2011 നവംബർ 2, ബുധനാഴ്‌ച
അവര്‍ക്കത് നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ല..
2010 ഡിസംബർ 20, തിങ്കളാഴ്‌ച
പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ് വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക് അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ് എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത അപ്പോഴാണ് അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ് പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട് വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ് നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ് ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..
2010 സെപ്റ്റംബർ 12, ഞായറാഴ്‌ച
പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..
2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച
അതിജീവനങ്ങള്‍
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം



2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്
ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.
ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
2010 ഏപ്രിൽ 3, ശനിയാഴ്‌ച
ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്
ഇന്ന് കേരളം അഭിമുഖീകരിക്
അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.
വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന് ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2010 ജനുവരി 1, വെള്ളിയാഴ്‌ച
നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ
2009 ഒക്‌ടോബർ 21, ബുധനാഴ്‌ച
ഉണ്ടാപ്പോക്കാര്‍ വക ഒരു വെടി..
നാട്ടില്‍ നടക്കുന്ന ഒരേ ഒരു ഉത്സവമാണ് കുമാരന്റെ വീട്ടില്‍ നടക്കുന്ന കലം കരി ഉല്‍ത്സവം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആളുകളും അതില്‍ പങ്കാളികളാവാരുണ്ട്. അമ്പലത്തിന്റെ ചുറ്റുമതിലിനകത് സ്ത്രീകള്‍ കലം കത്തിച്ചു പൂജ നടത്തുമത്രെ..എന്നാല്‍ മറ്റുമതക്കാരായ സ്ത്രീകളും കുട്ടികളും പുറത്തു നടക്കുന്ന വാണിഭങ്ങളില്‍ സജീവമാകും.. രാത്രിയിലാണ് പ്രധാന ചടങ്ങുകള്‍ നടക്കാറ്.. ഒരു ചുവന്ന തുണി പന്തല്‍ പോലെ വിരിച്ചു അതിനടിയില്‍ ഒരാള്‍ കലം തലയിലേറ്റി ഒരു വലിയ ജനസഞ്ഞയത്തിന്റെ കൂടെ അമ്പലത്തിലേക്ക് വരും..അയാള്‍ നന്നായി മദ്യം കഴിച്ചിരിക്കും. എല്ലാവരും കൂടെ അമ്പലത്തിനകത്ത് കടന്നു അര്‍ദ്ധരാത്രിയോടെ ഒരു ആടിനെ ബലിനല്‍കുമത്രെ . ഇത് പറഞ്ഞത് എന്റെ സ്നേഹിതന്‍ സുരേഷാണ് .അവനും ഞങ്ങളും കുട്ടികളാണ്..അപ്പോള്‍ എത്രത്തോളം ഇതെല്ലാം ശരിയാണെന്ന് എനിക്കറിയില്ല..പിന്നെ അമ്പലത്തിലെ പ്രധാന വഴിപാടു നമ്മുടെ മീശമാധവന്‍ തന്നെ ..അതെ വെടി വഴിപാടു.. ഭക്തര്‍ ഭക്തി പുരസ്കരം വെടി വഴിപാടു നടത്തുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ പേര് മൈക്കിലൂടെ കേള്‍ക്കാന്‍ പണം കൊടുത്തു വെടി നടത്തും.. പിന്നെ ഇതിന്റെ ഒരു സ്വകാര്യം എന്തെന്നാല്‍ നാട്ടിലെ ഒരു ഉത്സവത്തിനു ജാതി മതങ്ങള്‍ക്ക് അപ്പുറം ഒരു ഐക്ക്യ ദാര്‍ഡ്യം രേഖപെടുതുക്ക എന്നത് കൂടിയാണ്..
അപ്പൊ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കും ഉണ്ടാപ്പോക്കരിനു അമ്പലത്തില്‍ എന്താകാര്യം എന്ന്..എന്നാല്‍ ഉണ്ടാപ്പോകരിനാണ് ഇവിടെ പ്രധാനമായ റോള്‍ ഉള്ളത്...ഇവിടെ നടക്കുന്ന മുചീട്ടിന്റെ നടത്തിപുകരനാണ് അവന്‍. വര്‍ഷങ്ങളായി അതിന്റെ പാറ്റെന്റ്റ്റ് അവന്റെ കയ്യില്‍ തന്നെയാണ്.. ഉത്സവത്തിന് ആളുകള്‍ വന്നു കൊണ്ടിര്‍ക്കുന്നു ..കച്ചവടവും വളരെ ജോറായി നടക്കുന്നു...ആമിനയും ശാന്തയും വളകച്ചവടക്കന്റെ കയ്യില്‍ കയ്യേല്പിച്ചു പുതിയ വളകളുടെ സ്വന്ദര്യം ആസ്വദിക്കുകയാണ്.മിടായി കച്ചവടക്കാരന്‍. കോയക്ക ജിലേബിയില്‍ പൊടിനിറഞ്ഞു അതിന്റ രുചികൂടിയതിന്റെ സന്തോഷത്തിലാണ്.. ഞങ്ങള്‍ കുട്ടികള്‍ കച്ചവക്കാരെ കാണാതെ ചില്ലറ സാധനങ്ങള്‍ അടിച്ചു മാറ്റുന്ന തിരക്കിലാണ്.. വീട്ടില്‍ അറിഞ്ഞാല്‍ നല്ല പൊടിപൂരമാണെങ്കിലും അടിച്ചു മാറ്റാതെ ഒരു മനസ്സമാധാനവും കിട്ടില്ല. അങ്ങിനെ കറങ്ങി നടകുംബോഴാനു നമ്മുടെ ഉണ്ടപ്പോക്കര്‍ മുചീട്ടില്‍ മുഴുകി നില്കുന്നത് കണ്ടത്.. എന്റെ സ്നേഹിതന്‍ അബൂബക്കര്‍ അവനെ കണ്ടതോടെ ദേഷ്യം കൊണ്ട് മൂക്ക് വിറപ്പിക്കാന്‍ തുടങ്ങി.. എടാ നീ വാ ..എനിക്ക് ഒരു കാര്യം പറയാനുണ്ട്..അവന്‍ എന്നെ വിളിച്ചു..
എന്താടാ കാര്യം ?
നീ വാ ഇതുപോലെ ഇനി ഒരു അവസരം നമുക്ക് വീണു കിട്ടില്ല,,,എന്നിട്ട് അവന്‍ എന്നെ വലിച്ചുംകൊണ്ടോടി.
ഓടി അവസാനം എത്തിയത് വെടി വഴിപാടു നടത്തുന്ന കൌണ്ടറില്‍ ആണ്...ചുറ്റും നോക്കി ..പരിചയം ഉള്ളവര്‍ ആരും തന്നെ ഇല്ല....
ഒരു വെടിക്ക് എത്രയാ പൈസാ..അബൂബക്കര്‍ ചോദിച്ചു...
രണ്ടു രൂപ ..
എന്നാല്‍ എനിക്ക് രണ്ടു വെടി വേണം...
ആരുടെ പേരിലാ വഴിപാടു..? കൌണ്ടറില്‍ ഇരിക്കുന്ന ആള്‍ ചോദിച്ചു..
അബൂബക്കര്‍ പതിയെ അയാളോട് പറഞ്ഞു "ഉണ്ട പോക്കറിനു" രണ്ടു വെടി...
ഉടനെ മക്കിലൂടെ വിളിച്ചു പറഞ്ഞു..ദേവിക്ക് ഏറ്റവും ഇഷ്ടപെട്ട വഴിപാടു വെടിവഴിപാട്...
ഉണ്ടപ്പോക്കര്‍ വക രണ്ടു വെടി.
..ടോ ടോ
മനസ്സില്‍ ഒരു പ്രധികാരം വീട്ടിയതിന്റെ സന്തോഷത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി പിറകിലേക്ക് തിരിഞ്ഞതും തൊട്ട മുമ്പില്‍ അതാ നില്കുന്നു ഉണ്ടപ്പോക്കര്‍ ......
എടാ ..........മക്കളെ എന്ന് പറഞ്ഞു ഞങ്ങളെ പിടിക്കാന്‍ അടുത്തതും നൊടിയിടയില്‍ അവിടെ നിന്ന് ഞങ്ങള്‍ ഓടി മറഞ്ഞതും പെട്ടന്നാണ്...
ആ വഴിയില്‍ ഇന്നും ഒരു കൊടിപുല്ലു മുളച്ചിട്ടില്ല...സത്യായിട്ടും മുളചിടില്ല....
2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍ ; ഭാഗം ഒന്നും രണ്ടും..
ഇത് എന്റെ ഒരു പഴയ പോസ്റ്റും അതിന്റെ തുടര്ച്ചയുമാണ്.. പലരും അന്ന് അതിന്റെ തുടര്‍ച്ച അവശ്യ പെട്ടെങ്കിലും പൂര്‍ത്തിയാക്കാന്‍ അല്പം താമസിച്ചു.. ക്ഷമിക്കുമല്ലോ..
ഭാഗം ഒന്ന്..
വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ് കാള്‍ ഉണ്ട്. അതും ലാന്‍ഡ് ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു.
അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,
ഞാന്‍ ശരീഫ് , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ..
.ഏതു മണികണ്ടന്‍?മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..
ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?
എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല....
അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം...
എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...
എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു..
.അതിനെന്താ ..ഞാന്‍ വരാം ..
.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു..അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..അതെ ശരീഫ് പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ....പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?അതെ ഞാന്‍ ശരീഫ്......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട് പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു..എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട് ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്...പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു..സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.
ഭാഗം രണ്ടു :
വരൂ , ഈ ചൂടില്‍ നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. എന്തായാലും ഇത്ര ദൂരം എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതല്ലേ..എന്റെ ഫ്ലാറ്റ് ഇവിടെ അടുത്താണ്. ..വലിയ പ്രതീക്ഷ ഇല്ലാതെ അയാള്‍ എന്റെ കൂടെ പോന്നു.. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം എന്നെ വല്ലാതെ അലൂസരപെടുത്തുന്നുണ്ടായിരുന്നു. പേരെന്താണ് പറഞ്ഞത്? ശരീഫ് നാട്ടില്‍ ? തൃശൂര്‍ ഇവിടെ വന്നിട്ട്? രണ്ടു വര്ഷം ... എന്റെ ഓരോ ചോദ്യങ്ങള്‍ക്കും അലക്ഷ്യമായിട്ടാണ് അയാള്‍ മറുപടി പറഞ്ഞത്.. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കിടയില്‍ പലരെയും പലവിതത്തിലും സഹായിക്കാന്‍ ശ്രമിചിടുണ്ട്.. പക്ഷെ, ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ഉള്ള താത്പര്യം കൂടെ നഷ്ടപെടുന്നതായി തോന്നി. ലിഫ്റ്റില്‍ കയറി റൂമില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല..
ഇയാളെ എങ്ങിനെ ഒഴിവാക്കും എന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ റൂമിലേക്ക് കടന്നത്.. ഇവനില്‍ നിന്നും വല്ല സഹായവും കിട്ടും എന്ന് തോന്നുനില്ല ,എത്രയും പെട്ടന്ന് വേറെ വല്ലവരെയും സമീപികുന്നതും ബുദ്ധി എന്ന് ശരീഫും കരുതിയിരിക്കണം..
ശരീഫ് നിങ്ങള്‍ ഇരിക്കൂ ഞാന്‍ ഇപ്പോള്‍ വരാം .എന്ന് പറഞ്ഞു ഞാന്‍ ബെഡ് രൂമില്ലേക്ക് കടന്നു. ..ഇതൊരു പറ്റിപ്പ് കേസ് ആണെന്ന തോനുന്നത്...വിളിച്ചു പോയില്ലേ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കണം..
നീ അല്പം ചായ എടുക്കു...എന്ന് ഭാര്യായോട് പറഞ്ഞിട്ട് ഞാന്‍ ശരീഫിന്റെ അടുത്തേക്ക് വന്നു..
. ആ കാഴ്ച എന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു... ശരീഫിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.. കരയാതിരിക്കാന്‍ വല്ലാതെ പടുപെടുന്നതായി തോന്നി..അയാളുടെ മുഴുവന്‍ പ്രശ്നങളും ആ ഒരൊറ്റ കണ്ണീരിലൂടെ എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.. അത്രയും നേരം എന്റെ മനസ്സില്‍ തോന്നിയ ഈര്ശ്യവും ദേഷ്യവും പെട്ടന്ന് ഉരുകി പോകുന്നതായി തോന്നി... ശരീഫ് ....എന്തായിത് കൊച്ചു കുട്ടികളെ പോലെ .....പരിഹാരം ഇല്ലാത്ത വല്ല പ്രശ്നങളും ഉണ്ടോ ഇവിടെ..നിങ്ങള്‍ സമാധാനിക്കു... ഞാന്‍ ശരീഫിനെ എന്നോട് ചേര്‍ത്ത് പിടിച്ചു...അത്രയും നേരം എന്നെ അലട്ടിയിരുന്ന അദേഹത്തിന്റെ വസ്ത്രത്തിലെ ദുര്‍ഗന്ധം എന്നെ അപ്പോള്‍ ആലോസരപെടുതിയില്ല...എനിക്ക് ദൈവം തന്ന സൌകര്യങ്ങളില്‍ ഞാന്‍ അല്പം അഹങ്കരിചിരുന്നതായ് അപ്പോള്‍ എനിക്ക് തോന്നി...ശരീഫിന്റെ കണ്ണുനീരിനു മുമ്പില്‍ എരിഞ്ഞടങ്ങാന്‍ മാത്രം ഉള്ളു എന്റെ സൌകര്യങ്ങള്‍ എന്ന് ഞാന്‍ അപ്പോള്‍ മനസിലാക്കി. ശരീഫ് ...നിങ്ങള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചോ...ഞാന്‍ അല്പം എടുകട്ടെ... വേണ്ട..ഞാന്‍ കഴിച്ചതാണ്.. എന്നാല്‍ ഞാന്‍ അലപം ചായ എടുക്കാം... അയാള്‍ വല്ലതും പറയുന്നതിന് മുന്‍പ് ഭാര്യ ഉച്ചക്ക് ഉണ്ടാക്കിയ പായസത്തില്‍ നിന്നും അല്‍പ്പം കൊണ്ട് വന്നു കൊടുത്തു.. അയാള്‍ അല്‍പ്പം അതില്‍ നിന്നും കുടിച്ചടിനു ശേഷം അതിലേക്കു തന്നെ കുറെ നേരം നോക്കിനികുന്നത് കണ്ടു... എന്തായിരിക്കും അയാള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുക? ആ മധുര സല്‍ക്കാരം എന്തായാലും അയാള്‍ ഇഷ്ടപെടാന്‍ തരമില്ല. തന്റെ കുടുംബത്തെ കുറിച്ച്, മക്കളെ കുറിച്ച് അയാള്‍ ഓര്‍ത്തിരിക്കണം..അവരുമായി കഴിഞ്ഞ നല്ല നിമിഷങ്ങള്‍ മനസിലൂടെ കടന്നു പോയിക്കാണും..അങ്ങിനെ എനിക്ക് തോന്നാന്‍ കാരണം എന്റെ മകളെയും എന്റെ കൂടെ താമസിക്കുന്ന എന്റെ സ്നേഹിതന്റെ മക്കളെയും അയാള്‍ മാറി മാറി നോക്കുനത് ഞാന്‍ കണ്ടു.. കുറച്ചു സമയം ഒന്നും സംസാരിക്കാതെ ഞാനും അയാളും വിത്യസ്തമായ ചിന്തകളില്‍ മുഴുകി. രണ്ടു വര്‍ഷമായി ഞാന്‍ വന്നിട്ട്..കുറെ പ്രതീക്ഷകള്‍ വെച്ചാണ് വന്നത്..ഏകദേശം ഒരു ലക്ഷം രൂപ ചിലവായി ഇങ്ങോട്ട് വരാന്‍. എജെന്റ്റ് വലിയ വലിയ വക്താനങ്ങള്‍ ആണ് തന്നത്. ഇതിനു മുന്‍പ് സൌദിയില്‍ പോയിടുണ്ട്. അതുകൊണ്ട് തന്നെ കുറെ ഒക്കെ കാര്യങ്ങള്‍ അറിയാം..എന്നാലും ഇങ്ങിനെ ഒരവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാള്‍ പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് പഴകിയ സംഭവങ്ങള്‍.. സ്ഥലവും വ്യക്തികളും മാറുന്നു. എത്ര എത്ര ജീവിതങ്ങളാണ് ഈ മരുഭൂമിയില്‍ ഹോമിക്കപെടുന്നത്. എന്തെല്ലാം പ്രതീക്ഷകള്‍. !!! കാള്‍ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് വിസ..നാട്ടില്‍ പറഞ്ഞതനുസരിച്ച് പുതിയ കാര്‍ ലഭിക്കും. സ്വതന്ത്രമായി എവിടെയും യാത്ര ചെയ്യാം ..ഒരു ദിവസം 7 ദിനാര്‍ വാടകയിനത്തില്‍ നല്‍കണം. ഒരു വര്ഷം കഴിഞ്ഞാല്‍ കാര്‍ സ്വന്തമായി എടുക്കുകയും ചെയ്യാം.. വളരെ നല്ല ഡീല്‍. ഒരു സാധാരണ ജീവിതം നയിക്കാന്‍ ഇത് ധാരാളം. പക്ഷെ , കുവൈറ്റില്‍ എത്തിയപ്പോഴാണ് അയാളെ കാത്തിരിക്കുന്ന ചതി തിരിച്ചറിയാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വണ്ടിയാണ് നല്‍കിയത്..അത് ഉപയോഗിക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നെ എജെന്റ്റ് അയാളെ അനുനയിപിക്കാനുള്ള ശ്രമം തുടങ്ങി. അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഉടമസ്ഥന്‍ അറബിയുടെ ശ്രമം ആയി. അനുസരികുനില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിയും ഉപദ്രവും ആയി. അയാളെ കള്ളകേസില്‍ കുടുക്കി അകത്താക്കും എന്ന ഭീഷണിക്ക് മുന്നില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് കാര്‍ ഒരു ആക്സിടെന്റ്റ് സംഭവിച്ചത്. അത് അയാളുടെ ജീവിതത്തെ ശരിക്കും വരിഞ്ഞു മുറുക്കി. കമ്പനി ആ വഴിക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. മാത്രമല്ല ഇന്‍ഷുറന്‍സ് കഴിഞ്ഞ കാര്‍ ആയതിനാല്‍ നഷ്ടപരിഹാരം മുഴുവനായും അദ്ധേഹത്തിന്റെ തന്നെ ചുമലില്‍ വന്നു..ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും.. ഇവിടെ ഇത്രയും തുക എവിടെ നിന്നും സങ്കടിപ്പിക്കാന്‍ കഴിയും.. വീണ്ടും നാട്ടില്‍ നിന്നും ഉള്ള സ്വത്തു പണയപെടുത്തി കാശ് വരുത്തി പ്രശ്നം സോള്‍വ് ചെയ്തു..പിന്നീട് കമ്പനി ഒരു കാര്യത്തിനും തിരിഞ്ഞു നോക്കിയില്ല.. കാര്‍ ഓടിയും വര്‍ക്ക് ഷോപ്പില്‍ കയറിയും അങ്ങിനെ ജീവിതം തള്ളിനീക്കി.. ഈ കാലയളവില്‍ കുടുംബത്തിനു വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.. ഉപ്പാക്ക് ചെറിയ ജോലി ഉള്ളതുകൊണ്ട് കുട്ടികള്‍ പട്ടിണി കിടന്നില്ല.
കടം വീട്ടാനുള്ള വഴികള്‍ ആലോചിച്ചു നില്‍കുമ്പോഴാണ് അടുത്ത പ്രഹരം എന്നെ തേടി വന്നത്..അയാള്‍ പറഞ്ഞു....
പിന്നെ അദ്ദേഹം കുറെ നേരം മിണ്ടാതിരുന്നു.. കുട്ടികള്‍ അയാള്‍ക്ക് ചുറ്റും വട്ടം കൂടി നിന്നു..എന്റെ കൊച്ചു മകള്‍ നച്ചു അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന കവറില്‍ പിടിച്ചു കളിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി..അവള്‍ കരുതി അവള്കുള്ള ചോക്ലാറ്റ് ആയിരിക്കും അത് നിറയെ.. ശരീഫിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.. അടുക്കളയില്‍ നിന്നും എന്റെ ഭാര്യയും സ്നേഹിതന്റെ ഭാര്യയും എല്ലാം കേള്കുനുണ്ടായിരുന്നു... മകള്‍ കവറില്‍ കളി കൂടുതലയപ്പോള്‍ ശരീഫ് മോളോട് പറഞ്ഞു..അതില്‍ മോള്‍ക്ക് പറ്റിയത് ഒന്നും ഇല്ല.. എന്നിട് ആ കവറില്‍നിന്നും ഒരു ചെറിയ കവര്‍ എടുത്തിട്ട് എനിക്ക് നീട്ടി.. ഇതാണ് എന്റെ സമ്പാദ്യം ... ഞാന്‍ അത് വാങ്ങി തുറന്നു നോക്കി... രണ്ടു ഫോട്ടോകള്‍ ... ഒന്നില്‍ രണ്ടു മിടുക്കരായ അന്കുട്ടിയും പെണ്‍കുട്ടിയും..അടുത്തത് ഒരു ഫാമിലി ഗ്രൂപ് ഫോട്ടോ.. എനിക്ക് ആ ചിത്രങ്ങള്‍ കണ്ടിട്ട് ഒന്നും മനസിലായില്ല...
ഇതാരുടെ ഫോടോയ...ഞാന്‍ ചോദിച്ചു...
ഇതാണ് എന്റെ കുടുംബം...ഭാര്യാ , മകള്‍ , മകന്‍ പിന്നെ ഞാനും..
. ഞാന്‍ ശരിക്കും അന്താളിച്ചു പോയി....എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...എന്റെ മുന്നില്‍ മണമടിച്ചു കരിവാളിച്ച് ഇരുക്കുന്ന ആളാണോ ഈ ഫോട്ടോയില്‍ കാണുന്നത്.. ജീവിതം ഇങ്ങിനെ ഒരാളെ മാറ്റിമാറിക്കുമോ എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു പോയി...അടുക്കളയില്‍ നിന്നും ഭാര്യം സ്നേഹിതന്റെ ഭാര്യയും വന്നു ഫോട്ടോ വാങ്ങി..അവര്‍ ഫോട്ടോയിലേക്കും ശരീഫിലെക്കും മാറി മാറി നോക്കികൊണ്ടിരുന്നു... എനിക്ക് കിട്ടിയാ അനുഗ്രഹങ്ങളെ ഞാന്‍ പലപ്പോഴും ഓര്ക്കാറില്ലായിരുന്നു... മാത്രമല്ല ഇനിയും ഇനിയും എന്ന ആര്‍ത്തിയും നമ്മുക്ക് പലര്‍ക്കും ഉണ്ടാകും..ഞാന്‍ ഇത് കണ്ടപ്പോള്‍ മനസ്സുകൊണ്ട് ദൈവം തമ്പുരാനെ സ്തുദിച്ചു..ഇതെല്ലം നമ്മള്‍ ദൈവത്തോട് നന്ദി ഉള്ളവരാവാന്‍ ഒരു ഓര്‍മപെടുത്തല്‍ കൂടിയാണെന്ന് ഞാന്‍ കരുതി..
ശരീഫ് വീണ്ടും പറഞ്ഞു തുടങ്ങി...അബ്ദലിയിലേക്ക് ഒരു ഓട്ടം ലഭിച്ചു , അങ്ങോട്ട് പോയതാണ് എന്റെ എല്ലാ പ്രദീക്ഷകളും അസ്ഥാനതാക്കിയത്..അതോടു കൂടി ഇനി എന്റെ പ്രയത്നങ്ങള്‍ക്ക് ഫലം ഇല്ലന്നു ഞാന്‍ ഉറപ്പിച്ചു.. അവന്‍ പറഞ്ഞു തുടങ്ങി..ടാക്സി ഓടികൊണ്ടിരിക്കുന്ന സമയത്ത് നാലു കുവൈറ്റി യുവാക്കള്‍ വന്നിട്ട് അബ്ദലിയിലേക്ക് ഒരു ട്രിപ്പ് വിളിച്ചു.. ഞാന്‍ അവശ്യ പെട്ട പ്രകാരം 20 KD തരാം എന്ന് എല്ക്കുകയും 15 KD അപ്പോള്‍ തന്നെ തരുകയും ചെയ്തു..മാന്ന്യമായ പെരുമാറ്റം...20 KD ഒരു ചെറിയ സംഖ്യ അല്ല..അങ്ങിനെ യാത്ര ആരംഭിച്ചു...ചെറുപ്പക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല..ഞാന്‍ ശരിക്കും സമാധാനിച്ചു...മാത്രമല്ല ഇത്രയും നല്ല കുവൈറ്റി ചെരുപ്പകാരെ കാണുന്നത് തന്നെ ആദ്യം.. അങ്ങിനെ വളരെ ദൂരം ചെന്നപ്പോള്‍ അവരില്‍ ഒരുത്തന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപെട്ടു.. ഞാന്‍ നിര്‍ത്തുകയും അവര്‍ കാറില്‍ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ഒരുത്തന്‍ അതിനിടയില്‍ ഒരു സ്പൂണ്‍ എടുത്തു അതില്‍ അല്‍പ്പം എന്തോ ചേര്‍ത്ത് അതിനടിയില്‍ തീ കാണിക്കാന്‍ തുടങ്ങി.. എനിക്ക് പേടിയായി..ചുറ്റും മരുഭൂമി ....എന്ത് ചെയ്യണം എന്നറിയില്ല.. വിളിച്ചു കൂവിയാല്‍ ഒരാളും കേള്‍ക്കാനില്ല.. എന്റെ പന്തികേട് മനസിലായപ്പോള്‍ ഒരുത്തന്‍ പറഞ്ഞു അവനു ഇടയ്ക്കു തല വേദന വരും അതിനുള്ള മരുന്നാണ് ഇത്..നീ പേടിക്കേണ്ട...മനസ്സില്‍ ഭയം ഉണ്ടെങ്കിലും ആ വാക്ക് വിശ്വസിക്കാനാണ് അപ്പോള്‍ എനിക്ക് തോന്നിയത്.. വീണ്ടും യാത്ര തുടര്‍ന്ന് കാറില്‍ നിന്നും അവര്‍ പരസ്പരം എന്തെല്ലാമോ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.. മനസ്സ് വല്ലാതെ പതറുന്നത് ഞാന്‍ അറിഞ്ഞു.. വണ്ടി തിരിക്കൂ.. ഒരുത്തന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നതു. നമുക്ക് തിരിച്ചു പോകാം..ഇന്നു ഇനി ഉദേശിച്ച കാര്യം നടകില്ല...അയാള്‍ പറഞ്ഞു.. ഞാന്‍ ആശ്വസിച്ചു ...മാക്സിമം സ്പീഡില്‍ തന്നെ ഞാന്‍ വാഹനം ഓടിക്കാന്‍ തുടങ്ങി...എത്ര സ്പീഡ് കൂടിയിട്ടും കൂടാത്തത് പോലെ അനുഭവപെട്ടു.. പിന്നെ എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്.. .എനിക്ക് അവര്‍ ആദ്യം തന്ന കാശ് അവരില്‍ ഒരുത്തന്‍ തിരിച്ചു ചോദിച്ചു...കാര്‍ അപ്പോള്‍ ഒരു വിജനമായ സ്ഥലത്ത് പാലത്തില്‍ നിനും താഴേക്ക് ഇറങ്ഞുകയായിരുന്നു..
ഇല്ല ഈ കാശ് ഞാന്‍ തരില്ല...ഞാന്‍ ഇത്രയും ദൂരം നിങ്ങള്ക്ക് വേണ്ടി കാര്‍ ഓടിച്ചതാണ്... പെട്ടന്ന് ഒരുത്തന്‍ എന്റെ കഴുത്തിന് പിടിക്കുകയും ബ്രൈക്ക് കേബിള്‍ പോലുള്ള എന്തോ ഒന്ന് വച്ച് എന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കാനും തുടങ്ങി...എനിക്ക് ശ്വാസം നഷ്ടപ്പെട്ട്... എന്റെ കണ്ണുകള്‍ അടഞ്ഞു.. എല്ലാം അവസാനിക്കുകയാണെന്ന് അപ്പോള്‍ എനിക്ക് തോന്നി... പിന്നെ ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ് ..അതിലെ വാഹനം ഓടിച്ചു വന്ന ഏതോ ഒരു കുവൈറ്റി വിളിച്ചു പറഞ്ഞത് പ്രകാരം ആംബുലന്‍സ് വന്നു എടുത്തു കൊണ്ട് വന്നതാണ്... കഴുത്തിലും കാലിലും അസഹ്യ മായ വേദന..കാലിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയകെട്ട്.... മലയാളിയായ സിസ്റ്റര്‍ അടുത്ത് വന്നു ചോദിച്ചു എന്താണ് സംഭവിച്ചത് എന്ന്...കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു...ഞാന്‍ ആശുപത്രിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ ഏകദേശം 30 മണിക്കൂര്‍ ഞാന്‍ റോഡില്‍ കിടന്നിടുണ്ട്.. അതിനിടയില്‍ പട്ടികള്‍ വന്നു എന്റെ കാല്‍ കടിച്ചു വലിച്ചതൊന്നും ഞാന്‍ അറിഞ്ഞിടില്ല...കാറില്‍ ഒരുകാല്‍ പുറത്തു കിടകതക്ക രൂപത്തിലാണ് ഞാന്‍ കിടന്നിരുനതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ന്റെ അടുത്ത് പറഞ്ഞിരുന്നു..
. ദൈവമേ എന്തൊരു പരീക്ഷണം... തന്റെ കുടുംബത്തിനും തനിക്കും ഒരു തണലാകും എന്ന് കരുതിയാണ് ഓരോ പ്രവാസിയും കടല്‍ കടക്കുന്നതു...പക്ഷെ, ഓരോ ദുരിതങ്ങള്‍ അവന്‍ അറിയാതെ അവനെ പിടികൂടി കൊണ്ടിരിക്കും.. ഓരോ പ്രവാസിയും ഓരോ നരിപ്പോടുമായാണ് ഓരോ ദിനവും തള്ളിനീകുന്നത്... ഏറ്റകുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം... ശരീഫിനു ഇന്ന് കിടക്കാന്‍ ഇടമില്ല..ഈ പ്രശ്നങ്ങള്‍ക്കിടയില്‍ അക്കാമ തീര്‍ന്നു...ജോലി ഇല്ല...ആ ചുവന്ന കവറില്‍ അലക്കി തേച്ച ഒരു ജോഡി ഡ്രസ്സ് ഉണ്ട്.. ആഴ്ചയില്‍ ഒരിക്കല്‍ അത് മാറ്റിഉടുക്കും... പള്ളികളില്‍ , എയര്‍പോര്‍ട്ടില്‍ എന്നിവിടങ്ങളില്‍ രാത്രി ഉറക്കം അഭിനയിക്കും. ..മക്കളെ വിളിക്കാന്‍ ഞാന്‍ ആവശ്യപെട്ടു....ഉടനെ ഞാന്‍ എന്തിനു അവരെ വിളിക്കണം.. അവരോട് ഞാന്‍ എന്താണ് പറയേണ്ടത്.. എല്ലാം അവര്‍ക്കറിയാം...എങ്ങിനെ എങ്കിലും എന്നെ ഒന്ന് നാട്ടില്‍ എത്തിച്ചു തരണം ......എനിക്ക് ആരും ഇല്ല....പടച്ചോന്‍ നിങ്ങള്ക്ക് പുണ്യം തരും... ആളുകളുടെ മുന്നില്‍ കൈ നീട്ടി ഞാന്‍ മടുത്തു.. .എനികൊന്നു ഭ്രാന്തായിരുനെങ്കില്‍ എത്ര നന്നായിരുന്നു...അയാള്‍ പറഞ്ഞു നിര്‍ത്തി...
2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍ - ഭാഗം ഒന്നും രണ്ടും...
ഭാഗം ഒന്ന്..
വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ് കാള്‍ ഉണ്ട്. അതും ലാന്‍ഡ് ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.
അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ് , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...
ഏതു മണികണ്ടന്‍?
മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..
ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?
എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...
.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.
..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...
എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.
..അതിനെന്താ ..ഞാന്‍ വരാം ..
.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..
നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...
അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു..
അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..
അതെ ശരീഫ് പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...
.പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?
അതെ ഞാന്‍ ശരീഫ്......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.
. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!
കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട് പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..
നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.
.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട് ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..
.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.
.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...
വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...
എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.
ഭാഗം രണ്ടു :
വരൂ , ഈ ചൂടില്‍ നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. എന്തായാലും ഇത്ര ദൂരം എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതല്ലേ..എന്റെ ഫ്ലാറ്റ് ഇവിടെ അടുത്താണ്. ..വലിയ പ്രതീക്ഷ ഇല്ലാതെ അയാള്‍ എന്റെ കൂടെ പോന്നു.. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം എന്നെ വല്ലാതെ അലൂസരപെടുത്തുന്നുണ്ടായിരുന്നു. പേരെന്താണ് പറഞ്ഞത്? ശരീഫ് നാട്ടില്‍ ? തൃശൂര്‍ ഇവിടെ വന്നിട്ട്? രണ്ടു വര്ഷം ... എന്റെ ഓരോ ചോദ്യങ്ങള്‍ക്കും അലക്ഷ്യമായിട്ടാണ് അയാള്‍ മറുപടി പറഞ്ഞത്.. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കിടയില്‍ പലരെയും പലവിതത്തിലും സഹായിക്കാന്‍ ശ്രമിചിടുണ്ട്.. പക്ഷെ, ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ഉള്ള താത്പര്യം കൂടെ നഷ്ടപെടുന്നതായി തോന്നി. ലിഫ്റ്റില്‍ കയറി റൂമില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.. ഇയാളെ എങ്ങിനെ ഒഴിവാക്കും എന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ റൂമിലേക്ക് കടന്നത്.. ഇവനില്‍ നിന്നും വല്ല സഹായവും കിട്ടും എന്ന് തോന്നുനില്ല ,എത്രയും പെട്ടന്ന് വേറെ വല്ലവരെയും സമീപികുന്നതും ബുദ്ധി എന്ന് ശരീഫും കരുതിയിരിക്കണം.. ശരീഫ് നിങ്ങള്‍ ഇരിക്കൂ ഞാന്‍ ഇപ്പോള്‍ വരാം .എന്ന് പറഞ്ഞു ഞാന്‍ ബെഡ് രൂമില്ലേക്ക് കടന്നു. ..ഇതൊരു പറ്റിപ്പ് കേസ് ആണെന്ന തോനുന്നത്...വിളിച്ചു പോയില്ലേ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കണം.. നീ അല്പം ചായ എടുക്കു...എന്ന് ഭാര്യായോട് പറഞ്ഞിട്ട് ഞാന്‍ ശരീഫിന്റെ അടുത്തേക്ക് വന്നു... ആ കാഴ്ച എന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു... ശരീഫിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.. കരയാതിരിക്കാന്‍ വല്ലാതെ പടുപെടുന്നതായി തോന്നി..അയാളുടെ മുഴുവന്‍ പ്രശ്നങളും ആ ഒരൊറ്റ കണ്ണീരിലൂടെ എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.. അത്രയും നേരം എന്റെ മനസ്സില്‍ തോന്നിയ ഈര്ശ്യവും ദേഷ്യവും പെട്ടന്ന് ഉരുകി പോകുന്നതായി തോന്നി... ശരീഫ് ....എന്തായിത് കൊച്ചു കുട്ടികളെ പോലെ .....പരിഹാരം ഇല്ലാത്ത വല്ല പ്രശ്നങളും ഉണ്ടോ ഇവിടെ..നിങ്ങള്‍ സമാധാനിക്കു... ഞാന്‍ ശരീഫിനെ എന്നോട് ചേര്‍ത്ത് പിടിച്ചു...അത്രയും നേരം എന്നെ അലട്ടിയിരുന്ന അദേഹത്തിന്റെ വസ്ത്രത്തിലെ ദുര്‍ഗന്ധം എന്നെ അപ്പോള്‍ ആലോസരപെടുതിയില്ല...എനിക്ക് ദൈവം തന്ന സൌകര്യങ്ങളില്‍ ഞാന്‍ അല്പം അഹങ്കരിചിരുന്നതായ് അപ്പോള്‍ എനിക്ക് തോന്നി...ശരീഫിന്റെ കണ്ണുനീരിനു മുമ്പില്‍ എരിഞ്ഞടങ്ങാന്‍ മാത്രം ഉള്ളു എന്റെ സൌകര്യങ്ങള്‍ എന്ന് ഞാന്‍ അപ്പോള്‍ മനസിലാക്കി. ശരീഫ് ...നിങ്ങള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചോ...ഞാന്‍ അല്പം എടുകട്ടെ... വേണ്ട..ഞാന്‍ കഴിച്ചതാണ്.. എന്നാല്‍ ഞാന്‍ അലപം ചായ എടുക്കാം... അയാള്‍ വല്ലതും പറയുന്നതിന് മുന്‍പ് ഭാര്യ ഉച്ചക്ക് ഉണ്ടാക്കിയ പായസത്തില്‍ നിന്നും അല്‍പ്പം കൊണ്ട് വന്നു കൊടുത്തു.. അയാള്‍ അല്‍പ്പം അതില്‍ നിന്നും കുടിച്ചടിനു ശേഷം അതിലേക്കു തന്നെ കുറെ നേരം നോക്കിനികുന്നത് കണ്ടു... എന്തായിരിക്കും അയാള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുക? ആ മധുര സല്‍ക്കാരം എന്തായാലും അയാള്‍ ഇഷ്ടപെടാന്‍ തരമില്ല. തന്റെ കുടുംബത്തെ കുറിച്ച്, മക്കളെ കുറിച്ച് അയാള്‍ ഓര്‍ത്തിരിക്കണം..അവരുമായി കഴിഞ്ഞ നല്ല നിമിഷങ്ങള്‍ മനസിലൂടെ കടന്നു പോയിക്കാണും..അങ്ങിനെ എനിക്ക് തോന്നാന്‍ കാരണം എന്റെ മകളെയും എന്റെ കൂടെ താമസിക്കുന്ന എന്റെ സ്നേഹിതന്റെ മക്കളെയും അയാള്‍ മാറി മാറി നോക്കുനത് ഞാന്‍ കണ്ടു.. കുറച്ചു സമയം ഒന്നും സംസാരിക്കാതെ ഞാനും അയാളും വിത്യസ്തമായ ചിന്തകളില്‍ മുഴുകി. രണ്ടു വര്‍ഷമായി ഞാന്‍ വന്നിട്ട്..കുറെ പ്രതീക്ഷകള്‍ വെച്ചാണ് വന്നത്..ഏകദേശം ഒരു ലക്ഷം രൂപ ചിലവായി ഇങ്ങോട്ട് വരാന്‍. എജെന്റ്റ് വലിയ വലിയ വക്താനങ്ങള്‍ ആണ് തന്നത്. ഇതിനു മുന്‍പ് സൌദിയില്‍ പോയിടുണ്ട്. അതുകൊണ്ട് തന്നെ കുറെ ഒക്കെ കാര്യങ്ങള്‍ അറിയാം..എന്നാലും ഇങ്ങിനെ ഒരവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാള്‍ പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് പഴകിയ സംഭവങ്ങള്‍.. സ്ഥലവും വ്യക്തികളും മാറുന്നു. എത്ര എത്ര ജീവിതങ്ങളാണ് ഈ മരുഭൂമിയില്‍ ഹോമിക്കപെടുന്നത്. എന്തെല്ലാം പ്രതീക്ഷകള്‍. !!! കാള്‍ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് വിസ..നാട്ടില്‍ പറഞ്ഞതനുസരിച്ച് പുതിയ കാര്‍ ലഭിക്കും. സ്വതന്ത്രമായി എവിടെയും യാത്ര ചെയ്യാം ..ഒരു ദിവസം 7 ദിനാര്‍ വാടകയിനത്തില്‍ നല്‍കണം. ഒരു വര്ഷം കഴിഞ്ഞാല്‍ കാര്‍ സ്വന്തമായി എടുക്കുകയും ചെയ്യാം.. വളരെ നല്ല ഡീല്‍. ഒരു സാധാരണ ജീവിതം നയിക്കാന്‍ ഇത് ധാരാളം. പക്ഷെ , കുവൈറ്റില്‍ എത്തിയപ്പോഴാണ് അയാളെ കാത്തിരിക്കുന്ന ചതി തിരിച്ചറിയാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വണ്ടിയാണ് നല്‍കിയത്..അത് ഉപയോഗിക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നെ എജെന്റ്റ് അയാളെ അനുനയിപിക്കാനുള്ള ശ്രമം തുടങ്ങി. അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഉടമസ്ഥന്‍ അറബിയുടെ ശ്രമം ആയി. അനുസരികുനില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിയും ഉപദ്രവും ആയി. അയാളെ കള്ളകേസില്‍ കുടുക്കി അകത്താക്കും എന്ന ഭീഷണിക്ക് മുന്നില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് കാര്‍ ഒരു ആക്സിടെന്റ്റ് സംഭവിച്ചത്. അത് അയാളുടെ ജീവിതത്തെ ശരിക്കും വരിഞ്ഞു മുറുക്കി. കമ്പനി ആ വഴിക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. മാത്രമല്ല ഇന്‍ഷുറന്‍സ് കഴിഞ്ഞ കാര്‍ ആയതിനാല്‍ നഷ്ടപരിഹാരം മുഴുവനായും അദ്ധേഹത്തിന്റെ തന്നെ ചുമലില്‍ വന്നു..ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും.. ഇവിടെ ഇത്രയും തുക എവിടെ നിന്നും സങ്കടിപ്പിക്കാന്‍ കഴിയും.. വീണ്ടും നാട്ടില്‍ നിന്നും ഉള്ള സ്വത്തു പണയപെടുത്തി കാശ് വരുത്തി പ്രശ്നം സോള്‍വ് ചെയ്തു..പിന്നീട് കമ്പനി ഒരു കാര്യത്തിനും തിരിഞ്ഞു നോക്കിയില്ല.. കാര്‍ ഓടിയും വര്‍ക്ക് ഷോപ്പില്‍ കയറിയും അങ്ങിനെ ജീവിതം തള്ളിനീക്കി.. ഈ കാലയളവില്‍ കുടുംബത്തിനു വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.. ഉപ്പാക്ക് ചെറിയ ജോലി ഉള്ളതുകൊണ്ട് കുട്ടികള്‍ പട്ടിണി കിടന്നില്ല. കടം വീട്ടാനുള്ള വഴികള്‍ ആലോചിച്ചു നില്‍കുമ്പോഴാണ് അടുത്ത പ്രഹരം എന്നെ തേടി വന്നത്.. പിന്നെ അദ്ദേഹം കുറെ നേരം മിണ്ടാതിരുന്നു.. കുട്ടികള്‍ അയാള്‍ക്ക് ചുറ്റും വട്ടം കൂടി നിന്നു..എന്റെ കൊച്ചു മകള്‍ നച്ചു അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന കവറില്‍ പിടിച്ചു കളിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി..അവള്‍ കരുതി അവള്കുള്ള ചോക്ലാറ്റ് ആയിരിക്കും അത് നിറയെ.. ശരീഫിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.. അടുക്കളയില്‍ നിന്നും എന്റെ ഭാര്യയും സ്നേഹിതന്റെ ഭാര്യയും എല്ലാം കേള്കുനുണ്ടായിരുന്നു... മകള്‍ കവറില്‍ കളി കൂടുതലയപ്പോള്‍ ശരീഫ് മോളോട് പറഞ്ഞു..അതില്‍ മോള്‍ക്ക് പറ്റിയത് ഒന്നും ഇല്ല.. എന്നിട് ആ കവറില്‍നിന്നും ഒരു ചെറിയ കവര്‍ എടുത്തിട്ട് എനിക്ക് നീട്ടി.. ഇതാണ് എന്റെ സമ്പാദ്യം ... ഞാന്‍ അത് വാങ്ങി തുറന്നു നോക്കി... രണ്ടു ഫോട്ടോകള്‍ ... ഒന്നില്‍ രണ്ടു മിടുക്കരായ അന്കുട്ടിയും പെണ്‍കുട്ടിയും..അടുത്തത് ഒരു ഫാമിലി ഗ്രൂപ് ഫോട്ടോ.. എനിക്ക് ആ ചിത്രങ്ങള്‍ കണ്ടിട്ട് ഒന്നും മനസിലായില്ല... ഇതാരുടെ ഫോടോയ...ഞാന്‍ ചോദിച്ചു... ഇതാണ് എന്റെ കുടുംബം...ഭാര്യാ , മകള്‍ , മകന്‍ പിന്നെ ഞാനും... ഞാന്‍ ശരിക്കും അന്താളിച്ചു പോയി....എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...എന്റെ മുന്നില്‍ മണമടിച്ചു കരിവാളിച്ച് ഇരുക്കുന്ന ആളാണോ ഈ ഫോട്ടോയില്‍ കാണുന്നത്.. ജീവിതം ഇങ്ങിനെ ഒരാളെ മാറ്റിമാറിക്കുമോ എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു പോയി...അടുക്കളയില്‍ നിന്നും ഭാര്യം സ്നേഹിതന്റെ ഭാര്യയും വന്നു ഫോട്ടോ വാങ്ങി..അവര്‍ ഫോട്ടോയിലേക്കും ശരീഫിലെക്കും മാറി മാറി നോക്കികൊണ്ടിരുന്നു... എനിക്ക് കിട്ടിയാ അനുഗ്രഹങ്ങളെ ഞാന്‍ പലപ്പോഴും ഓര്ക്കാറില്ലായിരുന്നു... മാത്രമല്ല ഇനിയും ഇനിയും എന്ന ആര്‍ത്തിയും നമ്മുക്ക് പലര്‍ക്കും ഉണ്ടാകും..ഞാന്‍ ഇത് കണ്ടപ്പോള്‍ മനസ്സുകൊണ്ട് ദൈവം തമ്പുരാനെ സ്തുദിച്ചു..ഇതെല്ലം നമ്മള്‍ ദൈവത്തോട് നന്ദി ഉള്ളവരാവാന്‍ ഒരു ഓര്‍മപെടുത്തല്‍ കൂടിയാണെന്ന് ഞാന്‍ കരുതി.. ശരീഫ് വീണ്ടും പറഞ്ഞു തുടങ്ങി...അബ്ദലിയിലേക്ക് ഒരു ഓട്ടം ലഭിച്ചു , അങ്ങോട്ട് പോയതാണ് എന്റെ എല്ലാ പ്രദീക്ഷകളും അസ്ഥാനതാക്കിയത്..അതോടു കൂടി ഇനി എന്റെ പ്രയത്നങ്ങള്‍ക്ക് ഫലം ഇല്ലന്നു ഞാന്‍ ഉറപ്പിച്ചു.. അവന്‍ പറഞ്ഞു തുടങ്ങി..ടാക്സി ഓടികൊണ്ടിരിക്കുന്ന സമയത്ത് നാലു കുവൈറ്റി യുവാക്കള്‍ വന്നിട്ട് അബ്ദലിയിലേക്ക് ഒരു ട്രിപ്പ് വിളിച്ചു.. ഞാന്‍ അവശ്യ പെട്ട പ്രകാരം 20 KD തരാം എന്ന് എല്ക്കുകയും 15 KD അപ്പോള്‍ തന്നെ തരുകയും ചെയ്തു..മാന്ന്യമായ പെരുമാറ്റം...20 KD ഒരു ചെറിയ സംഖ്യ അല്ല..അങ്ങിനെ യാത്ര ആരംഭിച്ചു...ചെറുപ്പക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല..ഞാന്‍ ശരിക്കും സമാധാനിച്ചു...മാത്രമല്ല ഇത്രയും നല്ല കുവൈറ്റി ചെരുപ്പകാരെ കാണുന്നത് തന്നെ ആദ്യം.. അങ്ങിനെ വളരെ ദൂരം ചെന്നപ്പോള്‍ അവരില്‍ ഒരുത്തന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപെട്ടു.. ഞാന്‍ നിര്‍ത്തുകയും അവര്‍ കാറില്‍ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ഒരുത്തന്‍ അതിനിടയില്‍ ഒരു സ്പൂണ്‍ എടുത്തു അതില്‍ അല്‍പ്പം എന്തോ ചേര്‍ത്ത് അതിനടിയില്‍ തീ കാണിക്കാന്‍ തുടങ്ങി.. എനിക്ക് പേടിയായി..ചുറ്റും മരുഭൂമി ....എന്ത് ചെയ്യണം എന്നറിയില്ല.. വിളിച്ചു കൂവിയാല്‍ ഒരാളും കേള്‍ക്കാനില്ല.. എന്റെ പന്തികേട് മനസിലായപ്പോള്‍ ഒരുത്തന്‍ പറഞ്ഞു അവനു ഇടയ്ക്കു തല വേദന വരും അതിനുള്ള മരുന്നാണ് ഇത്..നീ പേടിക്കേണ്ട...മനസ്സില്‍ ഭയം ഉണ്ടെങ്കിലും ആ വാക്ക് വിശ്വസിക്കാനാണ് അപ്പോള്‍ എനിക്ക് തോന്നിയത്.. വീണ്ടും യാത്ര തുടര്‍ന്ന് കാറില്‍ നിന്നും അവര്‍ പരസ്പരം എന്തെല്ലാമോ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.. മനസ്സ് വല്ലാതെ പതറുന്നത് ഞാന്‍ അറിഞ്ഞു.. വണ്ടി തിരിക്കൂ.. ഒരുത്തന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നതു. നമുക്ക് തിരിച്ചു പോകാം..ഇന്നു ഇനി ഉദേശിച്ച കാര്യം നടകില്ല...അയാള്‍ പറഞ്ഞു.. ഞാന്‍ ആശ്വസിച്ചു ...മാക്സിമം സ്പീഡില്‍ തന്നെ ഞാന്‍ വാഹനം ഓടിക്കാന്‍ തുടങ്ങി...എത്ര സ്പീഡ് കൂടിയിട്ടും കൂടാത്തത് പോലെ അനുഭവപെട്ടു.. പിന്നെ എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്.. .എനിക്ക് അവര്‍ ആദ്യം തന്ന കാശ് അവരില്‍ ഒരുത്തന്‍ തിരിച്ചു ചോദിച്ചു...കാര്‍ അപ്പോള്‍ ഒരു വിജനമായ സ്ഥലത്ത് പാലത്തില്‍ നിനും താഴേക്ക് ഇറങ്ഞുകയായിരുന്നു.. ഇല്ല ഈ കാശ് ഞാന്‍ തരില്ല...ഞാന്‍ ഇത്രയും ദൂരം നിങ്ങള്ക്ക് വേണ്ടി കാര്‍ ഓടിച്ചതാണ്... പെട്ടന്ന് ഒരുത്തന്‍ എന്റെ കഴുത്തിന് പിടിക്കുകയും ബ്രൈക്ക് കേബിള്‍ പോലുള്ള എന്തോ ഒന്ന് വച്ച് എന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കാനും തുടങ്ങി...എനിക്ക് ശ്വാസം നഷ്ടപ്പെട്ട്... എന്റെ കണ്ണുകള്‍ അടഞ്ഞു.. എല്ലാം അവസാനിക്കുകയാണെന്ന് അപ്പോള്‍ എനിക്ക് തോന്നി... പിന്നെ ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ് ..അതിലെ വാഹനം ഓടിച്ചു വന്ന ഏതോ ഒരു കുവൈറ്റി വിളിച്ചു പറഞ്ഞത് പ്രകാരം ആംബുലന്‍സ് വന്നു എടുത്തു കൊണ്ട് വന്നതാണ്... കഴുത്തിലും കാലിലും അസഹ്യ മായ വേദന..കാലിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയകെട്ട്.... മലയാളിയായ സിസ്റ്റര്‍ അടുത്ത് വന്നു ചോദിച്ചു എന്താണ് സംഭവിച്ചത് എന്ന്...കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു...ഞാന്‍ ആശുപത്രിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ ഏകദേശം 30 മണിക്കൂര്‍ ഞാന്‍ റോഡില്‍ കിടന്നിടുണ്ട്.. അതിനിടയില്‍ പട്ടികള്‍ വന്നു എന്റെ കാല്‍ കടിച്ചു വലിച്ചതൊന്നും ഞാന്‍ അറിഞ്ഞിടില്ല...കാറില്‍ ഒരുകാല്‍ പുറത്തു കിടകതക്ക രൂപത്തിലാണ് ഞാന്‍ കിടന്നിരുനതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ന്റെ പറഞ്ഞിരുന്നു... ദൈവമേ എന്തൊരു പരീക്ഷണം... തന്റെ കുടുംബത്തിനും തനിക്കും ഒരു തണലാകും എന്ന് കരുതിയാണ് ഓരോ പ്രവാസിയും കടല്‍ കടക്കുന്നതു...പക്ഷെ, ഓരോ ദുരിതങ്ങള്‍ അവന്‍ അറിയാതെ അവനെ പിടികൂടി കൊണ്ടിരിക്കും.. ഓരോ പ്രവാസിയും ഓരോ നരിപ്പോടുമായാണ് ഓരോ ദിനവും തള്ളിനീകുന്നത്... ഏറ്റകുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം... ശരീഫിനു ഇന്ന് കിടക്കാന്‍ ഇടമില്ല..ഈ പ്രശ്നങ്ങള്‍ക്കിടയില്‍ അക്കാമ തീര്‍ന്നു...ജോലി ഇല്ല...ആ ചുവന്ന കവറില്‍ അലക്കി തേച്ച ഒരു ജോഡി ഡ്രസ്സ് ഉണ്ട്.. ആഴ്ചയില്‍ ഒരിക്കല്‍ അത് മാറ്റിഉടുക്കും... പള്ളികളില്‍ , എയര്‍പോര്‍ട്ടില്‍ എന്നിവിടങ്ങളില്‍ രാത്രി ഉറക്കം അഭിനയിക്കും. ..മക്കളെ വിളിക്കാന്‍ ഞാന്‍ ആവശ്യപെട്ടു....ഉടനെ ഞാന്‍ എന്തിനു അവരെ വിളിക്കണം.. അവരോട് ഞാന്‍ എന്താണ് പറയേണ്ടത്.. എല്ലാം അവര്‍ക്കറിയാം...എങ്ങിനെ എങ്കിലും എന്നെ ഒന്ന് നാട്ടില്‍ എത്തിച്ചു തരണം ......എനിക്ക് ആരും ഇല്ല....പടച്ചോന്‍ നിങ്ങള്ക്ക് പുണ്യം തരും... ആളുകളുടെ മുന്നില്‍ കൈ നീട്ടി ഞാന്‍ മടുത്തു.. .എനികൊന്നു ഭ്രാന്തായിരുനെങ്കില്‍ എത്ര നന്നായിരുന്നു...അയാള്‍ പറഞ്ഞു നിര്‍ത്തി...