പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 2, ബുധനാഴ്‌ച

അവര്‍ക്കത് നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ല..


അവര്‍ ഒരുകൂട്ടം യുവാക്കള്‍ ആയിരുന്നു. എണ്ണത്തില്‍ കുറവും കര്‍മത്തില്‍ മുന്നിരയിലുമാണവര്‍. മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ കഴിയുന്നവര്‍ അല്ല അവര്‍. അതുകൊണ്ട് തന്നെ അവര്‍ ഈ സാഹസത്തിനു മുതിരുക തന്നെയായിരുന്നു. ഉദേശിച്ച കാര്യങ്ങള്‍ എങ്ങിനെ  മുന്നോട്ടു കൊണ്ടുപോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വേണമെകില്‍ അവര്‍ക്ക് കഴിയുമായിരുന്നു, മറ്റെല്ലവരെപോലെയും ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിക്കാന്‍. 

സോമാലിയ, ആത്മാവുള്ള മനസ്സുകളെ നൊമ്പരപെടുത്തുന്ന കാഴ്ചയാണ്. അവിടുത്തെ രാഷ്ടീയം നമുക്ക് പല ന്യായങ്ങള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. എന്നാല്‍ അവിടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളുടെ , അമ്മമാരുടെ മുന്നില്‍ കണ്ണുകള്‍ അടച്ചുവെക്കാന്‍ നമുക്കാകുമോ ? ആഗസ്റ്റ്‌ മാസത്തെ കണക്കു പ്രകാരം മൂന്നു മാസത്തിനിടയില്‍ 29,000 കുട്ടികള്‍ മരണപെട്ടു എന്നാണു യു യെന്‍ പുറത്തുവിട്ടത്. ഇപ്പോള്‍ അത് എത്രയോ വര്ധിചിരിക്കും. സോമാലിയയില്‍ ദിവസവും മരണനിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. 
ഈ അവസരത്തിലാണ് യൂത്ത് ഇന്ത്യ കുവൈറ്റ്‌ ഈ വിഷയത്തില്‍  ശ്രദ്ധയൂന്നുന്നത്. . മധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അവരെ വല്ലാതെ അസ്വസ്ഥരാക്കി . വടക്കേ ഇന്ത്യയിലെ പാവപെട്ട , ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ആളുകള്‍ക്ക് വേണ്ടി ഒരു മാസത്തെ റമദാനില്‍  ഇഫ്താറിന് ഒരല്പം ആശ്യാസം നല്‍കാന്‍ വിഷന്‍ 2016 പദ്ധതി വഴി നടപാക്കി കൊണ്ടിരിക്കുന്ന ഇഫ്താര്‍ ഫണ്ടിന്റെ ധന സമാഹരണം നടന്നു കൊണ്ടിരിക്കെയാണ്  ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ സോമാലിയ യിലെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തെ പറ്റു എന്ന് തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഉടന്‍ തന്നെ യൂത്ത് ഇന്ത്യ രക്ഷധികാരിയുടെ മുന്നില്‍ അവതരിപിച്ചു. വേണം മക്കളെ , ഇപ്പോള്‍ തന്നെ ഭക്ഷണം കഴികുമ്പോള്‍  ആ മക്കളുടെ മുഖമാണ് ഓര്‍മവരുന്നത്. കഴിക്കുന്ന ഭക്ഷണം തൊണ്ടയില്‍ ഇടറുകയാണ്. ആ വാക്കുകള്‍ ആ  യുവതക്കൊരു കൊടുംകാറ്റായിരുന്നു. പിന്നീട് ശേഖരിക്കുന്ന പണവും സാധങ്ങളും എങ്ങിനെ സോമാലിയന്‍ ജനതയ്ക്ക് എത്തിക്കും എന്നതിനെ കുറിച്ചായി അന്വ്യേഷണം . കുവൈറ്റില്‍  അറിയപെടുന്ന എല്ലാ സന്നദ്ധ സംഘടനകളുമായും ഈ വിവരങ്ങള്‍ അനേഷിച്ചു. അങ്ങിനെ യാണ് International Islamic Charity Organisation  നു മായി ബന്ധപെടുന്നത്. GCC രാജ്യങ്ങളില്‍ നിന്ന് വിശിഷ്യ കുവൈറ്റില്‍ നിന്ന് ഭക്ഷണ പദാര്‍ഥങ്ങളും , മരുന്നും ശേഖരിച്ചു സോമാലിയയില്‍ നേരിട്ട് വിതരണം ചെയ്യ്തു വരികയാണ് അവര്‍. തങ്ങളുടെ ഇങ്ങിതം അവരെ അറിയിക്കുകയും അവര്‍ അത് അത്യഹ്ലാത്ത പൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. മാത്രമല്ല അവര്‍ക്കത്‌ ഒരു പുതിയ കാര്യവും ആയിരുന്നു. അന്ന്യ നാട്ടില്‍ നിന്നും തൊഴില്‍ തേടി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ മറ്റൊരു രാജ്യത്തിലെ പട്ടിണി പാവങ്ങക്കായി ഇവിടെ നിന്ന് കൊണ്ട് സഹായിക്കാന്‍ മുന്നോട്ടു വരിക. അത് കൊണ്ട് തന്നെ ആ യുവാക്കള്‍ക്കായി എല്ലാ സഹകരണവുമായി  അവര്‍ മുന്നോട്ടു വന്നു. 

അതൊരു ആവേശമായിരുന്നു. കച്ച മുറുക്കികെട്ടി കര്മാഭൂമിയിലീക്ക് അവര്‍ ഒരുങ്ങി ഇറങ്ങി. തങ്ങളുടെ ആഗ്രഹം മാധ്യമങ്ങള്‍  വഴി മാലോകരെ അറിയിച്ചു. ഭക്ഷണ സാധങ്ങളും , പുതിയതും പഴയത് മായ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍  തീരുമാനിച്ചു. . കിട്ടുന്ന സാധങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനായി അബ്ബാസിയ മേഖലയില്‍ പ്രവാസി ഓഡിടോരിയവും ഫഹാഹീല്‍ മേഖലയില്‍ ദാറുസ്സലാം ഓടിറ്റൊരിയവും തെരങ്ങേടുത്തു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് മുള്ള ആളുകളില്‍ നിന്നും വളരെ നല്ല പ്രധികരണം  ആയിരുന്നു ലഭിച്ചിരുന്നത്. ഇങ്ങിനെ ഒരു സംരംഭത്തിനു  വേണ്ടി ദാഹിച്ചു നില്കുന്നത് പോലെ തോന്നി ആളുകളുടെ പ്രതികരണം. അരി , പഞ്ചസാര , പരിപ്പ് , പാല്‍ , ടിന്‍ ഫിഷ്‌ തുടങ്ങി പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ആളുകള്‍ എത്തിച്ചു കൊണ്ടിരുന്നു. യൂത്ത് ഇന്ത്യയുടെ കര്‍മ ധീരരായ പ്രവര്‍ത്തകര്‍ ഒരു മിച്ചു കൂടി ശേഖരിച്ച സാധങ്ങള്‍ പ്രത്യേകം തരം തിരിച്ചു പായ്ക്ക് ചെയ്തു. പഴയ വസ്ത്രങ്ങള്‍ എല്ലാം തന്നെ യൂത്ത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ആളുകള്‍ വളരെ വ്ര്തിയായി തേച്ചു മടക്കിയാണ് ആളുകള്‍ എത്തിച്ചു തന്നത്. പ്രയാസം അനുഭവിക്കുന്ന ഒരു ജനതയോടുള്ള അയ്ക്ക്യ പെടലിന്റെ സുന്ദര മാത്ര്കകള്‍ ആയിരുന്നു അത്. എവിടെയും ഉണ്ടാകുന്നത് പോലുള്ള ചില വിപരീത ചെയ്തികള്‍ ഇവിടെയും കാണേണ്ടി വന്നു എന്നത് വിരോധാഭാസം മാത്രം. വളരെ കുറച്ചു ആളുകള്‍ പഴകിയ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ അതും അണ്ടര്‍ ഗാര്‍മെന്റ്സ് വരെ കൊണ്ട് വന്നു തള്ളി എന്നെത് മനസ്സില്‍ ചില മുറിവുകള്‍ തീര്‍ത്തു.  ആദ്യ ഘട്ടം ഒന്നര ട്ടന്‍ ഭക്ഷണ പദാര്‍ഥങ്ങളും അറുപതോളം കാര്‍ട്ടൂണ്‍ വസ്ത്രങ്ങളും ഐ ഐ സി ഓ ക്ക് കൈമാറി. 
സോമാലിയയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ നിന്നും കിട്ടിയ നിര്‍ദേശ പ്രകാരം അവിടെ ഉള്ള ആളുകള്‍ക്ക് വളരെ അത്യാവശ്യമായി വേണ്ടത് ഭക്ഷണ സാധങ്ങള്‍ ആണെന്നത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ടം പൂര്‍ണമായും ഭക്ഷണ സാധങ്ങള്‍ ശേകരിക്കാന്‍ ആരംഭിച്ചു. പൊതു ജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് പഞ്ഞസ്സര , മൈദാ , എന്നാ തുടങ്ങി ഒരു കുടുംബത്തിനു ഒരു കിറ്റ് എന്നാ കണക്കില്‍ സാധങ്ങള്‍ പ്രത്യേകം തയ്യരാകി. രണ്ടാം ഘട്ടം പതിനാറു ട്ടന്‍ സാധങ്ങള്‍ കൈമാറി. ആളുകളുടെ നിര്‍ദേശ പ്രകാരം മുന്‍ നിശ്ചയിച്ച  ദിവസത്തില്‍ നിന്നും രണ്ടു ആഴ്ച കൂടി കളക്ഷന്‍ തുടരാന്‍ തീരുമാനിച്ചു.  സാധങ്ങള്‍ ശേഖരണം , പാക്കിംഗ് , ലോഡിംഗ് , അണ്‍ ലോഡിംഗ് എല്ലാം തന്നെ യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ന്‍റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചപ്പോള്‍ ശരീരവും മനസ്സും ഒരു ജനതയോടുള്ള ഐക്ക്യ പെടല്‍ ആയിരുന്നു. അശരണരുടെ അത്താണിയാകാന്‍ , വര്ധ്യക്യം ബാധിച്ച യുവത്യത്തില്‍ നിന്നും കാലം ആഗ്രഹിച്ച യുവതയിലെക്കുള്ള ഒരു തിരിഞ്ഞു നടത്താമായിരുന്നു. നാടും വീടും ഉപേക്ഷിച്ചു തന്‍റെ പ്രിയപെട്ടവക്കായി വെന്തുരുകാന്‍ സ്വയം മുന്നോട്ടു വന്ന ഈ യുവാക്കള്‍ അങ്ങകലെ പട്ടിണി കൊണ്ട് മരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി , ഈ കൊടും ചൂടില്‍ സേവനത്തിന്റെ പുതിയ കാല്‍ വെപ്പുകള്‍ തീര്കുകയായിരുന്നു. ഗള്‍ഫ്‌ ലെ തന്നെ സമാന്തര സംഗങ്ങള്‍ ഇതേറ്റു നടത്താന്‍ മുന്നോട്ടു വരുക കൂടി ചെയ്തതോടു കൂടി ഈ യുവാക്കളുടെ കര്‍മം ധന്ന്യമാവുകയായിരുന്നു. 

2011 ജൂൺ 7, ചൊവ്വാഴ്ച

ബിന്യാമിന്റെ ആടുകളും സ്വയം പരിഹാസ്യനാകുന്ന കൈപട്ടൂരും


ഇ ജാലകത്തില്‍ കൈപട്ടൂര്‍ തങ്കച്ചന്‍ എഴുതിയ ലേഖനത്തിന് ഒരു വിമര്‍ശന കുറിപ്പ്. ഈജലകത്തില്‍ അയച്ചു കൊടുത്തെങ്കിലും തിരക്കുകാരണം അവര്‍ പ്രസിദ്ധീകരിച്ചില്ല. ഇവിടെ എനിക്ക് തിരക്കില്ല..അതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.. കൈപട്ടൂരിന്റെ ലേഖനം ഇതാ ഇവിടെ ഇര തേടുന്ന ആടുകളും ദിക്കറിയാത്ത ഇടയരും  
   ബി ന്യാമിന്റെ കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞിട്ടും അതിന്‍റെ അലയൊളികള്  അവസാനിച്ചിട്ടില്ല എന്നത് ആ സാഹിത്യകാരന്‍ എത്രത്തോളം പ്രവാസി വായനക്കാരനില്‍ സ്വാധീനം ചെലുതിയിരികുന്നു എന്നതിന്റെ തെളിവാണ്. അദ്ധേഹത്തിന്റെ വരവോടു കൂടി പുസ്തകങ്ങളെയും വായനയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുങ്ങി എന്നത് തന്നെ ഒരു മഹാസംഭവമാണ്.. യൂത്ത് ഇന്ത്യ ഒരുക്കിയ അവാര്‍ഡ് ദാന  സദസ്സും ചര്‍ച്ചയും ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞതും ഈ ഒരു ഉയെര്‍തെഴുന്നെല്പ്പു ന്റെ കൂടി സാക്ഷ്യമായിരുന്നു. യൂത്ത് ഇന്ത്യ അതിനു വേദി ഒരുക്കി എന്നത് പ്രത്യേകം അഭിനധനമാര്‍ഹികുന്നു. ആ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ഒത്തിരി പേരെ മറി കടന്നു  അവിടെ സംസാരിക്കാന്‍ ഭാഗ്യം ലഭികുകയും ചെയ്ത കൈപട്ടൂരിനെ പോലുള്ളവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത വരികളാണ് ഈ ജാലകത്തില്‍ അദ്ദേഹം എഴുതിയത്. അന്നത്തെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കൈപെട്ടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവിടെ കൂടിയവരില്‍ ചിരി ഉണര്‍ത്തുകയും അദ്ദേഹം സ്വയം പരിഹാസ്സ്യനവുകയും ചെയ്യുന്ന കാഴ്ച അദ്ധേഹത്തെ പോലുള്ള ആളുകള്‍ക്ക് ഇനിയെങ്കിലും ഭൂഷണമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം അവിടെ പറയുകയുണ്ടായി അദ്ധേഹത്തെ സ്വാഗത പ്രസംഗത്തില്‍ പേരെടുത്തു പരാമര്‍ശിച്ചില്ലപ്രത്യേകം വിളിച്ചു വരുത്തി വന്നതിനു ശേഷം പേരും സ്ഥാനവും പറയാതിരുന്നത് ശരിയായില്ല എന്ന്. ഇത് അദ്ദേഹം സ്വയം ചെറുതാകുന്ന ഒരു പരാമര്‍ശമാണ് നടത്തിയത്. അതിനു മറുപടിയായി യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌  നടത്തിയ പരാമര്‍ശം പ്രത്യേകം ശ്രധിക്കപെടുകയും ചെയ്തു. അതാണ്‌ അതിന്‍റെ ശരിയും.അദ്ദേഹം പറഞ്ഞു കൈപട്ടൂരിനെ പോലുള്ള ഒരാളെ പ്രത്യേകം സ്വാഗതം ചെയ്യാതിരിക്കാന്‍ മാത്രം അദ്ദേഹം കുവൈത്ത് മലയാളികള്‍ക്ക് സുപരിചിതന്‍  ആണ് എന്ന്. സംഘാടകരുമായി എന്ത് കൊട് ആളുകളെ പേരെടുത്തു സ്വാഗതം നടത്തിയില്ല എന്ന് അന്വേഷിച്ചിരുന്നു. അമ്പതോളം ആളുകളെ ആ പരിപാടിയില്‍ പ്രത്യേകം ക്ഷണിക്കുകയും എല്ലാവരോടും സമയ്തിനനുസരിച്ചു വേദിയില്‍ വന്നു സംസാരിക്കണം എന്ന് അറിയിക്കുകയും ചെയ്തിരുന്നു.. ഈ അമ്പതു ആളുകളെ പേരെടുത്തു സ്വാഗതം പറയുന്നതിലെ അനൌചിത്വം ഒന്നുകൊണ്ടു മാത്രമാണ് അത് ഒഴിവാക്കിയത്. അല്ലാതെ ഞങ്ങള്‍ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം . അവിടെയാണ് കൈപട്ടൂരിനെ പോലുള്ളവര്‍ സ്വയം സ്ഥാനം മനസ്സിലാക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. 
പിന്നെ ബിന്യമിന്റെ നോവല്‍ ആടുജീവിതുമായി ബന്ധപെട്ടു ഇവിടെ  അദ്ദേഹം നടത്തിയ പരാമര്‍ശം ചിലത് അന്ഗീകരികാം എങ്കിലും ഒരു സാധാരണ വായനക്കാരനെ പൂര്‍ണാര്‍ഥത്തില്‍ തിര്‍പ്തി പെടുത്തുന്ന ഒന്നാണ് ആടുജീവിതം. അതിന്‍റെ തെളിവാണ് ആണ് അവിടെ തടിച്ചു കൂടിയ സാധാരണക്കാരും. (പല പ്രമുഖ എഴുത്തുകാരും ഇവിടെ വന്നിടുന്ടെങ്കിലും ഇത്രയും ജനകീയമായ ഒരു ആദരവ് അവര്‍ക്ക് ആര്കെങ്കിലും നല്‍കിയിട്ടുണ്ട്  എന്ന് തോനുന്നില്ല. ) .
പിന്നെ ആനയെ കണ്ടകാര്യം. കൂട്ടത്തില്‍ ഏറ്റവും വലിയ ആനയെ അവിടെ വെച്ച് കണ്ടത് കൈപറ്റൂര്‍ തന്നെ ആയിപോയത്വിധിയുടെ  വൈരൂപ്യം. (നോവലിനേയും നോവലിസ്റ്റിനെയും വാതോരാതെ പ്രശമിസിച്ചത് ആരും മറക്കാന്‍ തരമില്ല. )
 പിന്നെ ആടുകളെ രക്ഷകനെ കുറിച്ചുള്ള അദ്ധേഹത്തിന്റെ എഴുത്ത് എനിക്ക് ഇഷ്ട പെട്ടു. ഗാലറിയില്‍ ഇരുന്നു ഗോളടിക്കാന്‍ ആര്‍ക്കും കഴിയും.ഒന്ന് കളത്തില്‍ ഇറങ്ങി കളിക്കണം അപ്പോള്‍ മാത്രമേ അതിന്‍റെ പ്രയാസം അറിയൂ. അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ചാനലും നമുക്കി മാറ്റിവെക്കാം പക്ഷെ അദ്ധേഹത്തെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് അല്പമെങ്കിലും ആടുജീവിതങ്ങള്‍ക്ക് ആശ്വാസം ആകുന്നതു  എന്ന് മറക്കരുത്. അതരിയുന്നത് കൊണ്ടാണ് യൂത്ത് ഇന്ത്യ, ആടുജീവിതത്തിലെ  കഥാ പത്രം നജീബിനും ദാനസഹായം നല്‍കാന്‍ ആ വേദി ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം. 
പിന്നെ ബിന്യാമിന്‍ ഫോണ എടുത്തില്ല എന്നാ പരാമര്‍ശം. ഈ ചെറിയ സന്ദര്‍ശനത്തില്‍ എത്ര ആളുകളുടെ ഫോണ വിളികല്‍കാണ് ഒരാള്‍ക്ക്‌ മരുപടിനല്കാന്‍ കഴിയുക. !! ഈയുള്ളവനും ബിന്യാമിന്റെ കൂടെ അല്‍പസമയം ചിലവഴിച്ചിരുന്നു. എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റൊരു ലൈബ്രറി ഉത്ഘാടനവും ഉണ്ടാകും എന്ന് സൂചിപിച്ചപ്പോള്‍ സംഘാടകര്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത ഏതു പരിപാടിയിലും സംബധിക്കാന്‍ തയ്യാറാണ് എന്നാണു അദ്ദേഹം പറഞ്ഞത്. അതില്‍ നിന്നും അദ്ദേഹത്തിന് കൈപട്ടൂര്‍ പറഞ്ഞതുപോലുള്ള ഒരു "ജാഡഉണ്ടെന്നു വിശ്യസിക്കാന്‍ തരമില്ല. അദ്ദേഹം അത് മനപ്പൂര്‍വം ചെയ്തതാവാന്‍ തരമില്ല. 


ചായ തോപ്പില്‍ ബീരാന്‍. 
ഫഹാഹീല്‍ 

2011 മേയ് 2, തിങ്കളാഴ്‌ച

വികസന ഫോറത്തിന്റെ പ്രത്യാശകള്‍


വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.
ടി മുഹമ്മദ്‌ വേളം 

2010 ഡിസംബർ 20, തിങ്കളാഴ്‌ച

പ്രവാസംകൊണ്ട് എന്ത് നേടി ?

പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ  സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ്‌ വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക്  അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ്‌ എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത‍ അപ്പോഴാണ്‌ അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ്‌ പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട്‌ വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ്‌ നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ്‌ ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..

2010 നവംബർ 27, ശനിയാഴ്‌ച

എന്റോസള്‍ഫാന്‍ എതിരെ മുറവിളി മുഴക്കുന്നവര്‍

എന്ടോ സ്സള്ഫനെതിരെ യുള്ള ഇപ്പോഴത്തെ മുറവിളി കാണുമ്പോള്‍ തോനുന്നത് ഇത് ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം ആണെന്നാണ്. വര്‍ഷങ്ങളായി ഈ മാരക വിപത്തിന്റെ ദൂഷ്യ ഫലം കാസര്‍കോട്ടെ ജനങ്ങള്‍ അനുഭവികുന്നുണ്ട്‌. അന്നും കേരളത്തിലെ ഈ മുഖ്യ ധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഒരാളും അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായിരുന്നില്ല. മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തക്ക് വേണ്ടി ഒരു വാര്‍ത്തയായി ഇത് ഒതുങ്ങി കൂടി . എന്ടോ സ്സല്ഫന്റെ ഇരകളെ കൊഞ്ഞനം കുത്തുമാര്‍ കള്ള റിപ്പോര്‍ട്ടുകള്‍ സമര്പിക്കപെട്ടപ്പോഴും ഈ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും ഒരു വിരലനക്കം പോലും നടത്തിയില്ല. വിരലില്‍ എണ്ണാവുന്ന യുവജനപ്രസ്ഥാങ്ങള്‍ എന്ടോ സള്‍ഫാന്‍ ദുരിത ബാധകരുടെ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും മാധ്യമങ്ങള്‍ അതൊന്നും പുറം ലോകത്തെ അറിയിക്കാതിരിക്കാന്‍ പ്രതേകം ശ്രധകാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് എന്ടോ സള്‍ഫാന്‍ ഇരകളെ കുറിച്ച് പുറത്തിറങ്ങിയ "സ്പര്‍ശം" എന്നാ ഡോകുമെന്ററി കണ്ടു ഇതാ ഇവിടെ ഇരകള്‍ക്കായി ശബ്തമുയരാന്‍ ഈ ഡോകുമെന്ററി കാരണമാകുന്നു എന്ന് പ്രത്യാശ തോന്നി. കേരളത്തിന്റെ ഒരറ്റത്ത് അന്യ ഗ്രഹജീവികളെ ഒര്മിപിക്കപെടും രീതിയില്‍ ഇങ്ങിനെ ഒരു കൂട്ടും മനുഷ്യ ജീവികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഇതിലൂടെ ബോധ്യപെടും ഇന്ന് തോന്നിപ്പോയി. പിന്നീടാണ് അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുകയാണ് ഈ മാധ്യമ പരിഷകള്‍ എന്ന് മനസ്സിലായത്‌. കേരളത്തിന്റെ വീറും വാശിയുമായി മാറിയിരുന്ന യുവജന പ്രസ്ഥാനം മണിഗോപുരങ്ങളും അമ്മ്യൂസ്മെന്റ്റ് പാര്‍ക്കുകളും നിര്‍മിച്ചു അതിനടിയില്‍ "ആണത്വം" പണയപെടുത്തി തങ്ങളുടെ നേതാക്കന്‍മാര്‍ നടത്തികൂട്ടിയ അഴിമതികള്‍ക്കു വെള്ളപൂശാന്‍ മാത്രം ശങ്ദീകരിക്കപെട്ടു. ഒരുകാലത്ത് നാടിന്‍റെ ചൂരും സുഗന്തവുമായിരുന്നു ഇവര്‍.
വ്യക്തമായ നിശ്ചയ ദര്ദ്യതോടെ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശോസമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുകയും അമ്പത് ലക്ഷത്തിന്റെ ആധ്യകട്ടം നടപ്പിലാക്കുകയും ചെയ്ത സോളിഡാരിറ്റി പോലുള്ള യുജന പ്രസ്ഥാനകളുടെ നന്മയുടെ പക്ഷതുനില്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് മാധ്യമ പരിഷകള്‍ ശ്രദ്ധ ചെലുത്തിയത്. ചിക്ത്സ , വിദ്യാഭാസം , തൊഴില്‍ ഉപകരങ്ങള്‍ , വീട് നിര്‍മാണം തുടങ്ങിയവയിലൂടെ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേഷിചിരിക്കയാണ്. ഇരകളെയും കൂട്ടി പാര്‍ലിമെന്റില്‍ പോയി തങ്ങള്‍ളുടെ അവസ്ഥ ഉന്നതരെ ബോധ്യപെടുതികൊടുക്കാനും ശ്രമം നടത്തുകയുണ്ടായി.
ഇന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എന്റൊസള്‍ഫാന്‍ നിരന്തര ചര്‍ച്ചയാണ്. ചിലമാധ്യമങ്ങളില്‍ സ്ഥിരമായി കാണിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ സൂചിപിച്ച ഡോകുമെന്ററി രംഗങ്ങള്‍ ആകുമ്പോള്‍ ഇത്രയും കാലം ഈ ചിത്രങ്ങള്‍ ലഭിച്ചിട്ടും തങ്ങളുടെ "കോള്‍ഡ്‌ സ്ടോരില്‍ " സൂക്ഷിച്ചു വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ന്യായമായും ചോദിച്ചു പോകുകയാണ്. വന്‍കിട Corporate കള്‍ക്ക് വേണ്ടി "കൂടികൊടുപ്പ്" നടത്തിയ മാധ്യമ കോമരങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ്‌ നാം കടന്നു പോയികൊണ്ടിരിക്കുന്നത്. എന്റൊസല്ഫനു വേണ്ടി ശബ്ദിക്കുന്ന കേന്ദ്ര കൃഷിമാന്ത്രലയതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവരുടെ അനുഭാവികളായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ ഇന്ന് അവര്കാണിച്ചു കൊണ്ടിരിക്കുന്ന ഉത്ഹാസം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊണ്ടാണെന്ന് പറയാതിരിക്കാന്‍ മറ്റുന്യായങ്ങള്‍ നമ്ക്കുമുന്നില്‍ ഇല്ല. കെ വി തോമസിനെ മത്സരിപിച്ചതും മന്ത്രി യാക്കിയതും കൊണ്ഗ്രസ്സുകാര്‍ അല്ല മറിച്ചു രാജയ്ക്ക് മന്ത്രി പട്ടം കിട്ടിയത് രത്തന്‍ ടാറ്റയും നീര രാഡിയും ആണെന്ന് ഇന്ന് വ്യക്തമായതുപോലെ തോമസ്സിനു മന്ത്രി പട്ടം ലഭിച്ചത് വിദേശ കുത്തകകളുടെ സംഭാവന യാണെന്ന് പുറത്തുവരുന്നതും വിദൂരമാവാന്‍ തരാം ഇല്ല.
വാരനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാന്‍ കോര്‍പ്പറേറ്റ് കളുടെ കൂലിപട്ടാളമായി  തരം താഴ്നിരിക്കുകയാണ് ഇന്ത്യവിഷന്‍ , മനോരമ , ഏഷ്യനെറ്റ് തുടങ്ങിയ മധ്യപരിഷകള്‍.
ഇത്രയും വര്‍ഷമായി വ്യവസ്ഥാപിതമായ ഒരു പുനരതിവാസമോ , ചിക്താസ രീതിയോ , Ration , എത്തിക്കാന്‍ നമ്മുടെ മാറിവന്ന സര്‍ക്കാര്‍കള്‍ക്ക് കഴിഞ്ഞിട്ടില്ല. നാമമാത്ര ഇടപെടലുകള്‍ നടത്തി അതും തങ്ങളുടെ ഇങ്ങിതത്തിനു കിട്ടുന്നവര്‍ക്ക് മാത്രം ചെയ്തു കൊടുത്തും സൌജന്ന്യ റേഷന്‍ നല്‍കും എന്ന് പ്രസ്താവന ഇറക്കുകയും വിരലില്‍ എണ്ണവുന്നവര്‍ക്ക് അതുനല്കുകയും ബാക്കിയില്ല ആളുകളെ APL category യില്‍ ഉള്‍പെടുത്തി മട്ടിനിര്തപെടുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് അവര്‍ എടുതഞ്ഞ വസ്ത്രതോട് അല്പമെങ്കിലും ആതമര്താധ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ ഇരട്ടത്താപ്പ് നയം പുരതുകൊണ്ടുവരികയും അതോടൊപ്പം ഇരകളോട് ഐക്ക്യപെട്ടു അവക്കിടയില്‍ ജീവിക്കുന്ന , അവര്‍ക്കായി പണിയെടുകുന്ന പ്രസ്തങ്ങളെയും സംഘടനെകളെയും മുഖ്യ ധാരയില്‍ കൊണ്ടുവരിക എന്നതാണ്.

ഇരകളൂട് ചേര്‍ന്ന് നിലക്കാനും അവരുടെ ഇടറിയ ശബ്ധങ്ങള്‍ക്ക് ശക്തിപകരാനും നാം മുന്നിട്ടിറങ്ങുക. നാളെ നക്കുമുകളിലൂടെ ഒരു Helicopter  പര്ന്നുപോകുന്നത് വിദൂരമല്ല. 

2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്

ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.

ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

http://www.vision2016.org.in/


2010 ഫെബ്രുവരി 27, ശനിയാഴ്‌ച

കനിവിന്റെ തണല്‍ വിരിക്കാന്‍

കനിവിന്റെ തണല്‍ വിരിക്കാന്‍

ae-bm-fn-bpsS {]hmk PohnXw XpS-§nb Imew apX tI«p XpS-§n-b-XmWv {]hmkn {]iv\-§-fpw. amdn amdn hcp¶ kÀ¡m-dp-IÄ {]hm-kn-bpsS ]ptcm-K-Xn-¡mbn XpS-§m³ t]mIp¶ ]²-Xn-Isf Ipdn¨v hm tXmcmsX kwkm-cn-¡p-¶ps­ ¦nepw {]hm-kn¡v A\p-Kp-W-am-Ip¶ Xc-¯n H¶pw Xs¶ {]mhÀ¯n-I-am-¡-s¸-«n-Ã. am{X-aà {]hmkn {]iv\-§-fpsS tXmXv hÀ²n-¨p-h-cp-Ibpw sN¿p-¶p. ]©m-b-¯-Sn-Øm-\w IWs¡ kwL-S-\-I-fpÅ Hcp {]tXyI taJ-e-bmWv {]hm-k-temIw. ]s£ , IjvSX A\p-`-hn-¡p¶h-cpsS {]iv\-§-fn \nXy ]cn-lmcw D­mIp¶ {]hÀ¯-\-§-fn an¡ kwL-S-Ifpw XoÀ¯pw ]cm-P-b-s¸-Sp¶p F¶v hne-bn-cp¯msX \nÀÆm-l-anÃ. {]hm-kn-bpsS ]e {]iv\-§-fp-sSbpw apJyIm-c-Ww hnj-b-§-fn-epÅ AÚ-X-bm-Wv. hyà-amb Znim-t_m[w \ÂIp¶ Xc-¯n Iq«mb {ia-§Ä \S-t¡­Xp­v. bYmÀ°-¯n hnk¡v th­n I¯p \ÂIp-¶-tXm-Sp-IqsS Xs¶ Hcp {]hm-kn-bpsS {]iv\-§Ä¡v XpS-¡-am-Ip-¶p F¶p thWw a\-Ên-em-¡m³. X\n¡p e`n-¡m³ t]mIp¶ tPmensb Ipdn¨v Hcp s]mXp [mcW D­m ¡n-sb-Sp-¡p-¶-Xn Hcp {]hmkn ]cmPb-s¸-Sp¶p. GPâv \ÂIp¶ kz]v\ hmKvZm-\-§-fn aXn-a-d¶p A¡-c-¸¨ tXSn F¯n-b-hÀ bmYmÀ°yw a\-Ên-em-¡p-t¼mtg¡pw Pohn-X-¯nse hne-s¸« kabw Hcp-]mSv AXn-{I-an-¨n-«p­­mIpw.AXv Hcn-¡epw Ic-I-b-dm³ Ign-bm¯ KÀ¯-¯n Ahs\ AI-s¸-Sp-¯p¶p.

GsXmcp cmPy¯pw B cmPys¯ ]uc³amsc kwc-£n-t¡­­ _m[yX B cmPys¯ {]Xn-\n-[o-I-cn-¡p¶ Fw_-kn-IÄ¡m-Wv. ]ucsâ A¯m-Wn-bmbn amtd­Xpw Fw_kn Xs¶. \nÀ`m-Ky-h-im ]e-t¸mgpw C´y³ Fw_kn AXn ]cm-P-b-s¸-Sp-¶p. XoÀ¨-bmbpw aäp cmPy-§-fnse Fw_-kn-I-fp-ambn Xmc-X-ay-¯n\p {ian-¨m CXv F{X-t¯mfw Kuc-h-apÅ Imcy-am-sW¶v a\-Ên-em-¡m³ Ign-bpw. Nne DtZym-K-Ø-cpsSsb¦nepw sISp-Im-cy-Ø-Xbpw kzP\]£-]m-Xhpw A\p-`-h-§Ä km£y-s¸-Sp-¯p-¶p. \nÊm-c-amb Imcy-§-fm t]meo-knsâ ]nSn-bn AI-s¸-Sp-Ibpw hÀj-§-fmbn Pbn-en Ign-bp-Ibpw sN¿p-¶- C´y-¡m-cpsS ]«nI hfsc \o­Xm-Wv. KmÀlnI sXmgn-em-fn-IÄ A\p-`-hn-¡p¶ ]oT-\-§-sf-Ip-dn¨v -]pdw-temIs¯¯p¶ hmÀ¯-IÄ hfsc Ipd-hmWv. sNdnb CS-s]-S CÃm-¯-Xnsâ t]cn in£m-Im-em-h[n Ign-ªn«pw Pbn-en Xs¶ Ign-tb­n hcp-¶-hcpsS F®hpw Ipd-h-Ã. `mj-bpsS AÚ-Xbpw CXn-s\mcp henb XS-Ê-ambn \n¡p-¶p.

KmÀlnI sXmgn-em-fn-Isf hntZi cmPy-§-fn-te¡v Ab-¡p-t¼mÄ C´ym Kh¬saâv Nne am\-Z-­WvT§Ä apt¶m-«p-sh-¨n-«p-­WvS.v ]s£ \nb-a-§Ä ]e-t¸mgpw IS-em-kn Xs¶ HXp-§p-¶-Xp-aqew {]iv\-§Ä IqSp-X cq£-am-Ip-¶-Xn\v am{Xta AXp-]-I-cn-¡q. {]hm-kn-I-fpsS {]iv\-§sf t\cmb Zni-bn ]T-\-hn-j-b-am-¡n tIhe {]kvXm-hm-\-IÄ¡-¸pdw {]iv\ ]cn-lm-c-¯n\v Kh¬saâv X¿m-dm-I-Ww. Kh¬saâns\ AXn\p t{]cn-¸n-¡m\pX-Ip¶ k½À± iàn-I-fmbn {]hmkn kwL-S-\-Ifpw DbÀ¶p-h-c-Ww. KÄ^nse-¯p¶ a{´n-amscbpw cmjv{So-b-t\-Xm-¡sfbpw ]¨-¸-c-h-Xm\n hncn¨v kzoI-cn¨v hncp-s¶m-cp-¡p¶Xn\n-S-bn {]hm-kn-{]-iv\-§-fn Ah-cpsS I®p-Xp-d-¸n-¡m³ kwL-S-\-IÄ ad-¶p-Iq-Sm.aX-cmjv{Sob-hyàn-XmÂ]-cy-§Ä¡-Xo-X-ambn {]iv\-§sf kao-]n-¡m³ kwL-S-\-Ifpw apt¶m«p hc-Ww. {]iv\-§-sf A\p-`m-h]qÀÆw ]cn-K-Wn-¡m\pw ]cn-l-cn-¡m\pw Fw_Ên DbÀ¶p {]hÀ¯n-¡-Ww. Chn-Sps¯ A[n-Imc hÀ¤s¯ Imcy-§Ä t_m[y-s¸-Sp-¯n-s¡m-Sp-¡m\pw AXneqsS {]iv\-]-cn-lm-c-¯n\pw hgn-IÄ tXS-Ww.

P\-§Ä P\-§Ä¡v thWv Sn F¶ al-¯mb ap{Zm-hm-¡y-t¯msS Hcp Iq«w bphm-¡Ä {]hmkn kaq-l-¯n-te¡v Cd§n hcp-I-bm-Wv. Ai-c-WÀ¡v B{ibw \ÂIp-¶Xv AhÀ¡v ssZh hnizm-k-¯nsâ `mK-am-Wv. Hmtcm {]hm-kn-bp-sSbpw {]iv\-§Ä X§-fp-tS-Xm-sW¶v AhÀ Xncn-¨-dn-bp-¶p. Bew-_-lo-\À¡v Hcp ssIXm-§m-hm³ F¶pw ap³]-´n-bn DWv SmIpw Cu kwLw. aX-þ-cm-jv{S-þ-hÀK hyXymkw AhcpsS DZy-a-§-fn \n¶pw Ahsc ]nt¶m«v hen-¡n-Ã. AXn R§Ä \³a IsWvS¯p¶p. CsXmcp s]m³]p-e-cn-bpsS XpS-¡-am-Wv. hn¹-h-¯nsâ Imsem-¨-IÄ tI«p XpS-§n-bn-cn-¡p-¶p. Hcp s]m³sh«w sXfn-bm-Xn-cn-¡n-Ã... XoÀ¨.

യൂത്ത് ഇന്ത്യ കുവൈറ്റ്‌ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീരില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം

2010 ജനുവരി 1, വെള്ളിയാഴ്‌ച

നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ

ഇന്ന് ന്യൂ ഇയര്‍. ഇനി മൂന്ന് നാള്‍ കുവൈറ്റില്‍ ഒഴിവു ദിനങ്ങളാണ്. ക്രിസ്തുമസ് ആഘോഷവും ഈ ഒഴിവു ദിനത്തിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌ എല്ലാവരും. ജോലി സ്ഥലങ്ങളിലും നാലാളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പ്രധാന ചര്‍ച്ച എങ്ങിനെ ആഘോഷിക്കാം എന്നതാണ്. ദുഃഖ വേളയിലും സന്തോഷവേലകളിലും ഒഴിച്ചു കൂടാന്‍ കഴിയാത്തതായി മദ്യം മാറിയിരിക്കുന്നു. മദ്യം നിയമപരമായി നിരോധിക്കപെട്ട ഇവിടെ ഇന്ന് അത് സുലഭമായി ലഭിക്കുന്നു എന്നത് ദുഖകരമായ അവസ്ഥയാണ്. മദ്യം ഉപയോഗിക്കുന്നവരില്‍ നാട്ടില്‍ എന്നപോലെ മലയാളികള്‍ തന്നെയാണ് ഇവിടെയും മുന്‍പന്തിയില്‍. പൊതുസമൂഹത്തില്‍ ഇതിനുള്ള സ്വീകാര്യത വര്‍ധിച്ചു വരികയാണ്. മദ്യം ഉപയോഗിക്കുക മാത്രമല്ല അതിന്റെ ആലസ്യം തെരുവിലേക്കും ഇന്ന് മാറിയിരിക്കുന്നു. മദ്യം കഴിച്ചു തെറിയഭിഷേകം നടത്തുന്നത് ഇന്ന് കുവൈറ്റിന്റെ പലഭാഗങ്ങളിലും കാണാന്‍ കഴിയും. നിത്യേന പിടിക്കപെടുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ. മലയാളികളെ ബഹുമാനത്തോടെ നോക്കികണ്ടിരുന്ന നല്ലരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഈ നാടിന്‍റെ പുരോഗതിയില്‍ മലയാളി സമൂഹം നല്‍കിയ സേവനങ്ങളെ അവര്‍ നന്ദിയോടെ ഓര്‍ക്കുകയും അവരുടെ വാക്കുകളില്‍ പലപ്പോഴും അത് പ്രഘടമാവുകയും ചെയ്തിരുന്നു.
ഇന്ന് കഥമാറി. മലയാളി എന്നാല്‍ തട്ടിപിന്റെയും മദ്യ കച്ചവടത്തിന്റെയും ആളുകളായി വിലയിരുതപെടുന്നു. കുടുംബങ്ങള്‍ കിടയില്‍ പോലും ഇന്ന് ഇവിടെ മദ്യം കലഹങ്ങള്‍ക്ക് ഹേതു ആകുനുണ്ട്. ഒഴിവുദിനങ്ങളില്‍ കമ്പനി ക്യാമ്പുകളില്‍ പോയാല്‍ അറപ്പുളവാക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്തം നമ്മെ ആലോസരപെടുതതിരിക്കില്ല. സൂക്ഷമമായി ഈ മേഖലകളെ ശ്രദ്ധിച്ചാല്‍ പ്ലാസ്റിക്ക് കവറുകളിലും ബോട്ടിലുകളിലും ഇത് വിധരണം ചെയ്യുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. ഒരു സമൂഹത്തോട് അവര്‍ ചെയ്യുന്ന ദ്രോഹത്തെ അവര്‍ അറിയുന്നില്ല. നാട്ടില്‍ അവരെ പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെയും അവര്‍ ഒര്കുന്നില്ല. വരും കാലങ്ങളിലും ഇത് തുടര്‍ന്നാല്‍ മലയാളി സമൂഹം പല ജോലിസ്ഥലങ്ങളില്‍ നിന്നും തഴയപെടുന്ന അവസ്ഥ വിദൂരമല്ല. ഈ മാനുഷിക വിപത്തിനെ പിഴുതെറിയാന്‍ നമ്മള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഇവിടെ ഉള്ള മലയാളി കൂട്ടയിമക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. ഈ പുതുവര്‍ഷം അതിനുള്ള തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.
(ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം പ്രവാസി വിചാര വേദിയില്‍ പ്രസിദ്ധീകരിച്ചത് )

2009 ഡിസംബർ 9, ബുധനാഴ്‌ച

സ്ത്രീ ശാക്തീകരണം; കാലഘട്ടത്തിന്റെ തേട്ടം

സന്തോഷ്‌ പുല്ലനയുടെയും വി കെ ബാലയുടെയും അഭിപ്രായം മാനിച്ചു പുതുതായി മൂന്നു ലിങ്കുകള്‍ ചേര്തിടുണ്ട്....

ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീയുടെ നൈസര്‍ഗികമായ കഴിവുകളെ സമൂഹത്തിന് എങ്ങിനെ ഉപയോഗ്യമാക്കാന്‍ കഴിയും എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപെടുന്നു. ഈയൊരു ചിന്തധാര ആഗോളതലത്തിലും ഗ്രമാഗ്രമാന്തരങ്ങളിലും ഒരു പോലെ സംസരവിഷയമായി തീര്നിടുണ്ട്. ചരിത്രാതീതകാലം മുതല്കെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉണ്ടായിരുന്നു. അറിവും അധികാരവും അവള്‍ക്ക് ഉണ്ടായിരുന്നു. ഇസല്മിന്റെ സുവര്‍ണ കാലത്തില്‍ സ്ത്രീ വിമോചനത്തിന്റെ തിളങ്ങുന്ന ഒരധ്യായം പ്രവാചകന്‍ മുഹമ്മദിലൂടെ ലോകത്തിനു സമര്പിക്കപെട്ടു. ആ കാലഘട്ടത്തില്‍ സ്ത്രീക്ക് ഉന്നതമായ സ്ഥാനവും നല്കപെട്ടത്‌ ചരിത്രസത്യം.

എന്നാല്‍ പിന്നീട് നാം കണ്ടത് ചരിത്രത്തിന്റെ തിരിച്ചുപോക്കാണ്. ഏതൊരു ആദര്‍ശമാണ് സ്ത്രീക്ക് ഉന്നത സ്ഥാനം നല്‍കിയത് അതെ ആദര്‍ശത്തിന്റെ വകതാക്കള്‍ അവളെ ചുമരുകല്കുള്ളില്‍ തളചിടാനാണ് ശ്രമിച്ചത്. ഇതിന്റെ പ്രധാന ഉത്തരവാദി വിവിധ സംസ്കാരങ്ങളിലൂടെ ഇസ്ലാമില്‍ കടന്നുകൂടിയ പൌരോഹിത്യമാണ്. പതിയെ കടന്നുകൂടിയ പൌരോഹിത്യത്തിന്റെ നീരാളി ഹസ്ഥങ്ങള്‍ വളരെ പെട്ടന്നാണ് പിന്നീടു പടര്‍ന്നു പിടിച്ചത്. അവയുടെ നികൃഷ്ടമായ കാലുകള്‍ ആദ്യം ചവിട്ടിയരച്ചത് സ്ത്രീയുടെ അവകാശങ്ങളയിരുന്നു. അവളുടെ ദുഖവും ദുരിതവും അവള്‍ക്കായി തീര്‍ത്ത ചുമരുകള്‍ കിടയില്‍ തളചിടപെട്ടു. അറിവിന്റെയും അക്ഷരത്തിന്റെയും വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെട്ടു.. അതുമൂലം വിദ്യാഭ്യാസം , തൊഴില്‍ , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ തീര്‍ത്തും അവള്‍ പാര്‍ശ്വവല്കരിക്കപെടുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. ഇത് എല്ലാ വിഭാഗങ്ങളിലും ഏറെ കുറെ സംഭവിച്ചു എങ്കിലും മുസ്ലിംകളില്‍ ഇത് മതത്തിന്റെ പേരില്‍ കെട്ടിവെക്കപെട്ടു.

ഒരു ചിന്താധാര ഭൌതികവിദ്യാഭ്യാസം നേടിയ സ്ത്രീകളെ പടിഞ്ഞാറിന്റെ സന്തതിയായ ഫെമിനിസ്സതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാക്കപെട്ടു. അതാണ് തന്റെ രക്ഷയുടെ മാര്‍ഗമെന്നു അവള്‍ വിശ്വസിച്ചു. സ്വകാര്യതകള്‍ തെരുവിലേക്ക് വലിച്ചിഴച്ചു കുടുംബ ബന്ധങ്ങളുടെ ഭദ്രത തന്നെ തകര്‍ത്തെറിഞ്ഞു. മുതലാളിത്വത്തിന്റെ കഴുക കണ്ണുകള്‍ സ്ത്രീ എന്നാല്‍ ശരീരം മാത്രമാനെന്നും അത് ആസ്വാധനതിനു ഉള്ളതാണെന്നും മുദ്രകുതപെട്ടു.

ഇവിടെയാണ്‌ സ്ത്രീ ശാക്തീകരണം സാമൂഹ്യവിപ്ലവത്തിലൂടെ എന്നാ സന്ദേശം പ്രസക്തമാകുന്നത്. താന്‍ ആര്ജിചെടുത്ത അറിവ് ആയുധമാക്കി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അവള്‍ തെയ്യാരവേണ്ടാതുണ്ട്. സമൂഹത്തിലെ ആരാജകത്വതിനെതിരായും, പൌരോഹിത്യം സമ്മാനിച്ച മതമാമൂലുകളുടെ കെട്ടുപാടുകളോട് പൊരുതി ഒരു പുതു തലമുറയുടെ ഉയര്തെഴുനെല്‍പ്പിനായി ഓരോ സ്ത്രീയും മുന്നോട്ടു വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വിപ്ലവങ്ങള്‍ സംഭവിക്കുന്നത്.

സ്ത്രീ ശക്തീ കാരണം ; ഖുര്‍ആനിക പാഠങ്ങള്‍

സ്ത്രീ മുന്നേറ്റം ആഗോള തലത്തില്‍

സ്ത്രീത്വത്തിലേക്കുള്ള തീര്‍ത്ഥയാത്ര

2009 നവംബർ 11, ബുധനാഴ്‌ച

നമുക്ക് ലജ്ജിക്കാം; മനുഷ്യനായതില്‍

ഈ കാലഘട്ടത്തിലും ഇങ്ങിനെ ഒക്കെ സംഭവിക്കുന്നു എന്നറിയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും..അതും ഏറെ പുരോഗതി പ്രാപിച്ചു എന്നവകശപെടുന്ന യൂപ്പ്യന്‍ യൂണിയനില്‍ നിന്നാകുമ്പോള്‍.ഡെന്‍മാര്‍ക്കിന്റെ അധീനതയില്‍ ഉള്ള ഫരോഎസ് ദ്വീപ്‌ (faroes island) ആണ് സ്ഥലം. താഴെ കാണുന്ന ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കാം ഇല്ലാതിരിക്കാം. എന്തിന്റെ പേരിലായാലും ഈ "രക്ത കടല്‍ " നോക്കി നില്‍കുന്നവര്‍ മനുഷ്യരാവാന്‍ തരമില്ല. എല്ലാവര്‍ഷവും ഒരു ആഘോഷം എന്ന നിലയ്ക്കാണ്‌ ഈ ക്രൂരത നടക്കുന്നത്. മനുഷ്യരോട് വളരെ അടുത്ത് ഇടപഴകുന്ന ഡോളിഫിനുകലാണ് ഈ ക്രൂര കൃത്യത്തിനു ഇരയാകുന്നത്. വന്ന്യ മ്രഗങ്ങള്‍ പോലും ഭക്ഷണത്തിന് വേണ്ടി മത്രമേ ഇരപിടിക്കു. ഡോളിഫിനുകളെ വെട്ടി മുറിച്ചു രക്തം കടലില്‍ ഒഴിക്കി ആ ചുവന്ന നിറം കണ്ടു ആസ്വദിക്കുക. എന്തൊരു വിനോദം!!!ഇതൊക്കെ അനുവധിച്ചോ കൊടുക്കന്ന സര്‍ക്കാരുകള്‍ എത്ര ക്രൂരന്‍ മാരായിരിക്കും..



വീഡിയോ ഇവിടെ
http://www.youtube.com/watch?v=vxIr9Mq4QMg
കൂടുതലറിയാന്‍


























2009 ഒക്‌ടോബർ 24, ശനിയാഴ്‌ച

ചില നല്ല വായനകള്‍ :- M N Roy

ഞാന്‍ ഈa അടുത്തകാലത്ത്‌ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത്‌ ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.
ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
1887 - ബംഗാളില്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുmahehda. ചെറുപ്രായത്തില്‍ തന്നെ രഹസ്യ വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക് സംഘടന നേത്രത്വം നല്‍കിയ ആദ്യ നേതാക്കളില്‍ പ്രമുഖന്‍. ലെനിന്‍ സുഹുര്തു ആയിരുന്നു. Communist International ഇല്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍. ചൈന , ജപ്പാന്‍ , അമേരിക്ക , റഷ്യ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1928 -ഇല്‍ സ്റ്റാലിന്റെ തീവ്ര ഇടതുപക്ഷ നയതോടും ഫാസിസ്റ്റ്‌ പ്രവണതയോടും വിയോജിച്ചു ഇന്ത്യയിലേക്ക് തിരിച്ചു വന്നു . പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1940 ഇല്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് മത്സരിച്ചു മൌലാനാ ആസദിനോട് പരാജയപെട്ടു.തുടര്‍ന്ന് Radical Humanisum എന്ന ചിന്തധാരക്ക് രൂപം നല്‍കിയത്.. Beyond Communism, Materialism, The Historical Role of Islam,Science and Philosophy തുടങ്ങിയ പ്രധാന കൃതികളില്‍ ചിലതാണ്.
പുസ്തകത്തെ കുറിച്ചു:-
ഇസ്ലാം ,ചരിത്രപരമായ പങ്കിനെ കുറിച്ചു വളരെ ആധികാരികമായി തന്നെ damഇവിടെ എഴുത്തുകാരന്‍ വിലയിരുത്തുന്നു.. വളരെ തെറ്റിധരിക്കപെട്ട ഒരു മതത്തെ ആ മതത്തിന്റെ വക്തവല്ലാത്ത ഒരാള്‍ ആധികാരികമായ തെളിവുകളോടെ വിലയിരുത്തുന്നു എന്നത് തന്നെ ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.. 1939 ആണ് എം എന്‍ റോയി ഈ പുസ്തകം രചിക്കുന്നത്‌. കമ്മ്യൂണിസം വെടിഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലം . ഇതേ ജനാതിപത്യ
തല്പരതയാകം ഇസ്ലാമിനെ കുറിച്ച് ഏകപക്ഷീയവും , അന്യായവുമായ കുപ്രചാരണങ്ങല്‍ക്കെതിരെ ശക്തമായ തൂലിക ചലിപ്പിക്കാന്‍ അദ്ധേഹത്തെ പ്രേരിപിച്ചത്‌. അക്കാലത്തു (ഇപ്പോഴും) ഇസ്ലാം ആയുധത്തിന്റെയും ബാലാല്കാരതിന്റെയും മതമാണന്ന മുന്‍ധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തില്‍ പ്രതിഷ്ടിക്കപെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ സ്രോതസ്സ് വാള്‍ അല്ല മറിച്ച് ഇസ്ലാമിക ദര്‍ശനത്തില്‍ ഉള്‍കൊള്ളുന്ന സമാധാന കാംക്ഷയും വിപ്ലവാത്മകതയുമായിരുന്നുവെന്ന് ചരിത്ര വസ്തുക്കളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്തിക്കുന്നു..
അദ്ദേഹം എഴുതുന്നു " Islam means to make peace, or the making of peace: to make peace with God by doing homage to his Oneness, repudiating the fraudulent divinity of idols which had usurped His sole claim to the devotion of man; and to make peace on earth through the union of the Arabian tribes. The peace on earth was of immediate importance, and greater consequence. The temporal interest of the Arabian merchants required it; for, trade thrives better under peaceful conditions. Since decayed states and degenerated religions bred the germs of continued wars and perennial revolts, their destruction was a condition for peace. The creed of Mohammad: made peace at home, and the martial valour of the Saracans conferred the same blessing on the peoples inhabiting the vast territories from Samarqand to Spain."
"ഇസ്ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നു. ....മുഹമ്മദിന്റെ വിശ്വാസ പ്രമാണങ്ങള്‍ അറബ് ലോകത്ത് ശാശ്വത സമാധാനത്തിന്റെ വിത്തുകള്‍ പാകി. സമര്ഖന്ത്‌ മുതല്‍ സ്പെയിന്‍ വരെ വ്യാപിച്ച ഒരു വിസ്തൃത ലോകം ഒന്നടങ്കം ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നും ശക്തി സംഭരിച്ച് കൊണ്ട് അതിവേകം ഉയര്‍ന്നു വന്നു. ". "അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്‍പില്‍ ചരിത്രകാരന്‍മാര്‍ പരിഭ്രമിച്ചു നില്‍കുകയാണ്‌. ശാന്തതയും സഹിഷ്‌ണതയും പുലര്‍ത്തിയിരുന്ന ഈ വിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പെടുതിയാണ് ഇസ്ലാമിന് മേല്‍പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിന്ധാന്തം അഭ്യസ്ത വിദ്യരായ ലോകം തള്ളികളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്ഭവിച്ച വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്‌ , റോം , പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്ക്രിതികളുടെ മാത്രമല്ല ഇന്ത്യ , ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണതകൊണ്ടും സംഭവിച്ചതാണെന്ന് കാണാം. "

ഇസ്ലാമിന്റെ ആത്മീയതകല്ല , സാമൂഹിക വിമോചന ആശയങ്ങള്‍കാണ് എം എന്‍ റോയ് അടിവരയിടുന്നത്. ." ഇസ്ലാമിന്റെ വിപ്ലവാത്മകതയുടെ അടിവേര് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സന്കല്പതിലും ജീവിതത്തെ കുറിച്ചുള്ള സമഗ്ര വീക്ഷണതിലുമാനെന്നു അദ്ദേഹം തിരിച്ചറിയുനുണ്ട്‌. അദ്ദേഹം എഴുതുന്നു " ഏക ദൈവവാദം ചരിത്രത്തിലെ ഒരു വഴിതിരുവായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തെ അതിശക്തമായ ഒഴുക്കുള്ള ഒരു ജലാശയതോട് ഉപമിക്കാം. ശാസ്ത്രം ഉയര്‍ത്തിവിട്ട അതിതീവ്ര ജല പ്രളയങ്ങള്‍കൊന്നും , ആ ജലാശയത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഏക ദൈവ വിശ്വാസത്തില്‍ അതിഷ്ടിതമായ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളില്‍ ഏറ്റവും മഹത്തരമായത് ഇസ്ലാം തന്നെയെന്ന്‌ ചരിത്ര പാഠങ്ങള്‍ സാക്ഷ്യപെടുത്തുന്നു." ക്രിസ്തു മതത്തെ റോയ് വിലയിരുത്തുന്നത് ഇപ്രകാരമാണ്. " സീസറിനുള്ളത് സീസറിന് നല്‍കുക എന്ന നാണംകെട്ട ഒത്തുതീര്‍പ്പിന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല ..ഇത്തരം ഒരു ഒത്തുതീര്‍പ്പ് , ക്രിസ്തുമത രൂപവല്‍കരണത്തിന് പക്ഷാതലമായി വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ നഗ്നമായ ലഘനമായിരുന്നു. ഇത് വഴി അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുനതിനു സഹായകമായ ഒരു സാമൂഹിക വ്യവസ്ഥക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്‍ സൂക്ഷികുന്നവരെ വന്ജിക്കുക കൂടി ചെയ്തു. "

ചരിത്രത്തില്‍ ഏറ്റവും വികലമാക്കപെട്ട ഏടുകളില്‍ ഒന്നാണ് ഇന്ത്യയില്‍ ഇസ്ലാമിന്റെ ആഗമനം. മുഹമ്മദ്‌ ഗസ്നിയുടെ വാള്‍ ഒരു ഭീകര പ്രതീകമായി ഇന്ത്യക്കാരന്റെ മനസ്സില്‍ പ്രതിഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ഇന്നും തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമിന്റെ വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം തേടേണ്ടത് മുസ്ലിം ഭരണാധികാരികളുടെ ആയുധപുരകളില്‍ അല്ല മരിച്ചു ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ശിതിലമാക്കിയ ഇന്ത്യന്‍ സംസ്കൃതിയുടെ ജീര്‍ണതകളിലാനെനു ഗ്രന്ഥകാരന്‍ സമര്തികുന്നു. ഇത് അംഗീകരിക്കാത്ത ചരിത്ര നിര്മിതികള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് വെല്ലു വിളിക്കുനത്‌.. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഈ യദാര്‍ത്ഥ വായന ഒരു കാര്യം വെക്തമാക്കുന്നു. മുസ്ലിങ്ങളുടെ മതത്തോടും അവരുടെ സംസ്കാരത്തോടും ഹിന്ദു സമൂഹം പുലര്‍ത്തുന്ന ഗര്‍വു നിറഞ്ഞ അവഗണന ശുദ്ധ അസംബന്തമാണ്. ഈ അസംബന്ധം നമ്മുടെ ചരിത്രത്തെ അവഹേളിക്കലാണ് ...നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെ മുരിവേല്പിക്കലാണ്." ഈ കാഴ്ചപ്പാടാണ് ഈ ഗ്രന്ഥത്തെ ഇന്നും പ്രസക്തമാക്കുന്നത്‌.
എം എന്‍ റോയിയുടെ പുസ്തകം ഇവിടെ Historical Role of Islam ലഭ്യമാണ് .
Historical role of Islam എന്ന M N Roy യുടെ ഈ പുസ്തകം ദയലോഗ് സെന്റെറിനു വേണ്ടി പ്രശസ്ത എഴുത്തുകാരന്‍ കെ സി വര്‍ഗീസ്‌ മലയാളത്തിലേക്ക് "ഇസ്ലാമിന്റെ ചരിത്ര പരമായ പങ്ക്" എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിടുണ്ട്.

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍




പ്രിയരേ ,


ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ ആ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച ആ തല കണുമ്പോള്‍ നാം ആ മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.


ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട്‌ സഹകരിക്കുക.


നിങ്ങളുടെ തിരൂര്കാരന്‍.

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്. അതും ലാന്‍ഡ്‌ ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.

അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ്‌ , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...

ഏതു മണികണ്ടന്‍?

മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..

ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?

എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...

.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.

..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...

എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.

..അതിനെന്താ ..ഞാന്‍ വരാം ..

.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..

നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...

അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക്‌ തന്നെ മടങ്ങാന്‍ തീരുമാനിച്ചു..

അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..

അതെ ശരീഫ്‌ പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...

.പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?

അതെ ഞാന്‍ ശരീഫ്‌......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.

. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!

കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട്‌ പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..

നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.

.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട്‌ ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..

.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.

.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...

വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...

എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.

(തുടരും)

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.

ഒരേ പള്ളിയില്‍ അതെ സെനെഗോവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇസ്ലാമിക വിശ്വാസികള്‍ നിറയും അറബിയിലുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങും ശേഷം വൈകുന്നേരങ്ങളില്‍ ജൂദ മതവിശ്വാസികള്‍ ഹിബ്രോ ഭാഷയിലുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരും. ഇതൊരു സ്വപനം ആണെന്ന് തോന്നാം എന്നാല്‍ അങ്ങിനെയല്ല അമേരിക്കയില്‍ ആണ് ഈ മസ്ജിദ് സെനെഗോവ്‌

പൂരണ വാര്‍ത്ത‍ ഇവിടെ
പിന്നെ എന്‍റെ പഴയ ഒരു പോസ്റ്റും.
മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍ ഇങ്ങു കേരളത്തില്‍





2009 സെപ്റ്റംബർ 20, ഞായറാഴ്‌ച

2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു വിശുദ്ധ ജന്മ ദിനം

ഒരു വിശുദ്ധ ജന്മ ദിനം
മുസ്ലിംന്കള്‍ പൊതുവേ ബര്‍ത്ത് ഡേ ആകോഷിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മഹത്തായ ജന്മ ദിനം അകോഷിക്കുകയാണ്. സര്‍വശക്തന്‍ എല്ലാവിത അനുഗ്രഹങ്ങളും നല്‍കുന്ന വിശുദ്ധമായ ഒരു ജന്മ ദിനമാണ്‌ അത്. ആ ദിനത്തോട് കിടപിടിക്കാന്‍ മറ്റൊരു ദിനം ഇല്ല. ഏതാണ്‌ ആ ജന്മ ദിനം എന്ന് അറിയാമോ? അതാണ് ആയിരം മാസങ്ങളേക്കാള്‍ പുണ്ണ്യമുളള ആ ദിനം. ഈ ദിവസത്തിന്‍റെ പ്രതേകത സമാധാനമാണ്. അതാണ് പരിശുദ്ധ ഖുര്‍ആനിന്‍റെ ജന്മദിനം. ഈ ദിവസം പ്രകശപൂര്‍ണമാണ്. വിധിയുടെ നിര്‍ണ്ണയം നടകുനത് ഈ രാത്രിയിലാണ്.. Night of power , Night of Destiny...വിശുദ്ധ ഖുര്‍ആന്‍ ഈ ദിവസത്തെ കുറിച്ച് പറയുന്നത് ലൈലതും മുബാരക്ക്‌ (അനുഗ്രഹീതമായ ഒരു രാത്രി) എന്നാണ്..

“ഇതി(ഖുര്‍ആന്‍)നെ നാം വിധി നിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു.വിധി നിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ നാഥന്‍റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു . ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ”
ഖുہആനിനെ വിധിനിہണയരാവിآ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്. شَهْرُ رَمَضَانَ الَّذى اُنْزِلَ فِيهِ القُرْآنُ (ഖുہആന്‍ അവതീہണമായ റമദാന്‍ മാസം) എന്നാണ് സൂറ അآബഖറ 185‏ാം സൂക്തത്തിآ പ്രസ്താവിച്ചിട്ടുളളത്. അأാഹുവിന്റെ മല،് ജിബ്‌രീآ (അ) ആദ്യമായി ദിവ്യബോധനംകൊണ്ട് ഹിറാഗുഹയിآ പ്രവാചകനെ സമീപിച്ചത് റമദാന്‍ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിآനിന്നും മനتിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ لَيْلَةُ القَدْر (വിധിനിہണയരാവ്) എന്ന് വിശേഷിപ്പിച്ചിരി،ുന്നത്. സൂറ അദ്ദുഖാന്‍ 3‏ാം സൂക്തത്തിآ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ അരുളിയിരി،ുന്നു: إنَّا أنْزَلْنَاهُ فِى لَيْلَةٍ مُبَارَكَةٍ (നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാآപതോളം ഉത്തരങ്ങؤ പറയപ്പെട്ടിട്ടുണ്ട്. അതിآ സമുദായത്തിലെ പണ്ഡിതന്‍മാരിآ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുളള വീക്ഷണം ഇതാണ്: റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒن،ത്തി؟തിയുടെ രാത്രിയാണ് വിധിനിہണയരാവ്. അവരിآതന്നെ അത് 27‏ാം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്. ഇئിഷയകമായി ഉദ്ധൃതമായിട്ടുളള പ്രബലമായ ഹദീസുകؤ താഴെ ഉദ്ധരി،ാം:ലൈലതുآ ഖദ്ہ, 27‏ാം രാവോ 29‏ാം രാവോ ആണെന്ന് റസൂآതിരുമേനി പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) ച1331യിآനിന്ന് അബൂദാവൂദ് ത്വയാലസി ഉദ്ധരി،ുന്നു അത് റമദാനിലെ അവസാന രാവാണെന്ന് അബൂഹുറയ്‌റ(റ)യിآനിന്ന് മുസ്‌നദ് അഹ്മദ് മنൊരു നിവേദനവും ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിമും അബൂദാവൂദും തിہമിദിയും നസാഇയും ഉബ؟ുബ്‌നു കഅ്ബിآനിന്ന ഉദ്ധരി،ുന്നു: സിہറുബ്‌നു കഅ്ബ് ലൈലതുآ ഖദ്‌റിനെ،ുറിച്ച് അദ്ദേഹത്തോടു ചോദിച്ചപ്പോؤ അത് 27‏ാം രാവാണെന്ന് അദ്ദേഹം സത്യംചെയ്തു പറھു.ഇബ്‌നു അബീശൈബ അബൂദہറിآനിന്ന് ഉദ്ധരി،ുന്നു: അബൂദہറി നോട് അന്വേഷിച്ചപ്പോؤ അദ്ദേഹം പറھു: 'ഉമہ ഹുദൈഫ (റ) തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്‍മാہ،് അത് റമദാനിലെ 27‏ാം രാവാണെന്ന കാര്യത്തിآ യാതൊരു സംശയവുമുണ്ടായിരുന്നിأ.'റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ഉബാദതുബ്‌നു സ്വാമിതിآനിന്ന മുസ്‌നദ് അഹ്മദ് ഉദ്ധരി،ുന്നു: 'ലൈലതുآ ഖദ്ہ റമദാനിലെ അവസാന പത്തിലെ 21‏ാം രാവോ 23‏ാം രാവോ 25‏ാം രാവോ 27‏ാം രാവോ ആകുന്നു.'റസൂآ തിരുമേനി ഉപദേശിച്ചതായി ഹ. അബ്ദുأാഹിബ്‌നു അ؛ാസ് പറയുന്നു: റമദാനിലെ അവസാനത്തെ പത്ത് രാവുകളിآ മാസം തീരാന്‍ ഒന്‍പതോ ഏഴോ അഞ്ചോ രാത്രി ബാ،ിയിരി،െ അതിനെ തേടി،ൊإുക. ഇതുകൊണ്ട് തിരുമേനി(സ) ഉദ്ദേശിച്ചത് ഒنയ،ത്തി؟തികളുടെ രാവാണെന്ന് അധിക പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരി،ുന്നു. ഹ. അബൂബ،ہ(റ) നിവേദനം ചെ؟ുന്നു: 'ഒമ്പത് ദിവസം ബാ،ിയാകുമ്പോؤ, അأെങ്കിآ ഏഴോ അഞ്ചോ മൂന്നോ ദിവസം ബാ،ിയാവുമ്പോؤ, അأെങ്കിآ അവസാനത്തെ രാത്രി എന്നതിന്റെ താآപര്യം, ആ തി؟തികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക എന്നാണ്' (തിہമിദി, നസാഇ).റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ആഇശയിآനിന്ന് ബുഖാരിയും മുസ്‌ലിമും അഹ്മദും തിہമിദിയും ഉദ്ധരി،ുന്നു: 'റമദാനിലെ അവസാന പത്തിലെ ഒن രാത്രികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക.' ഹ. അബ്ദുأഹിബ്‌നു ഉമہ, ഹ. ആഇശ എന്നിവہ റസൂآ തിരുമേനി റമദാനിലെ അവസാനത്തെ പത്തു രാവുകളിآ ഇഅ്തികാഫ് അനുഷ്ഠിച്ചതായും നിവേദനം ചെയ്തിരി،ുന്നു. ഇئിഷയകമായി ഹ. മുആവിയ, ഇബ്‌നു ഉമہ, ഇബ്‌നു അ؛ാസ് തുടങ്ങിയ മഹാന്‍മാരിآനിന്നുദ്ധൃതമായ നിവേദനങ്ങളെ ആസ്പദമാ،ി വലിയൊരു വിഭാഗം പൂہവസൂരികؤ ലൈലതുآഖദ്ہ റമദാനിലെ 27‏ാം രാവാണെന്ന് മനتിലാ،ിയിരി،ുന്നു. ലൈലതുآഖദ്‌റിന്റെ അനുഗ്രഹവہഷത്തിലുളള അദമ്യമായ ആഗ്രഹത്താآ ആളുകؤ ഒരു ദിവസംകൊണ്ടു മതിയാ،ാതെ കൂടുതآ രാത്രികؤ ഇബാദത്തിآ കഴിھുകൂടുന്നതിനുവേണ്ടിയായിരി،ാം മി،വാറും അأാഹുവിങ്കآനിന്നും റസൂലിങ്കآനിന്നും അതിന്റെ ദിവസം കൃത്യമായി നിہണയി،പ്പെടാതിരുന്നത്. ഇവിടെ ഇങ്ങനെ ചോദ്യമുയہന്നേ،ാം: മ،യിآ രാത്രിയാവുമ്പോؤ ലോകത്തിന്റെ വലിയൊരു ഭാഗത്ത് പകലായിരി،ുമأോ. അതുകൊണ്ട് ആ പ്രദേശങ്ങളിലെ ജനങ്ങؤ،് ഒരി،ലും ലൈലത്തുآ ഖദ്ہ ലഭി،ാതെ പോവിأേ? മറുപടിയിതാണ്: അറബിഭാഷയിآ രാവ് എന്നപദം അധികവും ഉപയോഗി،ുന്നത് രാവും പകലും ചേہന്ന ദിവസത്തിനാണ്. അതുകൊണ്ട് റമദാനിലെ ഈ തീയതികളിآ ഏതു തീയതിയായാലും ലോകത്തെവിടെയും അതിനുമുമ്പുളള രാത്രി അവിടത്തെ ലൈലതുآഖദ്‌റായിരി،ും.
ആയിരം മാസങ്ങലെക്കള്‍ എന്ന് വെച്ചാല്‍ ഒരു പുരുഷായുസ്സ് മുഴുവനും പ്രവര്‍ത്തിച്ചാല്‍ (ഏകദേശം 83 വര്ഷം) ലഭിക്കാന്‍ പോകുന്നതാണ് ഒറ്റ രാത്രികൊണ്ട്‌ ലഭിക്കാന്‍ പോകുനത്.. നഷ്ടപെടുതടിരിക്കുക.. ദൈവം അനുഗ്രഹികട്ടെ