2010, ഡിസംബർ 20, തിങ്കളാഴ്‌ച

പ്രവാസംകൊണ്ട് എന്ത് നേടി ?

പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ  സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ്‌ വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക്  അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ്‌ എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത‍ അപ്പോഴാണ്‌ അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ്‌ പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട്‌ വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ്‌ നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ്‌ ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..