2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സുധീഷ്‌ ചന്ദ്രന്‍റെ ഭൌതിക ശരീരം നാട്ടില്‍ എത്തി. (ഭാഗം മൂന്ന് )

ഇതു എന്‍റെ മുന്‍ പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. കഴിഞ രണ്ടു പോസ്റ്റുകളുടെയും ലിങ്ക് താഴെ

( ചിമ്മിനി വെട്ടത്തില് പൊഴിയുന്ന പ്രവാസ ജീവിതങ്ങള്)
( ഒരു പ്രവാസിയുടെ മരണം നമുക്ക് നല്കുന്ന പാഠങ്ങള് 2)
പാവം സുധീഷിനു ഇവിടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുനില്ല.. നാട്ടുകാരെ കണ്ടെത്താന്‍ ഈ രണ്ടു മാസം ഒന്നും ആയിരുന്നില്ല. സുധീഷിന്റെ കുടുംബം വളരെ പ്രയസത്തിലാണ് നാട്ടില്‍ കഴിയുനത്. അച്ഛന്‍ തെങ്ങില്‍ നിന്നും വീണു നട്ടല്ല് പൊട്ടി ഹോസ്പിറ്റലില്‍ കിടക്കുകയാണ്.
ഈ ക്യാമ്പിലെ പ്രശനെങ്ങളെ കുറിച്ച് ഇവിടുത്തെ ഒരു സജീവ സംഘടനക്ക് ആദ്യം മുതലേ അറിവുല്ലദൈരുന്നു. അത്യാവശ്യം സഹായങ്ങള്‍ അവര്‍ എത്തിച്ചു കുടുകുന്നും ഉണ്ദൈരുന്നു. പക്ഷെ, ഇവരുടെ പ്രശ്നം എംബസിയുടെ ശ്രദ്ധയില്‍ പെടുതാനോ പത്ര മാധ്യമമങ്ങളില്‍ വരുത്താനോ അവര്‍ തുനിഞില്ല. ശുധീഷ്‌ മരിച്ചു നാലു ദിവസം കഴിഞിട്ടും അവര്‍ ബോഡി നാട്ടില്‍ കൊണ്ടുപോകാനുള്ള കരിയങ്ങള്‍ ഒന്നും ചെയ്ടില്ല. മാത്രമല്ല മരണം മീഡിയ യില്‍ വരുത്താനും ശ്രദിച്ചില്ല. നാലു ദിവസങ്ങല്ക് ശേഷമാണു മാധ്യമം ദിനപത്രം ഈ വിവരം അറിയുന്നത്. അവര്‍ ഈ വിവരം ഞങ്ങളെ അറിയിക്കുകയും ഞങ്ങള്‍ ഉടന്‍ തന്നെ ക്യാമ്പില്‍ എത്തുകയും ചെയ്തു. ക്യാമ്പിലെ ആളുകളുമായി വിവരം തിരകുകയും അവിടുന്ന് കിട്ടിയ ഇടനിലക്കാരുടെ നമ്പരില്‍ ബന്ധപെടുകയും ചെയ്തു. ഇതെല്ലം ശ്രദിച്ചു മുകളില്‍ പറഞ്ഞ സംഘടനയുടെ ആളുകള്‍ അവിടെ തന്നെ ഉണ്ദൈരുന്നു. ഞങ്ങളുടെ സമീപനം അവരെ പ്രയാസത്തില്‍ ആക്കും എന്ന് മനസിലാകിയത് കൊണ്ടാണെന്ന് തോനുന്നു അവര്‍ ഈ വിഷയത്തില്‍ ഇടപെടിടുടെന്നും ഞങ്ങളുടെ സഹായങ്ങള്‍ അവര്‍ക്ക് വേണമെന്നും അവര്‍ അവശ്യപെട്ടു. എംബസിയിലും ഗവേര്‍മെന്റിലും അവര്‍ക്ക് ബന്ടെപെടാന്‍ ആവശ്യമായ സഹായം ഞങള്‍ വാകത്താനം ചെയ്യുകയും ഞങ്ങളുടെ ബന്ടെപെടാനുള്ള പൂരണ വിവരം അവര്‍ക്ക് നല്‍കുകയും ചെയ്തു. സ്വകരിയമായ് അവരെ കൊണ്ട് തന്നെ എല്ലകരിയങ്ങളും ചെയ്യികണം എന്ന് ഞങ്ങള്‍ തീരുമാനികുകയും ചെയ്തു. ( എന്‍റെ സംശയം ശരിയാനെങ്ങില്‍ ഈ ഇടനിലക്കാരില്‍ പലരും അവരുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ ആയിരിക്കണം. അതുകൊണ്ടാണ് മീഡിയയില്‍ ഈ വിഷയം വരുനത്‌ അവര്‍ തടയാന്‍ ശര്മിച്ചത്. അവരുടെ തന്നെ സ്വന്ദം ചാനലില്‍ പോലും ഈ വിവരം പുറത്തു വന്നില്ല. ) മാധ്യമം , ജീവന്‍ , ദീപിക , തുടങ്ങിയ മീഡിയ കളില്‍ അടുത്ത ദിവസം തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ കൊടുത്തു. അവരുടെ ചാനലില്‍ മാത്രം ന്യൂസ്‌ പുറത്തു വന്നില്ല. നിരന്ധരമായ ഞങ്ങളുടെ സമ്മര്‍ത ഫലമായ്‌ ഒടുവില്‍ ബോഡി നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കമ്പനിയെ ബോഡി കൊണ്ട് പോകാനുള്ള ചെലവ് എടുക്കാന്‍ തയ്യാറായി. ഇതിനിടയില്‍ ക്യാമ്പില്‍ ആവശ്യമായ ഭക്ഷണ സാധങ്ങള്‍ ഞങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. അങ്ങിനെ പത്താം ദിവസം ബോഡി നാട്ടില്‍ എത്തി. കുടുംബത്തിനെ ആശ്വസിപിക്കാനും ബോഡി വിമാനത്താവളത്തില്‍ സ്വീകരിക്കാനും ഞങ്ങളുടെ പ്രവര്‍ത്തകരും അവിടെ ഉണ്ദൈരുന്നു. (ഒരു രാഷ്ട്രീയ വിമര്‍ശനത്തിനു ഈ എഴുത്ത് ഉപയോഗിക്കാന്‍ ഞാന്‍ ഉദേഷികുനില്ല. അത് കൊണ്ടുതന്നെ സംഘടനകളുടെ പേര് വെളിപെടുത്താന്‍ ഞാന്‍ ആഗ്രഹികുനില്ല. എന്നാലും ജനസേവനം ദൈവാരാധന തന്നെ എന്ന് വിശ്വസിക്കുന്ന ഒരു ആദര്‍ശ പ്രസ്ഥാനത്തിന്‍റെ സഹാചാരികളാണ് ഞങ്ങള്‍ എന്ന് പറയാന്‍ ഒരു മടിയും ഇല്ല തന്നെ).ഇനി നാട്ടില്‍ പോകാന്‍ തയ്യാറായവരെ നാട്ടില്‍ അയക്കാനുള്ള നടപടികള്‍ ആണ്. അവിടെയും ഇടനിലക്കാരെ എംബസി യില്‍ എത്തിച്ചു ഒരു തരികിട കോംബ്രമൈസിനു പ്രസ്തുത സംഘടന ശ്രമം നടത്തി. അത്തരം കരിയങ്ങള്‍ ഇനി ഞാന്‍ വിവരിച്ചാല്‍ തീര്‍ച്ചയായും എന്‍റെ ഉദേശ ശുദ്ധി ചോദ്യം ചെയ്യാ പെടും. അതുകൊണ്ട് ആ സംഘടന ഈ വിഷയത്തില്‍ ഇടുത്ത പൊതു നിലപടുകകള്‍ ഈ വിഷയം അവസനിച്ചടിനു ശേഷം ഞാന്‍ എഴുതാം.. അടുത്തുള്ള ഭാഗങ്ങളില്‍ ഇനി ഈ പാവപെട്ടവരെ നാട്ടില്‍ എത്തിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങളെ കുറിച്ച് മാത്രം ആയിരിക്കും. കൂട്ടത്തില്‍ ഞങ്ങളുടെ മറ്റു ജനസേവന കരിയങ്ങളും വരാം. തീര്‍ച്ചയായും ഇതില്‍ ആര്‍ക്ക്‌ എങ്ങിലും പ്രജോദനം തോന്നിയാല്‍ എന്‍റെ കര്‍മം സഫലമായ്.
"ജന സേവനം ദൈവാരാധന"

2 അഭിപ്രായങ്ങൾ:

  1. ഈ പ്രവാസ ലോകത്തില്‍ തന്‍റെ സഹോദരനെ സഹായിക്കാന്‍ എല്ലാവരും തയ്യാറാവണം. രാഷ്ട്രീയം അതിനുള്ള ഒരു തടസ്സം ആവരുത്. മനസറിഞ്ഞ് സഹായിക്കണം എങ്കില്‍ "സുഖമായി ഒന്ന് ഉറങ്ങാന്‍ " കഴിയും.. ദൈവത്തെ ഭയപെടുക..തന്‍റെ കര്‍മങ്ങള്‍ എപ്പോഴും അവന്‍ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കുക.

    മറുപടിഇല്ലാതാക്കൂ
  2. നന്നാ‍യിരിക്കുന്നു.പിന്നെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം

    മറുപടിഇല്ലാതാക്കൂ