2010 ഏപ്രിൽ 3, ശനിയാഴ്‌ച

ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് വരള്‍ച്ചയും കൊടും ചൂടും. സൂര്യഗാതം എല്‍കുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരികയാണ്. ഈ അടുത്തകാലം മുതലാണ്‌ ഈ പ്രതിഭാസം കേരളത്തില്‍ കണ്ടു തുടങ്ങിയത്. പ്രക്രതിയുടെ സന്തുലിതാവസ്ഥയില് മനുഷ്യന്‍റെ കൈകടതലുകലാണ് ഇതിനു കാരണം. ചെറുതും വലുതുമായ 40 പരം നദികള്‍ കേരളത്തിലൂടെ ഒഴുകുന്നുണ്ട്. പ്രതിവര്‍ഷം 100 മുതല്‍ 110 വരെ മഴദിനങ്ങലാണ് കേരളത്തില്‍ ലഭികുന്നത്‌. എന്നിട്ടും വേനല്‍ കാലത്ത് രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും കേരളം അഭിമുഖീകരിക്കുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?

അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.

വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന്‌ ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2010 ഫെബ്രുവരി 27, ശനിയാഴ്‌ച

കനിവിന്റെ തണല്‍ വിരിക്കാന്‍

കനിവിന്റെ തണല്‍ വിരിക്കാന്‍

ae-bm-fn-bpsS {]hmk PohnXw XpS-§nb Imew apX tI«p XpS-§n-b-XmWv {]hmkn {]iv\-§-fpw. amdn amdn hcp¶ kÀ¡m-dp-IÄ {]hm-kn-bpsS ]ptcm-K-Xn-¡mbn XpS-§m³ t]mIp¶ ]²-Xn-Isf Ipdn¨v hm tXmcmsX kwkm-cn-¡p-¶ps­ ¦nepw {]hm-kn¡v A\p-Kp-W-am-Ip¶ Xc-¯n H¶pw Xs¶ {]mhÀ¯n-I-am-¡-s¸-«n-Ã. am{X-aà {]hmkn {]iv\-§-fpsS tXmXv hÀ²n-¨p-h-cp-Ibpw sN¿p-¶p. ]©m-b-¯-Sn-Øm-\w IWs¡ kwL-S-\-I-fpÅ Hcp {]tXyI taJ-e-bmWv {]hm-k-temIw. ]s£ , IjvSX A\p-`-hn-¡p¶h-cpsS {]iv\-§-fn \nXy ]cn-lmcw D­mIp¶ {]hÀ¯-\-§-fn an¡ kwL-S-Ifpw XoÀ¯pw ]cm-P-b-s¸-Sp¶p F¶v hne-bn-cp¯msX \nÀÆm-l-anÃ. {]hm-kn-bpsS ]e {]iv\-§-fp-sSbpw apJyIm-c-Ww hnj-b-§-fn-epÅ AÚ-X-bm-Wv. hyà-amb Znim-t_m[w \ÂIp¶ Xc-¯n Iq«mb {ia-§Ä \S-t¡­Xp­v. bYmÀ°-¯n hnk¡v th­n I¯p \ÂIp-¶-tXm-Sp-IqsS Xs¶ Hcp {]hm-kn-bpsS {]iv\-§Ä¡v XpS-¡-am-Ip-¶p F¶p thWw a\-Ên-em-¡m³. X\n¡p e`n-¡m³ t]mIp¶ tPmensb Ipdn¨v Hcp s]mXp [mcW D­m ¡n-sb-Sp-¡p-¶-Xn Hcp {]hmkn ]cmPb-s¸-Sp¶p. GPâv \ÂIp¶ kz]v\ hmKvZm-\-§-fn aXn-a-d¶p A¡-c-¸¨ tXSn F¯n-b-hÀ bmYmÀ°yw a\-Ên-em-¡p-t¼mtg¡pw Pohn-X-¯nse hne-s¸« kabw Hcp-]mSv AXn-{I-an-¨n-«p­­mIpw.AXv Hcn-¡epw Ic-I-b-dm³ Ign-bm¯ KÀ¯-¯n Ahs\ AI-s¸-Sp-¯p¶p.

GsXmcp cmPy¯pw B cmPys¯ ]uc³amsc kwc-£n-t¡­­ _m[yX B cmPys¯ {]Xn-\n-[o-I-cn-¡p¶ Fw_-kn-IÄ¡m-Wv. ]ucsâ A¯m-Wn-bmbn amtd­Xpw Fw_kn Xs¶. \nÀ`m-Ky-h-im ]e-t¸mgpw C´y³ Fw_kn AXn ]cm-P-b-s¸-Sp-¶p. XoÀ¨-bmbpw aäp cmPy-§-fnse Fw_-kn-I-fp-ambn Xmc-X-ay-¯n\p {ian-¨m CXv F{X-t¯mfw Kuc-h-apÅ Imcy-am-sW¶v a\-Ên-em-¡m³ Ign-bpw. Nne DtZym-K-Ø-cpsSsb¦nepw sISp-Im-cy-Ø-Xbpw kzP\]£-]m-Xhpw A\p-`-h-§Ä km£y-s¸-Sp-¯p-¶p. \nÊm-c-amb Imcy-§-fm t]meo-knsâ ]nSn-bn AI-s¸-Sp-Ibpw hÀj-§-fmbn Pbn-en Ign-bp-Ibpw sN¿p-¶- C´y-¡m-cpsS ]«nI hfsc \o­Xm-Wv. KmÀlnI sXmgn-em-fn-IÄ A\p-`-hn-¡p¶ ]oT-\-§-sf-Ip-dn¨v -]pdw-temIs¯¯p¶ hmÀ¯-IÄ hfsc Ipd-hmWv. sNdnb CS-s]-S CÃm-¯-Xnsâ t]cn in£m-Im-em-h[n Ign-ªn«pw Pbn-en Xs¶ Ign-tb­n hcp-¶-hcpsS F®hpw Ipd-h-Ã. `mj-bpsS AÚ-Xbpw CXn-s\mcp henb XS-Ê-ambn \n¡p-¶p.

KmÀlnI sXmgn-em-fn-Isf hntZi cmPy-§-fn-te¡v Ab-¡p-t¼mÄ C´ym Kh¬saâv Nne am\-Z-­WvT§Ä apt¶m-«p-sh-¨n-«p-­WvS.v ]s£ \nb-a-§Ä ]e-t¸mgpw IS-em-kn Xs¶ HXp-§p-¶-Xp-aqew {]iv\-§Ä IqSp-X cq£-am-Ip-¶-Xn\v am{Xta AXp-]-I-cn-¡q. {]hm-kn-I-fpsS {]iv\-§sf t\cmb Zni-bn ]T-\-hn-j-b-am-¡n tIhe {]kvXm-hm-\-IÄ¡-¸pdw {]iv\ ]cn-lm-c-¯n\v Kh¬saâv X¿m-dm-I-Ww. Kh¬saâns\ AXn\p t{]cn-¸n-¡m\pX-Ip¶ k½À± iàn-I-fmbn {]hmkn kwL-S-\-Ifpw DbÀ¶p-h-c-Ww. KÄ^nse-¯p¶ a{´n-amscbpw cmjv{So-b-t\-Xm-¡sfbpw ]¨-¸-c-h-Xm\n hncn¨v kzoI-cn¨v hncp-s¶m-cp-¡p¶Xn\n-S-bn {]hm-kn-{]-iv\-§-fn Ah-cpsS I®p-Xp-d-¸n-¡m³ kwL-S-\-IÄ ad-¶p-Iq-Sm.aX-cmjv{Sob-hyàn-XmÂ]-cy-§Ä¡-Xo-X-ambn {]iv\-§sf kao-]n-¡m³ kwL-S-\-Ifpw apt¶m«p hc-Ww. {]iv\-§-sf A\p-`m-h]qÀÆw ]cn-K-Wn-¡m\pw ]cn-l-cn-¡m\pw Fw_Ên DbÀ¶p {]hÀ¯n-¡-Ww. Chn-Sps¯ A[n-Imc hÀ¤s¯ Imcy-§Ä t_m[y-s¸-Sp-¯n-s¡m-Sp-¡m\pw AXneqsS {]iv\-]-cn-lm-c-¯n\pw hgn-IÄ tXS-Ww.

P\-§Ä P\-§Ä¡v thWv Sn F¶ al-¯mb ap{Zm-hm-¡y-t¯msS Hcp Iq«w bphm-¡Ä {]hmkn kaq-l-¯n-te¡v Cd§n hcp-I-bm-Wv. Ai-c-WÀ¡v B{ibw \ÂIp-¶Xv AhÀ¡v ssZh hnizm-k-¯nsâ `mK-am-Wv. Hmtcm {]hm-kn-bp-sSbpw {]iv\-§Ä X§-fp-tS-Xm-sW¶v AhÀ Xncn-¨-dn-bp-¶p. Bew-_-lo-\À¡v Hcp ssIXm-§m-hm³ F¶pw ap³]-´n-bn DWv SmIpw Cu kwLw. aX-þ-cm-jv{S-þ-hÀK hyXymkw AhcpsS DZy-a-§-fn \n¶pw Ahsc ]nt¶m«v hen-¡n-Ã. AXn R§Ä \³a IsWvS¯p¶p. CsXmcp s]m³]p-e-cn-bpsS XpS-¡-am-Wv. hn¹-h-¯nsâ Imsem-¨-IÄ tI«p XpS-§n-bn-cn-¡p-¶p. Hcp s]m³sh«w sXfn-bm-Xn-cn-¡n-Ã... XoÀ¨.

യൂത്ത് ഇന്ത്യ കുവൈറ്റ്‌ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീരില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

ബച്ചന്റെ മോഡി സ്നേഹം

വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ദുഷ് ചെയ്തികള്‍ തുറന്നുകാട്ടാന്‍ സുപ്രീംകോടതി പരമാവധി പണിപ്പെട്ടുകൊണ്ടിരിക്കെ അദ്ദേഹത്തിന് അപദാനങ്ങള്‍ പാടാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചനും ഉന്നത വ്യവസായികളും മിനക്കെടുന്നതെന്തിനാണെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. എട്ടു വര്‍ഷം മുമ്പ് രണ്ടായിരത്തിലേറെ മുസ്ലിംകളുടെ കൂട്ടക്കൊലക്കിടയാക്കിയ കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയത് മോഡിയത്രെ.
സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതു കഴിഞ്ഞയാഴ്ചയാണ്. കലാപ കേസുകള്‍ ബോധപൂര്‍വം അവസാനിപ്പിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നടപടിയില്‍ സ്തബ്ധരായ സുപ്രീംകോടതി മോഡിയുടെ പിണിയാളുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച വംശഹത്യാ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി.

ഭരണകൂടത്തിന്റെ പങ്കാളിത്തം പരസ്യമായ രഹസ്യമാണെന്നു അറിയാമായിരിക്കെ മോഡി പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ വിസമ്മതിക്കുന്നതെന്തിനാണ്? കൂട്ടക്കൊലക്കു ശേഷം മോഡി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് കിട്ടാന്‍തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് സുപ്രീംകോടതിയുടെ ഇടപെടല്‍ തേടേണ്ടി വന്നു. പ്രസംഗം പ്രസക്തമല്ലെന്ന മോഡിയുടെ അഭിഭാഷകരുടെ വാദം അന്വേഷണത്തിന് തടസ്സം തന്നെയാണ്. തന്റെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ഇഹ്സാന്‍ ജാഫ്രിയെ ജനക്കൂട്ടം ചുട്ടുകൊന്നെന്നു സകിയ ജാഫ്രി പരാതി നല്‍കിയിരിക്കെ പ്രസംഗത്തിന്റെ ഉള്ളടക്കം അറിയേണ്ടത് അത്യാവശ്യമാണ്. മതജാതി ഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണഘടനാപരമായ ബാധ്യത പാലിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊലീസിനും ഉദ്യോഗസ്ഥ മേധാവികള്‍ക്കും കഴിയാതിരുന്നതിനാലാണ് കലാപം അനിയന്ത്രിതമായി തുടര്‍ന്നതെന്നാണ് സകിയയുടെ ആരോപണം.

ആ മോഡി, അന്വേഷണം അട്ടിമറിക്കാനും എല്ലാം നേരാംവണ്ണമാണ് നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനും എല്ലാ ശ്രമവും നടത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, സംശുദ്ധമായ പ്രതിച്ഛായക്ക് ഉടമകളായവര്‍ മോഡിക്ക് പിന്തുണയുമായി എത്തുന്നതെന്തിനാണ്. മോഡിയെ കാണാന്‍ ബച്ചന്‍ അഹ്മദാബാദുവരെ പോയതെന്തിനാണെന്ന് എത്ര ശ്രമിച്ചിട്ടും എനിക്കു മനസ്സിലാക്കാനാവുന്നില്ല. തന്റെ പുതിയ ചിത്രം 'പാ' മുഖ്യമന്ത്രിക്കു വേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നത്രെ ബച്ചന്റെ യാത്ര. എന്നാല്‍, അതിലുമപ്പുറം എന്തോ ഉണ്ടെന്ന് വ്യക്തം.

ചോരക്കറ പുരണ്ട ഒരാള്‍ക്ക് വിശ്വാസ്യത പകരുന്നതാണ് ബച്ചന്റെ സന്ദര്‍ശനം. വര്‍ഗീയതയുടെ കുപ്പായമണിഞ്ഞു നില്‍ക്കുന്ന മോഡിയെ മനുഷ്യാവകാശ പ്രവര്‍ത്തകരും ലിബറലുകളും ഒരിക്കലും അംഗീകരിക്കുന്നില്ല. മോഡിയുടെ ചെയ്തികളും ഇന്ത്യയിലും ലോകമെമ്പാടും അതു സൃഷ്ടിച്ച കോലാഹലവും അറിയാത്ത പച്ചപ്പാവമല്ല ബച്ചന്‍. അമിതാഭിന്റെ മതേതര പ്രതിച്ഛായയില്‍ തെല്ലും സംശയവുമില്ല. പക്ഷേ, ഒരു സിനിമക്കുവേണ്ടി മോഡിയെ സന്ദര്‍ശിക്കുമ്പോള്‍ തന്റെ നല്ല പേര് അദ്ദേഹം വഷളാക്കുകയാണ്. ജീവിതകാലമങ്ങോളം ഈ കളങ്കവും പേറിയാവും ബച്ചന്‍ മുന്നോട്ടുപോകേണ്ടി വരിക. മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഭരണകൂടം ചെയ്ത കൂട്ടക്കൊലകള്‍ക്കു വെള്ളപൂശുന്നതായി ബച്ചന്റെ പ്രവൃത്തി.

രത്തന്‍ ടാറ്റയും സുനില്‍ ഭാരതിയും അടക്കമുള്ള വ്യവസായ പ്രമുഖര്‍ മോഡിക്കു നല്‍കിയ ഒളി പിന്തുണയുടെ നടുക്കം മാറും മുമ്പാണ് ബച്ചന്റെ സന്ദര്‍ശനം. മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് പറയാന്‍ വ്യവസായികള്‍ അഹ്മദാബാദില്‍ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. പണമുണ്ടാക്കുന്നതിനപ്പുറം ചിന്തയില്ലാത്ത അവര്‍ക്കു രാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അറിയില്ല. ബഹുസ്വരത ഒരു നയം മാത്രമല്ല, നമ്മില്‍ രൂഢമായ വിശ്വാസം കൂടിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം അനുഭവിക്കുന്ന അതേ പദവിയും അവസരങ്ങളും ലഭ്യമാകുന്നില്ലെങ്കില്‍ നമുക്ക് ഒരു ശക്തമായ രാഷ്ട്രമായി വികസിക്കാനേ കഴിയില്ല. ഭരണഘടനയും ഈ ആശയമാണ് മുന്നോട്ടുവെക്കുന്നത്. വ്യവസായികള്‍ക്കും ഈ മതേതരത്വത്തില്‍ വിശ്വാസം ഉണ്ടായിരിക്കണം. ആകസ്മികമായേക്കാമെങ്കിലും വിപ്രോ മേധാവിയും മുസ്ലിമുമായ അസീം പ്രേംജി ഈ സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

മോഡിയുടെ സംസ്ഥാനത്താണ് ഏറ്റവും മികച്ച ഭരണം നടക്കുന്നതെന്നാണ് വ്യവസായികളുടെ വാദം. മുസ്ലിംകള്‍ക്കു സുരക്ഷിത ബോധം അനുഭവപ്പെടാത്ത ഗുജറാത്ത് എങ്ങനെ ഈ ഗണത്തില്‍ പെടും. കലാപം അഭയാര്‍ഥികളാക്കിയ ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കാന്‍ ഇനിയും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതബോധം തോന്നാതിരിക്കുകയും അവരുടെ രക്ഷക്ക് ഒരു നിയമ സംവിധാനവുമില്ലാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ എങ്ങനെ സദ്ഭരണത്തിന്റെ മാതൃകയായി എടുക്കാന്‍ കഴിയും?

വാസ്തവത്തില്‍ വ്യവസായികള്‍ മോഡിക്കു നല്‍കിയ പിന്തുണ നന്ദികേടാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്കരണങ്ങളാണ് അവര്‍ക്കു ശതകോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സോഷ്യലിസ്റ്റ് എന്ന പദം സൌകര്യപൂര്‍വം മറന്നുകളഞ്ഞെങ്കിലും മന്‍മോഹന്റെ ആഗോളീകരണ നയങ്ങളാണ് അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക പുരോഗതിയെക്കുറിച്ച് അടിക്കടി ഉറപ്പ് നല്‍കുമ്പോഴും പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായൊതുങ്ങുന്ന വികസനത്തിന്റെ പങ്ക് വ്യവസായികള്‍ക്ക് മന്‍മോഹന്റെ കാലത്തെപ്പോലെ ഒരിക്കലും ലഭിച്ചിട്ടില്ല. ചിന്താശൂന്യമായ പ്രവൃത്തിയിലൂടെ വ്യവസായികള്‍ സ്വന്തം പ്രതിച്ഛായ കളങ്കപ്പെടുത്തുക മാത്രമല്ല മോഡിയുടെ വംശവിച്ഛേദന പരിപാടിക്ക് ന്യായീകരണം നല്‍കുക കൂടിയാണ് ചെയ്തത്.

കലാപം അന്വേഷിക്കുന്ന നാനാവതി കമീഷനെ വിശ്വസിക്കാനായെങ്കിലെന്ന് ഞാന്‍ ആശിച്ചുപോവുകയാണ്. കൂട്ടക്കൊലയെക്കുറിച്ച് കമീഷന്‍ ഇതുവരെ പറഞ്ഞതിലൊന്നും മോഡിയുടെ പങ്കാളിത്തം എന്ന അടിസ്ഥാന പ്രശ്നം പരാമര്‍ശിക്കുന്നതേയില്ല. 1984ലെ സിഖ് വിരുദ്ധ കലാപത്തിലും ജസ്റ്റിസ് നാനാവതി തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. ഭരണസംവിധാനങ്ങളുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്ന് സമ്മതിക്കുമ്പോഴും ആരെയും പേരെടുത്തു പറയാന്‍ കമീഷന്‍ തയാറായിരുന്നില്ല.

പല കേസുകളിലും പുനരന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയാണ് ഇനി ഏക പ്രതീക്ഷ. അവരുടെ നിരീക്ഷണങ്ങള്‍ പലരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനുനേരെ കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നാണ് പുതിയ വിധിയില്‍ കോടതി അഭിപ്രായപ്പെട്ടത്.
ഗുജറാത്ത് പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും പരമോന്നത കോടതി അഭിപ്രായപ്പെടുന്നു. ഏതെങ്കിലും സര്‍ക്കാറിനു കിട്ടാവുന്ന പരമാവധി ശാസനയാണിത്. മോഡിയുടെ ചാക്കില്‍നിന്ന് ഇനിയുമൊട്ടേറെ പൂച്ചകള്‍ പുറത്തുചാടുന്ന ലക്ഷണമാണ് കാണുന്നത്. തന്റെ സംസ്ഥാനം സാധാരണ നിലയിലാണെന്നു തെളിയിക്കാനാണ് മോഡിയുടെ ശ്രമം. ഒരു നിലക്ക് അതു ശരിയുമാണ്. 15 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ്ടു കഴിയണമെന്നല്ലേ ഈ സാധാരണ നിലയുടെ അര്‍ഥം. കേന്ദ്ര സര്‍ക്കാരാണ് ഇതിന് യഥാര്‍ഥ ഉത്തരവാദി. കലാപത്തിലെ പങ്കാളിത്തത്തിന് മോഡിയുടെ നേരെ ചെറുവിരലനക്കാന്‍ പോലും അവര്‍ തയാറായില്ല. ബി.ജെ.പി സര്‍ക്കാറിന്റെ നിഷ്ക്രിയത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യമോ? വോട്ട് രാഷ്ട്രീയം രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളെയാണ് തച്ചു തകര്‍ത്തിരിക്കുന്നത്.

2010 ജനുവരി 2, ശനിയാഴ്‌ച

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!

വിനീത് നാരായണന്‍ നമ്പൂതിരി
മാധ്യമം - 02-01-2010
(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)