2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം
കഴിഞ്ഞ വെള്ളി 20 - 08 - 2010 നു കുവൈറ്റിലെ മസ്ജിദുല്‍ കബീരില്‍ വെച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്‌ സംഘടിപ്പിച്ച യുവ സംഗമവും ഇഫ്താരും എന്ത് കൊണ്ടും ഒരു വ്യതസ്ത അനുഭവം ആയിരുന്നു. യുവാക്കളുടെ സര്‍ഗ കായിക ശേഷി ക്രിയാത്മകമായി ഉപയോഗ പെടുത്തി പൊതു സമൂഹത്തിനും അവനു
തന്നെയും ഉപകാര പ്രതമാക്കി തീര്‍ക്കുക
എന്ന ലക്ഷ്യത്തോടെ കഴിഞ ജാനുവരി മുതല്‍ പൊതു രംഗത്തേക്ക് കടന്നു വന്ന യൂത്ത് ഇന്ത്യ എന്ന സംഗം നാളിതു വരെ യുള്ള പ്രവര്‍ത്തങ്ങളില്‍ പൊതു സമൂഹത്തിനു പ്രതീക്ഷ നല്‍കി പോന്നിട്ടുണ്ട്.
ഫെബ്രുവരി 26 നു പ്രഖ്യാപന സമ്മേളനത്തോടെ പൊതു സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങിയ ഈ കൊച്ചു സംഗം ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റി. ഇന്ത്യയിലെ അറിയ പെടുന്ന കോളമിസ്റ്റും അന്താരാഷ്ട്ര വേദികളിലെ ശ്രദ്ധേയ വെക്തിത്വം എം ഡി നാലപ്പാട് ഉത്ഘടനവം കേരളത്തിലെ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷയായ യുവജന പ്രസ്ഥാന
ത്തിന്റെ നായകന്‍ പി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണവും നടത്തിയ വേദിയില്‍
നിന്ന് ആവേശം ഉള്‍ക്കൊണ്ട്‌ പുറപെട്ട ആ കൊച്ചു സംഗം അശണരുടെ അത്തണിയിം യുവജങ്ങളുടെ മാര്‍ഗ ജ്യോതിസ്സായി മുന്നോട്ടു ചലിക്കുന്നു.

പൊതുവില്‍ മത ജാതി വര്‍ഗ രാഷ്ട്രീയത്തില്‍
ഊന്നി പ്രവര്‍ത്തിക്കുന്ന പ്രവാസി
സംഘടനകള്‍ കിടയില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനും എല്ലാവരെയും ചേര്‍ത്തിണക്കി ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു സംഘടന എങ്ങിനെ വര്തിക്കണം എന്ന് പ്രവര്‍ത്തകരുടെ കര്മാങ്ങളിലൂടെ പൊതു സമൂഹത്തെ ബോധ്യപെടുത്താന്‍ ഏറെ കുറെ യൂത്ത് ഇന്ത്യ ക്ക് കഴിഞ്ഞു എന്നതാണ് അവരുടെ പരിപാടികളിലെ യുവജനങ്ങളുടെ സാനിധ്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ , കോമഡി , സിനിമ പ്രോഗ്രാമുകളില്‍ മാത്രം തളക്കപെട്ട ഒരു യുവസമൂഹത്തെ സാംസ്കാരികമായി പരിവര്തിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആണ് ഓരോ പരിപാടികളിലും ആയിരത്തില്‍ പരം യുവാക്കളുടെ സാനിധ്യം വിളി ചോദുന്നു.
വെള്ളിയാഴ്ച നടന്ന യുവസഗമം ക്രത്യം 2.30 നു ആരംഭിക്കും എന്ന് അറിയിച്ചതിന്റെ ഫലമായി ആ സമയത്തിന് മുന്‍പ്പ് തന്നെ മസ്ജിദുല്‍ കബീര്‍ ഓഡിടോറിയം ഏറെ കുറയെ നിറഞ്ഞിരുന്നു.


വിവിത മതങ്ങളിലും വിശ്വാസത്തിലും പെട്ട ഒരു കൂട്ടം യുവാക്കള്‍ തോളോട് തോളുരുമ്മി മണിക്കൂറുകള്‍ ചിലവഴിച്ചത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . എഴ്തുകാരനും പണ്ഡിതനുമായ പി കെ ജമാല്‍ ഉത്ഘാടനം നിര്‍വഹിച്ച യുവസഗമം യൂത്ത് ഇന്ത്യ യു എ ഇ പ്രതിനിധി ശംസുദ്ധീന്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. അക്ഷരങ്ങളിലും തത്ത്വങ്ങളിലും പരിമിതപെടാതെ പ്രയോഗങ്ങളിലൂടെ ഇസ്ലാമിനെ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് ജനങ്ങള്‍ ഇസ്ലാമിനെ സ്വീകരികുന്നത്. കേവല ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങിയ ഇസ്ലാമിനെയല്ല മറിചു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെടുന്ന ഇസ്ലാമിനെയാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നു പ്രവാചക ചരിത്രം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ജാതിമതങ്ങള്‍ക്ക് അപ്പുറം പ്രയാസം അനുഭവിക്കുന്നവന് താങ്ങായി വര്‍ത്തിക്കാന്‍ കഴിയണം എന്നും അത് വിശ്യസതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്.

ഫൈസല്‍ മഞ്ചേരി (കെ ഐ ജി ) , അഷ്‌റഫ്‌ അലി (സോളിഡാരിറ്റി ) അനീസ്‌ അബ്ദുസലാം (യൂത്ത് ഇന്ത്യ കുവൈറ്റ്‌ ), ഷെയ്ഖ് മുഹമ്മദ്‌ അലി (മസ്ജിദുല്‍ കബീര്‍ ) എന്നിവര്‍ സംസാരിച്ചു . യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷതികാരി സകീര്‍ ഹുസൈന്‍ തുവൂര്‍ സമാപന പ്രസംഗം നടത്തി.

1 അഭിപ്രായം: