കിയാല്‍ വായിക്കാന്‍ പാകത്തില്‍ കിട്ടും..

2009 നവംബർ 12, വ്യാഴാഴ്‌ച

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

ഇന്നത്തെ മാധ്യമം ദിന പത്രത്തില്‍ ഡി ബാബു പോള്‍ IAS എഴുതിയ ലേഖനമാണ് താഴെ. നമ്മുടെ ഇടുങ്ങിയ മനസുകളെ അദ്ദേഹം ശരിക്കും കളിയാക്കുകയാണ്. അതോപോലെ ചില തുറന്നെഴെത്തും. തീര്‍ച്ചയായും നമ്മെ ബാധിച്ചിരിക്കുന്ന തുരുമ്പു പിടിച്ച മനസിന്നെ അല്പെമെന്കിലും മിനുക്കാന്‍ ഇത് ഉപകരിക്കും എന്ന് തോനിയത് കൊണ്ട് എവിടെ പോസ്റ്റുന്നു. കോപ്പിയടി വിഷയം ആരോപിക്കുകയാണെങ്കില്‍ നീക്കാനും തയ്യാര്‍.
മധ്യരേഖ / ഡി. ബാബുപോള്
ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്. കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്. ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം. അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ. ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക. പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ. യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു. തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം. അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും. ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ. കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ. മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം. പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ? ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു. മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം. മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല. വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.' മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി. കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക. ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.