2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..

ഇന്ന് കുടുംബ സമേതം ഒരു പിക്കിനില്‍ പങ്കെടുത്തു.. പെരുന്നാളിന്റെ എല്ലാ സന്തോഷവും നിറഞ്ഞാടിയ ഒരു ഒത്തു ചേരല്‍. പക്ഷെ എനിക്ക് മാത്രം അവര്‍ക്ക് കൂടെ ഒത്തു ചേരാന്‍ കഴിഞ്ഞില്ല. എന്റെ പ്രയാസം അവരെ അറിയിച്ചാല്‍ അവര്‍ക്കും അതെ വികാരം ഉണ്ടാകും എന്ന് കരുതി ആരെയും അറിയിച്ചില്ല. അവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ്പ് ഒരു പരിതിവേരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷവും ഉണ്ട്. പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് മാധ്യമത്തില്‍ നിന്നും ഹാരിസ് വിളിച്ചു പറയുന്നത് ഒരു പ്രശ്നം ഉണ്ട് ..കഴിയുന്നത്‌ ചെയ്യണം.
മലപ്പുറം സ്വദേശി ഖാസിം..വീട്ടു ഡ്രൈവര്‍..ലക്ഷം മുടക്കിയാണ് കുവൈറ്റില്‍ എത്തിയത്.. നാട്ടില്‍ മൂന്നു മക്കള്‍ നടക്കാന്‍ കഴിയാതെ വീല്‍ ചെയരിലാണ്..ആക്സിടെന്റ്റ്.. ഒത്തിരി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം.. ഇന്ന് ഭാര്യ ആതമഹത്യ ചെയ്തു എന്നാ വാര്‍ത്ത നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കഫീല്‍ പോകാന്‍ അനുവദികുന്നില്ല.. കേട്ടപ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു..ഞാന്‍ അദ്ധേഹത്തെ വിളിച്ചു സംസാരിച്ചു...ഭാര്യ മരിച്ച ദുഖവും പോകാന്‍ കഴിയുന്നില്ല എന്നാ പ്രയാസവും ഒന്നിച്ചാണ് ഭവികുന്ന വല്ലാത്ത അവസ്ഥ..ദൈവമേ ഇത്തരം പ്രരീക്ഷണങ്ങള്‍ ആര്‍കും വരുത്തരുതേ.. കഫീല്‍ പറയുന്നത് അദ്ദേഹം കളവു പറയുകയാണ്‌ എന്ന്..എംബസ്സിയില്‍ പോയി പരാതി നല്‍കട്ടെ എന്ന് അദ്ദേഹം..അതൊരിക്കലും പെട്ടന്നുള്ള ഒരു പ്രശ്ന പരിഹാരമാല്ലന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹത്തെ ബോധ്യപെടുത്തി.. നാട്ടില്‍ പോകാന്‍ ടിക്കെടിനു പോലും പണം ഇല്ല. ടിക്കെടിന്റെ കാര്യത്തില്‍ എന്റെ സംഘടന വേണ്ടത് ചെയാം എന്നേറ്റു.. കഫീലുമായി സംസാരിക്കാന്‍ പല ശ്രമം നടത്തിയെങ്ങിലും ഫോണ്‍ എടുത്തില്ല.. ഒടുവില്‍ ടിക്കറ്റ്‌ നല്‍കിയാല്‍ പാസ്സ്പോര്‍ട്ട് നല്‍കാം എന്ന് ഖഫീല്‍ അറിയിച്ചിട്ടുണ്ട്.. ടിക്കെടിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു...നാളെ അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇപ്പൊ മനസ്സിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം തന്നെ ആയിരിക്കും അല്ലെ..? പലപ്പോഴും ഓരോരുത്തരുടെ സങ്ങടങ്ങള്‍ കേള്‍കുമ്പോള്‍ മറ്റൊന്നും ആലോചിക്കാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാവും ചതിക്കപെട്ടത്‌ അറിയുക..എന്തായാലും നാളെ അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നാട്ടില്‍ ബന്തപെടനം..രണ്ടു കാര്യം ഉണ്ട്...ഒന്ന് സത്യാവസ്ഥ അറിയാനും മറ്റൊന്ന് അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്തു കൊടുക്കാനും..പലവിഷയങ്ങളും ഇത് പോലെ വരുമ്പോള്‍ സോളിഡരിട്ടിയുടെ സഹായമാണ് തേടുന്നത്.. അവര്‍ അത് ഭംഗിയായി ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്.. ആ നന്ദി കൂടെ രേഖപെടുത്താന്‍ ഈ അവസരം ഉപയോഗ പെടുത്തട്ടെ..പ്രാര്‍ഥികുക അദ്ധേഹത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് ശരിയാവുന്നതിനു വേണ്ടി..

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

അതിജീവനങ്ങള്‍

"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത്‌ കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "

ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"

തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ്‌ ബട്ട് .

2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം
കഴിഞ്ഞ വെള്ളി 20 - 08 - 2010 നു കുവൈറ്റിലെ മസ്ജിദുല്‍ കബീരില്‍ വെച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്‌ സംഘടിപ്പിച്ച യുവ സംഗമവും ഇഫ്താരും എന്ത് കൊണ്ടും ഒരു വ്യതസ്ത അനുഭവം ആയിരുന്നു. യുവാക്കളുടെ സര്‍ഗ കായിക ശേഷി ക്രിയാത്മകമായി ഉപയോഗ പെടുത്തി പൊതു സമൂഹത്തിനും അവനു
തന്നെയും ഉപകാര പ്രതമാക്കി തീര്‍ക്കുക
എന്ന ലക്ഷ്യത്തോടെ കഴിഞ ജാനുവരി മുതല്‍ പൊതു രംഗത്തേക്ക് കടന്നു വന്ന യൂത്ത് ഇന്ത്യ എന്ന സംഗം നാളിതു വരെ യുള്ള പ്രവര്‍ത്തങ്ങളില്‍ പൊതു സമൂഹത്തിനു പ്രതീക്ഷ നല്‍കി പോന്നിട്ടുണ്ട്.
ഫെബ്രുവരി 26 നു പ്രഖ്യാപന സമ്മേളനത്തോടെ പൊതു സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങിയ ഈ കൊച്ചു സംഗം ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റി. ഇന്ത്യയിലെ അറിയ പെടുന്ന കോളമിസ്റ്റും അന്താരാഷ്ട്ര വേദികളിലെ ശ്രദ്ധേയ വെക്തിത്വം എം ഡി നാലപ്പാട് ഉത്ഘടനവം കേരളത്തിലെ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷയായ യുവജന പ്രസ്ഥാന
ത്തിന്റെ നായകന്‍ പി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണവും നടത്തിയ വേദിയില്‍
നിന്ന് ആവേശം ഉള്‍ക്കൊണ്ട്‌ പുറപെട്ട ആ കൊച്ചു സംഗം അശണരുടെ അത്തണിയിം യുവജങ്ങളുടെ മാര്‍ഗ ജ്യോതിസ്സായി മുന്നോട്ടു ചലിക്കുന്നു.

പൊതുവില്‍ മത ജാതി വര്‍ഗ രാഷ്ട്രീയത്തില്‍
ഊന്നി പ്രവര്‍ത്തിക്കുന്ന പ്രവാസി
സംഘടനകള്‍ കിടയില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനും എല്ലാവരെയും ചേര്‍ത്തിണക്കി ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു സംഘടന എങ്ങിനെ വര്തിക്കണം എന്ന് പ്രവര്‍ത്തകരുടെ കര്മാങ്ങളിലൂടെ പൊതു സമൂഹത്തെ ബോധ്യപെടുത്താന്‍ ഏറെ കുറെ യൂത്ത് ഇന്ത്യ ക്ക് കഴിഞ്ഞു എന്നതാണ് അവരുടെ പരിപാടികളിലെ യുവജനങ്ങളുടെ സാനിധ്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ , കോമഡി , സിനിമ പ്രോഗ്രാമുകളില്‍ മാത്രം തളക്കപെട്ട ഒരു യുവസമൂഹത്തെ സാംസ്കാരികമായി പരിവര്തിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആണ് ഓരോ പരിപാടികളിലും ആയിരത്തില്‍ പരം യുവാക്കളുടെ സാനിധ്യം വിളി ചോദുന്നു.
വെള്ളിയാഴ്ച നടന്ന യുവസഗമം ക്രത്യം 2.30 നു ആരംഭിക്കും എന്ന് അറിയിച്ചതിന്റെ ഫലമായി ആ സമയത്തിന് മുന്‍പ്പ് തന്നെ മസ്ജിദുല്‍ കബീര്‍ ഓഡിടോറിയം ഏറെ കുറയെ നിറഞ്ഞിരുന്നു.


വിവിത മതങ്ങളിലും വിശ്വാസത്തിലും പെട്ട ഒരു കൂട്ടം യുവാക്കള്‍ തോളോട് തോളുരുമ്മി മണിക്കൂറുകള്‍ ചിലവഴിച്ചത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . എഴ്തുകാരനും പണ്ഡിതനുമായ പി കെ ജമാല്‍ ഉത്ഘാടനം നിര്‍വഹിച്ച യുവസഗമം യൂത്ത് ഇന്ത്യ യു എ ഇ പ്രതിനിധി ശംസുദ്ധീന്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. അക്ഷരങ്ങളിലും തത്ത്വങ്ങളിലും പരിമിതപെടാതെ പ്രയോഗങ്ങളിലൂടെ ഇസ്ലാമിനെ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് ജനങ്ങള്‍ ഇസ്ലാമിനെ സ്വീകരികുന്നത്. കേവല ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങിയ ഇസ്ലാമിനെയല്ല മറിചു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെടുന്ന ഇസ്ലാമിനെയാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നു പ്രവാചക ചരിത്രം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ജാതിമതങ്ങള്‍ക്ക് അപ്പുറം പ്രയാസം അനുഭവിക്കുന്നവന് താങ്ങായി വര്‍ത്തിക്കാന്‍ കഴിയണം എന്നും അത് വിശ്യസതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്.

ഫൈസല്‍ മഞ്ചേരി (കെ ഐ ജി ) , അഷ്‌റഫ്‌ അലി (സോളിഡാരിറ്റി ) അനീസ്‌ അബ്ദുസലാം (യൂത്ത് ഇന്ത്യ കുവൈറ്റ്‌ ), ഷെയ്ഖ് മുഹമ്മദ്‌ അലി (മസ്ജിദുല്‍ കബീര്‍ ) എന്നിവര്‍ സംസാരിച്ചു . യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷതികാരി സകീര്‍ ഹുസൈന്‍ തുവൂര്‍ സമാപന പ്രസംഗം നടത്തി.