2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഒരു പ്രവാസിയുടെ മരണം നമുക്ക് നല്‍കുന്ന പാഠങ്ങള്‍ 2 (തുടര്ച്ച)

എന്‍റെ ( ചിമ്മിനി വെട്ടത്തില് പൊഴിയുന്ന പ്രവാസ ജീവിതങ്ങള്) എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗമാണിത്. നാല്‍പതു പേരടങ്ങുന്ന ഇന്ത്യക്കാര്‍ അതില്‍ 24 മലയാളികള്‍ ഇവിടെ ഒരു ക്ലീനിംഗ് കമ്പനിയിലേക്ക് ജൂലി തേടി എത്തിയിരിക്കുന്നു. 8000 മുതല്‍ ഒരു ലക്ഷം വരെ യാണ് വിസയ്ക്ക് വേണ്ടി നല്കിയിരികുന്നത്. വലിയ വക്തനങലാണ് ഇടനിലക്കാര്‍ നല്കിയിരികുന്നത്. ഒരു ക്ലീനിംഗ് കമ്പനിയില്‍ എത്രമാത്രം ശമ്പളം ലഭിക്കാന്‍ സാധ്യത ഉണ്ടാകും ഇന്നു ചിന്തിക്കാന്‍പോലും ഉള്ള സാമാന്ന്യ ബുദ്ധി ഗള്‍ഫ്‌ എന്ന മോഹ വര്‍ണത്തില്‍ ഈ പാവങ്ങള്‍ക്ക് നഷ്ടപെട്ടു ഞാന്‍ മുന്പ് പറഞ്ഞതു പോലെ ഒന്നു അനെഷിചിരിന്നു എങ്കില്‍ ഈ എടുത്തു ചട്ടം ഇല്ലതകുമൈരുന്നു. അംഗമാലി സ്വദേശി സുധീഷ്‌ ചന്ദ്രന്‍ (32)ഇവരില്‍ പെട്ട ഒരു ഹത ഭഗ്യനാന്. കമ്പനി അവര്ക്ക് നല്കിയ താമസ സൌകരിയം ഞാന്‍ വിശദീകരിക്കാടെ തന്നെ പ്രവാസലോകത്ത്‌ വിഹാരികുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയും. എന്നാലും പറയട്ടെ, ഒന്നര കിലോമീറെര്‍ നടന്നു വേണം കമ്പനിയിലേക്ക് പോകാനുള്ള വാഹനത്തില്‍ കയറാന്‍. ഇപ്പോഴുള്ള ചൂടിനെ കുറിച്ചു ഞാന്‍ പറയേണ്ടതില്ല. എയര്‍ കണ്ടീഷന്‍ എന്ന ഒരു സംഭവം അവര്ക്കു ഇല്ല. വെള്ളം എന്നത് ഒരു അപൂര്‍വ വസ്തുവാണ്. ജോലി അരംഭിച്ചടിനു ശേഷം ശമ്പളം നല്‍കിയിട്ടില്ല . ഭക്ഷണം കഴിചിടില്ല. ഈ വിഷയങ്ങള്‍ കൊണ്ടു വന്ന ഇടനിലക്കാരനെ വിളിച്ചു അറിയിച്ചപ്പോള്‍ പോലീസില്‍ അറിയിച്ചു ജയില്‍ അടയ്ക്കും എന്ന ഭീഷണി. ഔദാര്യം എന്ന നിലക്ക് ഒരു പെട്ടി ചിക്കനും കുറച്ചു കുബൂസും കൊണ്ടു വന്നു കൊടുത്തു. കറി വെച്ചു നോക്കിയപ്പോള്‍ ഒരു ചുവന്ന പ്രത്യക കളര്‍. യദ്രിക്ഷികമായി അവരെ സന്നര്‍ശിച്ച ഒരു സഹോദരന്‍ ഈ കളര്‍ ശ്രദ്ധിക്കുകയും ചിക്കന്‍ നോകിയപ്പോള്‍ എട്ടു മാസങ്ങള്‍ക്കു മുന്പ് ഡേറ്റ് കഴിഞ ചിക്കന്‍ ആയിരുന്നു അത്. കുബൂസ് എട്ടു ദിവസം കഴിഞതും. പാവങ്ങള്‍ക്ക് ഡേറ്റ് ചെക്ക്‌ ചെയ്യുന്ന കാര്യം ഒന്നും അറിയില്ല. ഞാന്‍ ആദ്യം പറഞ്ഞ സുധീഷ്‌ രണ്ടു മാസത്തില്‍ കൂടുതല്‍ ശ്വാസ തടസം ബാധിച്ചു കിടന്നു. രസിടെന്റ്സ്‌ അടിച്തിടില്ല. മെഡിക്കല്‍ കാര്‍ഡ്‌ കിടിയിടില്ല.. എന്ട് ചെയ്യണം എന്നറിയില്ല ..കൂടെ ഉള്ളവര്‍ക്കും ഒന്നും അറിയില്ല..ഇടനിലക്കാരന്‍ തിരിഞ്ഞു നോകിയില്ല. തൊട്ട അടുത്ത് തന്നെ താമസിക്കുന്ന ചില ആളുകള്‍ കൂടി ഉടനെ ഹോസ്പിടല്‍ എതികുകയും ചില നല്ലവരായ നേഴ്സ് മാരുടെ സഹായത്തോടെ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തു. (മെഡിക്കല്‍ കാര്‍ഡ്‌ ഓര്‍ രേസിടെന്റ്റ്‌ പെര്മിടോ ഇല്ലാതെ ഇവിടെ അടിമിറ്റ്‌ ചെയ്യില്ല). പിന്നീട് ഇവിടുന്നു കിട്ടാവുന്ന നല്ല ട്രീറ്റ്‌മെന്റ് തന്നെയാണ് നല്‍കിയത്. ന്യുമോനിയ അതിന്‍റെ ഉഗ്ര മൂര്തിയില്‍ ആയതു കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.. അങ്ങിനെ കഴിഞ്ഞ 21 നു ആ ദേഹം നമ്മളില്‍ നിന്നും യാത്രയായി. (തുടരും)
"ജന സേവനം ദൈവാരാധന "

1 അഭിപ്രായം:

  1. എംബസി , കമ്പനി , രാഷ്ട്രീയ പാര്‍ട്ടി , ഒടുവില്‍ ഡെഡ് ബോഡി നാട്ടില്‍ എത്താന്‍ 12 ദിവസം . അവയെ കുറിച്ച് അടുത്ത ബ്ലോഗില്‍

    മറുപടിഇല്ലാതാക്കൂ