2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചിമ്മിനി വെട്ടത്തില്‍ പൊഴിയുന്ന പ്രവാസ ജീവിതങ്ങള്‍

ഗള്‍ഫ്‌ എന്ന അക്കരപച്ച ഏറെ കുറെ അസ്തമിചിരികുന്നു. എല്ലാ ഗള്‍ഫ്‌ രാഷ്ട്രങ്ങളും പുതിയ പുതിയ നിയമങ്ങളിലൂടെ വിദേശികളെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി. ഇന്ത്യ ഗവര്‍മെന്റും സന്നധ സംഘങ്ങളും പുതിയതായി വരുന്നവര്‍ ശ്രധികേണ്ട വശങ്ങളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കിയും പത്ര മാധ്യമങ്ങള്‍ വഴിയും മുന്നരിപ്പുകള്‍ നല്കികൊണ്ടേ ഇരിക്കുന്നു. എന്നാലും പതിനായിരങ്ങള്‍ മുടക്കി വീണ്ടും മഴയത്ത് കിതിര്കുന്ന ഇയ്യാം പാറ്റകളെ പോലെ ഗള്‍ഫില്‍ വന്നടിഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ വന്നാല്‍ മാത്രമേ വന്നു പെട്ടത് രക്ഷപെടാന്‍ കഴിയാത്ത ഗര്തത്തിലാണ് എത്തപെട്ടത് എന്ന് മനസിലകുന്നാട്. ആരാണ് ഇവിടെ ശരിയായ കുറ്റക്കാര്‍ ? വിസകള്‍ തരപെടുത്തി കൊടുക്കുന്ന ഇടനിലക്കാരോ ഒന്നിനെയും കുറിച്ച് ആലോചികാതെ പുറപെടുന്ന ഗള്‍ഫ്‌ ഭ്രമികളൊ? തീര്‍ച്ചയായും ഇവിടെ രണ്ടു പേരും കുറ്റക്കാര്‍ ആണ്. പക്ഷെ , രണ്ടിനെയും രണ്ടു തരത്തില്‍ തന്നെ നമ്മള്‍ കാണേണ്ടതുണ്ട്. ഒന്ന് എല്ലാം അറിഞ്ഞുട്ടും മറ്റൊരുത്തനെ പണത്തിനു വേണ്ടി വന്ജിക്കുന്നവര്‍. മറ്റൊന്ന് ഒരു നല്ല നാളെ സ്വപ്നം കണ്ടു എടുത്തു ചാടുന്നവര്‍. ആദ്യ വിഭാകം ഒരു ദയയും അര്ഹികത്തവര്‍ ആണ്. അവരെ തിരഞ്ഞു പിടിച്ചു നശിപികേണ്ടത് എന്‍റെയും നിങ്ങളുടെയും നിര്‍ബന്ധ ബാധ്യടയാണ്. നമ്മള്‍ എത്രയോ സമയമാണ് വെറുതെ ഓരോ ദിവസവും നശിപിച്ചു കളയുന്നത്. അതില്‍ അല്പം പൊതു സമൂഹതിന്‍റെ നന്മക്കായി മാറ്റിവെക്കാന്‍ നമ്മെ ആരാണ് തടയുന്നത്. സ്വന്തം ബന്ധുക്കളെയും അയല്‍കാരെ പോലും ഇവിടെ ഗള്‍ഫ്‌ കൊടുന്നു നശിപിക്കുന്ന തെമ്മാടികള്‍ പോലും ഈ ഇടനിലക്കാരില്‍ ഉണ്ട് എന്നറിയുമ്പോള്‍ അവര്‍ മനുഷ്യരോ അതോ വേരെവല്ലതുമോ എന്ന് തോന്നിപോകുകയാണ്‌. പുതുതായ്‌ വരുന്നവര്‍ ആദ്യം ചെയ്യുന്ന തെറ്റ് വരുന്ന സ്ഥലത്തെ കുറിച്ചോ കമ്പനികളെ കുറിച്ചോ ഒന്നും അന്യേശികുന്നില്ല എന്നടാണ്. വിസ കിട്ടുന്ന സണ്ടോഷത്തില്‍ ബാക്കി എല്ലാം മറക്കുന്നു. സുഹ്രതെ , തങ്ങളുടെ അശ്രത ഒന്ന് മാത്രമാണ് ഇന്ന് ഈ അനുഭവികുന്നത്. ലക്ഷങ്ങള്‍ മുടക്കി എവിടെ വരുന്ന നീ ആ ലക്ഷം തിരിച്ചു കിട്ടാന്‍ മുഴു ജീവിതം ശ്രമിച്ചാലും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. ഗള്‍ഫില്‍ വന്നു അന്യന്‍റെ കാര് കഴുകാനും ആടിനെ മേയ്ക്കാനും കൊടും ചൂടില്‍ സിമെന്റ് എടുക്കാനും നിനക്ക് ഒരു അഭിമാനതിന്‍റെ പ്രശ്നമില്ല. നല്ലവരായ സാമൂഹിക പ്രവര്‍ത്തകരുടെ ആശ്രയത്തില്‍ കഴിയാന്‍ നിനക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ , നാട്ടില്‍ അഡോനിച്ചു ജീവിക്കാന്‍ നിനക്ക് അഭിമാന പ്രശനം . ഇങ്ങോട്ട് പുരപെടുന്നടിനു മുന്‍പ് ഇവിടെ ഉള്ള പരിജയകാരോടോ നാട്ടുകരോടോ വരുന്ന സ്ഥലത്തെ പറ്റി, കമ്പനിയെ കുറിച്ച് ഒന്ന് തിരക്കാന്‍ കഴിയാതെ പോകുന്നു.ഹാ കഷ്ടം. (തുടരും)
സാമൂഹിക പ്രവര്‍ത്തനം ഏറ്റവും നല്ല ദൈവാരാധന

2009 ജൂൺ 27, ശനിയാഴ്‌ച

രാജ് ഭവന്‍ :- പൊതു ജീവിതത്തിന്‍റെ കുപ്പതൊട്ടി;


നമ്മുടെ രാഷ്ട്രീയകാര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു പൊതു സ്വഭാവം ഉണ്ട്.. അല്പം പ്രായമൊക്കെ ആയി എന്ന് കണ്ടാല്‍ മന്ത്രി ആക്കാം...വാര്‍ദ്ത്ക്യം ബാധിച്ചാല്‍ പിടിച്ചു ഗവര്‍ണര്‍ആക്കി കളയും...ഇതിനു ഒരു കാരണവും ഉണ്ട്.. അടങ്ങി ഒതിങ്ങി ഇരുന്നു കൊള്ളും... പ്രതേകിച്ചു പണി ഒന്നും തന്നെ ഇല്ലല്ലോ... ഖരമാലിന്യങ്ങള്‍ എവിടെ എങ്ങിനെ കൊണ്ട്തള്ളണം എന്ന് പാര്‍ടികള്‍ക്ക് നന്നായി അറിയാം...അത് അവര്‍ ചെയ്യുന്നു...പക്ഷെ , പലപ്പോഴും പാര്‍ട്ടി കലക് അബദ്ധവും പിനയരുണ്ട്.. പാര്‍ട്ടി യിലെ താപ്പാനകളെ മെരുകിയെടുക്കുക ശ്രമകരമായ ജോലി തന്നെയാണ്... ചിലപ്പോള്‍ നല്ല പറയാകാനും ഇടയുണ്ട്... അങ്ങിനെ ഒന്നാണ് പണ്ട് അയല്‍ സംസ്ഥാനത്ത് സംഭവിച്ചത്.. കര്‍ണാടക കോണ്‍ഗ്രസിലെ മാലിന്ന്യ സംസ്കരനതിന്‍റെ ഭാഗമായി എസ് എം കൃഷ്ണയെ മുഖ്യമന്ത്രി മോഹത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടി അങ്ങേരെ പിടിച്ചു രാജ് ഭവനിലേക്ക് സിക്സര്‍ അടിച്ചു തെറിപിച്ചു.... പക്ഷെ അങ്ങേരുടെ കാര്യത്തില്‍ സംഗതി ഫലിച്ചില്ല ....മൂപിലാന്‍ അവിടെ ഇരുന്നും കളിയ്ക്കാന്‍ തുടങ്ങി...കോണ്‍ഗ്രസ്‌ ആണ് പാര്‍ട്ടി ......അടങ്ങി ഇരുനില്ല...ഇപ്പോള്‍ ആള് വിദേശകാര്യ മന്ത്രാലയത്തില്‍ ആണ്.... (ശശി തരൂര്‍ ഉള്ളതുകൊണ്ട് പേടികേണ്ട)..


സജീവ രാഷ്ട്രീയത്ല്‍ അടുത്തൂണ്‍ പറ്റി എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോരല്ലോ ......അങ്ങിനെ ഒന്നും തോന്നാത്ത ജനുസ്സില്‍ പെട്ടതാണ് നമ്മുടെ ലീഡര്‍ കരുണാകരന്‍ ജി ....പക്ഷെ, മറ്റുള്ളവര്‍കൊക്കെ ഗ്രൂപ്പിന് അതീദമായ് ബോധ്യപെട്ട കാരിയം ആണെ ങ്കിലും ലീഡര്‍കു അത് ബോധ്യമയിട്ടില്ല, ആകുകയും ഇല്ല....അങ്ങിനെ എല്ലാവരും കൂടെ അങ്ങേരെ ഭ്രമണപഥ ത്തിലേക്ക് വിക്ഷേപിചിടുണ്ട്..എന്ടകും എന്ന് കാത്തിരുന്ന് കാണണം.. ഗവര്‍ണര്‍ ആകാനുള്ള യോഗ്യത മറ്റൊന്നിനും കൊള്ളതാവുക എന്നാണ് എങ്കില്‍ ഒരു ദേശിയ പ്രശനം ആയി തന്നെ പാര്‍ട്ടി ഈ പ്രശ്നം പരിഹരിക്കും... കരുണാകരന്‍ ഗവര്‍ണര്‍ ആകാന്‍ വിസമാതിച്ചാല്‍ അത് "ദേശീയ സുരക്ഷ" യെ തന്നെ ബാധിക്കും.. അതുകൊണ്ടുതന്നെ ദേശീയ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന അല് തന്നെ ഒപ്പെരെഷന്‍ കരുണാകരന്‍ നേരിട്ട് ഏറ്റടുത്തത്...ഭഗ്യം കൊണ്ട് ലീഡര്‍ ജി സമ്മതിച്ചിട്ടും ഉണ്ട്... ഇനിയും കുറെ പേര്‍ ക്യു യില്‍ ഉണ്ടന്ന് അറിയുബോള്‍ ആണ് പ്രശ്നം... ശിവരാജ്‌ പടീല്‍ , അര്‍ജുന്‍ സിങ് , എച്ച് ആര്‍ ഭര്തോജ് , പിന്നെ പഴയ കുറെ ബ്യൂറോ ക്രാറ്റുകളും...........ഗവര്‍ണര്‍മാര്‍ പൊതുവേ റബ്ബര്‍ സ്റ്റാമ്പ്‌ ആണെന്നാണ് പറയാറുള്ളത്...പാര്‍ട്ടികള്‍ക്ക് അത് വലിയ തലവേദന ഉണ്ടാകരും ഇല്ല... കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചൊറിയും.....
പക്ഷെ , ഇപ്പൊ ചില പൊട്ടലുകള്‍ തുടങ്ങിയതാണ്‌ പാര്‍ടികളെ പേടിപികുനത്... കേരള ഗവര്‍ണര്‍ ഗവായി യും പക്ഷിമ ഭംഗാല്‍ ഗവര്‍ണര്‍ ഗോപാല ഗാന്ധിയും ഉദാഹരണം.. എന്നാലും ഇത് വെറും അപവാദം ആകാനെ തരമുള്ളൂ... നടപ്പ് രീതി അനുസരിച്ച് ഗവര്‍ണര്‍മാര്‍ സ്വന്ദം കാലില്‍ നില്കാനാവാത്തവര് തന്നെ‍ ആണ്...

2009 ജൂൺ 20, ശനിയാഴ്‌ച

കമല സുരയ്യയുടെ ഖബറടക്കം; മുസ്ലിം സംഘടനകളെ തമ്മിലടിപിക്കാനുള്ള ഗൂഡശ്രമം

കമല സുരയ്യയുടെ മരണത്തോടെ പലരുടെയും വര്‍ഗീയ മുഖം കേരള ജനത നേരിട്ട് തിരിച്ചറിഞ്ഞു.. സമസ്കരിക നായകര്‍ എന്ന് അവകാശപെടുന്ന പലരും അവരുടെ അന്ത്യ കര്‍മത്തില്‍ പങ്ക്എടുകാദിരികുക മാത്രമല്ല കേരള സര്‍കാരിനെ സ്വദിനുച്ചു പാളയം പള്ളിയില്‍ നിന്ന് സംസ്കാരം മാറ്റാന്‍ ശ്രമം നട്കുകയുണ്ടായ്... പക്ഷെ എല്ലാ കുതന്ത്രങ്ങള്‍ പൊളിയുകമാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ മനുഷ സ്നേഹത്തിന്‍റെ സംഘമ വേദിആയി പാളയം ജുമാ മസ്ജിദ്.(ബിന്ദു ഗോപിനാഥ് മലയാളം വരിക ). ഇതിലൂടെ കേരള സമൂഹം കാണിച്ച സ്നേഹം വിശിഷ്യ മുസ്ലിം സമൂഹം , പലരുടെയും ഉറക്കം കെടുത്തുന്നു.. ഇപ്പോള്‍ മുസ്ലിം സംഘടനകള്‍ കിടയില്‍ ക്ഷ്ദ്രത ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടകുന്നു.. കേരള ശബ്ദത്തില്‍ എം ആര്‍ അജയന്‍ 21 ജൂണ്‍ എഴുതിയ ലേഖനം (ഇവിടെ അമര്‍ത്തുക)
മസ്ലിം സമൂഹത്തെ തമ്മില്‍ അടിപ്പികാനുള്ള ഗൂഡ തന്ത്രം ഇവിടി ഒളിഞ്ഞിരിക്കുന്നു..ലേഖനത്തില്‍ സംഭവത്തിനു ആസ്പ്ത്ദമായ ഒരു സൂചനയും നല്കുനില്ല . ഒരു നേതാവ് പറഞ്ഞു എന്ന് പറയുന്നു.. ഏതു നേതാവ് ? ഏതു സംഘടനയില്‍ പെട്ടതു എന്നൊന്നും ഇവിടെ പരയുനില്ല ...വെറുതെ കാടടച്ചു വെടിവെകുന്നു....ലജ്ജാകരം അല്ലാതെ എന്ത് പറയാന്‍.. !!!!!. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാ പഴമൊഴിയാണ്‌ ഇവിടെ ഓര്മ വരുനത്‌.. ഇവിടെ വിരലില്‍ എണ്ണാവുന്ന യുക്തി വാദികള്‍ വിചാരിച്ചാല്‍ കേരള ജനത മലക്കം മറിയും എന്നാണ് ഈ വിഡ്ഢി കളുടെ ധാരണ.. മലയാളി നിങ്ങളെക്കാള്‍ ചിന്തികുന്നവന്‍ ആണെന്ന് ഇനിയും മനസിലായില്ലേ നിങ്ങള്‍ക്ക്?
കമല സുരയ്യയുടെ മക്കള്കും കുടുംബങ്ങല്കും ഇല്ലാത്ത വേദന നിങ്ങള്‍ക്ക് എന്ടിനു.. ഒരു വികടന്‍ പറയുകയാണ് മക്കള്‍കു അറിയില്ലെങ്ങില്‍ ‍ അറിയുന്നവര്‍ പരഞുകൊടുക്കണം എന്ന് ...ആരാണ് ഈ മക്കള്‍ ലോക മാധ്യമങ്ങളില്‍ ലേഖന പ്രംഭരകള്‍ എഴുതുന്ന നാലപ്പട്ടിനാണോ അതോ ഇത് പറഞ്ഞ സുകുമാര്‍ അഴികോടിനാണോ വിവരം കുറവുള്ളത്? മാഷെ , രാഷ്ട്രീയകരന്‍റെ കൂലി എഴുത്ത് കാരനായി മാറിയ താങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു..


ഇവിടെ പ്രശക്ത മകുനത് കമല സുരയ്യയുടെ കുടുംബം ഈ വിഷയത്തില്‍ എന്ത് പറഞ്ഞൂ എന്നതാണ്... അവര്‍ ഇ വിഷയത്തില്‍ പൂര്‍ണമയും സന്തോഷമാണ്.. അവരുടെ മകന്‍ MD നാലപ്പാട് ഈ വിഷത്തില്‍ പല പ്രസ്താവനകളും നട്തിടുണ്ട്.
(ഇവിടെ അമര്‍ത്തുക)

കമല സുരയ്യയുടെ മരണാന്തര ചടങ്ങുകള്‍ക്ക് സാക്ഷിആയ ഷെയ്ഖ് മുഹമ്മദ്‌ കാരകുന്ന്ന്‍റെ
(ലേഖനം) വഴിച്ചാല്‍ അന്നത്തെ സംഭവങ്ങളുടെ ഒരു യദാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കും...

MD നാലപ്പാട് മായുള്ള അഭിമുഖം വായിക്കാന്‍
(ഇവിടെ ക്ലിക്ക്ചെയ്യുക) ഇസ്ലാമിനെ കുറിച്ച് അമ്മ വെച്ച് പുലര്‍ത്തിയിരുന്ന കാഴ്ചപാടും ഇന്ന് നലപ്പാട്ടിനും കുടുംബത്തിനുംഉള്ള കാഴ്ചപാടും ഇതിലൂടെ മനസിലാക്കാന്‍ പറ്റും.. പരസ്പരമുള്ള സഹവര്‍തിത്വത്തിലൂടെ മാത്രമേ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കഴിയൂ എന്ന് ആദ്യം മനസിലാക്കേണ്ടത് നമ്മുടെ (കു)ബുത്ദി ജീവികളും (അ)യുക്തി വാതികളും പിന്നെ മത പുരോഹിതരും ആണ്...

div>
കമല സുരയ്യ : ഈ വിഷയത്തില്‍ എന്‍റെ പഴയ ലേഖനത്തിന് "ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌" വായിക്കുക

2009 ജൂൺ 15, തിങ്കളാഴ്‌ച

ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌

കമലാ സുരയ്യ യാത്രയായി .... ജീവിതവും മരണവും ഒരു ഉത്സവമാക്കിയ ഒരു മഹാപ്രതിഭ. ഇത്രയേറെ ചര്‍ച്ച ചെയ്യപെട്ട ഒരു ജീവിതവും മരണവും മലയാള സാഹിത്യത്തില്‍ ഉണ്ടായിടില്ല. (ചിലപ്പോള്‍ ബഷീര്‍ ഒഴികെ). സ്നേഹം കൊതിക്കുകയും അത് വാരികോരി നല്‍കുകയും ചെയ്ത മലയാളത്തിന്‍റെ സ്വന്തം ആമിയേടത്തി. മലയാളിയുടെ കുടസായ മനസുകളെ പരിഹസിച്ചു കൊണ്ടാണ് അവര്‍ കടന്നു പോയത്.. അവരെ പോലെ തന്നെ മഹാ മനസ്കരായ മക്കളെയും മരുമക്കളെയും നമുകിടയില്‍ വിട്ടുകൊണ്ടാണ് അവര്‍ കടന്നു പോയത്. ആ മക്കളെ കുറിച്ച് ചര്‍ച്ച ചെയാദെ പോകുന്നത് അവരുടെ യാത്ര അപൂര്‍ണമാക്കും.. മതങ്ങള്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന പരിശുദ്ധിയെയാണ് ആ അമ്മയുടെ മക്കള്‍ നമുക്ക് കാണിച്ചു തന്നത് ...ഇതൊരു മഹത്തായ "പാലമാണ്' . ഇതിലൂടെ നമുക്ക് നമ്മുടെ കുടുസ്സായ മനസിനെ കഴുകി എടുക്കാം. സ്നേഹത്തിന്‍റെ പുതിയ കവാടങ്ങള്‍ മലര്‍ക്കെ തുരകട്ടെ..
കമലാ സുരയ്യയെ കുറിച്ച് മൂന്നു ദിവസങ്ങളിലായി പത്രങ്ങളില്‍ വന്ന തിരഞെടുത്ത ലേഖനങ്ങള്‍ എവിടെ ചേര്‍കുന്നു.

B R P ഭാസ്കരുടെ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ബഷീര്‍ മുയ്ധീന്‍ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ഷെയ്ഖ് മുഹമ്മദ്‌ കരകുന്നും മ'ദനിയുടെയും ലേഖനത്തിന് ഇവിടെ ക്ലിക്കുക