2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മുഖത്ത് നോക്കി കള്ളം പറയുന്നവര്‍ അഥവാ കാള പെറ്റെന്നു കേട്ടാല്‍ കയറും കൊണ്ടോടുന്നവര്‍

നമ്മള്‍ ഇന്ത്യകാരുടെ, പ്രതേകിച്ചു മലയാളികളുടെ കാര്യം പറയാതിക്കുകായ ബേധം. കാള പെറ്റു എന്ന് കേള്‍കുംബോഴേക്കും കയറും കൊണ്ടോടും.. ലോകത്തിലെ അര്കെങ്ങിലും വല്ലഅവാര്‍ഡോ മറ്റോ ലഭിച്ചാല്‍ അയാള്‍ക്ക്‌ വല്ല വാലും ഇന്ത്യയില്‍ ഉണ്ടോ എന്ന് തിരക്കലായി മാധ്യമങ്ങള്‍.. എന്നിട്ട് വല്ല കച്ചിത്തുരുമ്പും കിട്ടിയാല്‍ പിന്നെ അത് വെച്ച് കഥ മിനയുകയായി.. സത്യസന്തത എന്നത് ചില മാധ്യമങ്ങളുടെ അടുത്തുകൂടെ പോയിട്ടില്ല..സര്‍കുലഷന്‍ മാത്രമാണ് ലക്‌ഷ്യം. ഇതിന്റെ ദുരിധം അനുഭവിക്കുനത് ഒന്ന് ആ വ്യക്തിയും(വാര്‍ത്ത‍ ഇവിടെ )മറ്റൊന്ന് കഴുതകളാക്കപെടുന്ന വായനക്കരുമാണ്.. ഞാന്‍ പറഞ്ഞു വരുനത്‌ രസതന്ത്ര നോബല്‍ പങ്കിട്ട ഇന്ത്യന്‍ വംശജന്‍ വെങ്കിട്ട രാമന്‍ രാമകൃഷ്ണന്‍ ഇന്ത്യ കാരുടെ ഇമെയില്‍ ശല്യം സഹിക്കവയ്യാതെ പരാതി പെടുന്നു.. മൂന്നാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയ അദേഹത്തിന് , ഇവിടെ നിന്നുള്ള പലരുടെയും "പുളുവടി" സഹികുന്നില്ല..മലയാളം വാരികയിലെ( ഇന്ത്യയുടെ അന്തസ്സ് )അദ്ധേഹത്തെ കുറിച്ചുള്ള ലേഖനം വായിച്ചതിനു ശേഷമാണു ഈ വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടത്.. എന്റമ്മോ എന്തെല്ലാം കള്ളതരങ്ങലാണ് അച്ചടിച്ചു അടിച്ചു വെച്ചിരിക്കുന്നത്‌..

3 അഭിപ്രായങ്ങൾ: